വിവാഹ നോട്ടീസ് ഇനി വെബ്‌സൈറ്റില്‍ ഇടില്ല; തീരുമാനം വര്‍ഗ്ഗീയ പ്രചരണം തടയാനോ? വര്‍ഗ്ഗീയ കക്ഷികള്‍ക്ക് കുടപിടിക്കാനോ? കേരളത്തില്‍ വീണ്ടും ലൗ ജീഹാദ് ചര്‍ച്ചയാകും
സംസ്ഥാനത്ത് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹ ഉദ്യോഗസ്ഥനു സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നടപടി നിര്‍ത്തിവയ്ക്കുന്നതിനു നിര്‍ദേശം. പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ മന്ത്രി ജി.സുധാകരനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. നോട്ടീസ് സബ് രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗിക്കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഈ നടപടി നിര്‍ത്തിവയ്ക്കുന്നതെന്നാണ് മന്ത്രി പറയുന്നത്. പക്ഷേ ഇതു കേരളത്തില്‍ മിശ്രവിവാഹത്തിന്റെ പേരില്‍ നടക്കുന്ന ലൗ ജീഹാദ് വിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍് തുടങ്ങാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥനത്ത് 2009 മുതലാണ് ലൗ ജീഹാദ് എന്ന ആരോപണം സംസ്ഥാനത്ത് ആദ്യമായി ഉയരുന്നത്. കേരള ഹൈക്കോടതി ആവശ്യപ്രകാരം അന്ന് ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ ഇത്തരത്തില്‍ സംഘടനകള്‍ കേരളത്തില്‍ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കി. കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആരോപിതമായ പ്രവര്‍ത്തനങ്ങളുമായി വിവാദ മിശ്രവിവാഹങ്ങള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്ന് ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പിന്നീട് ഡി.ജി.പിയായരുന്ന സെന്‍കുമാര്‍ കേളത്തില്‍ ലൗ ജിഹാദ് നടന്നിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതിനിടെ കേരളത്തെ പിടിച്ചു കുലിക്കിയ നിരവധി സംഭവങ്ങള്‍ ലൗ ജിഹാദ് ആരോപണവുമായി ബന്ധപ്പെട്ട് നടന്നു. അവസാനം ലൗ ജിഹാദ് വീണ്ടും ചര്‍ച്ചയാകുന്നത് ഈ വര്‍ഷം ജനുവരിയിലാണ്. കേരളത്തില്‍ ലൗ ജിഹാദ് യഥാര്‍ഥ്യമെന്ന് സിറോ മലബാര്‍ സഭ സിനഡിന്റെ വിലയിരുത്തലുണ്ടായി. പ്രണയം നടിച്ച് ബ്ലാക് മെയിലിംഗ് മതപരിവര്‍ത്തനം നടക്കുന്നുണ്ട്. ഭീകര സംഘടനയായ ഐ.എസിലേക്ക റിക്രൂച്ച് ചെയ്തവരില്‍ പകുതി പേരും ക്രിസ്താനി സമദായത്തില്‍പെട്ടവരാണെന്നുമെല്ലാം സഭ കണ്ടെത്തയിരുന്നു. ലൗ ജിഹാദിനെതിരെ ഹിന്ദുമതസംഘടനകളോട് ഒത്തു പ്രവര്‍ത്തിക്കാന്‍ ചില ക്രിസ്തീയസംഘടനകള്‍ തീരുമാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ബി.ജെ.പി, ഹിന്ദു ഐക്യവേദി, സമുദായിക സംഘടനകള്‍ എന്നിവരൊടെപ്പം ക്രിസ്ത്യന്‍ സഭകളും ചേര്‍ന്നപ്പോള്‍ ലൗ ജീഹാദ് ചര്‍ച്ചകള്‍ കേരളത്തില്‍ ചൂടുപിടിച്ചു.
ഇതിനിടെ 1954ലെ പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസരമുള്ള നോട്ടീസ് വിവാഹ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന നോട്ടീസ് വിവാഹ നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ബന്ധപ്പെട്ട ഓഫീസുകളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പൊതുജനശ്രദ്ധയ്ക്കായും വിവാഹം സംബന്ധിച്ച് നിയമപരമായ എതിര്‍പ്പുണ്ടെങ്കില്‍ ആയത് സമര്‍പ്പിക്കുന്നതിനുമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്. 2018ലെ പ്രത്യേക വിവാഹ നിയമത്തിന്റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി അപേക്ഷകരുടെ ഫോട്ടോകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിരുന്നു. പ്രത്യേക നിയമപ്രകാരമുള്ള വിവാഹങ്ങള്‍ ഉള്‍പ്പെടെ രജിസ്‌ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ സേവനങ്ങളായി മാറിയതോട് കൂടി ഫോട്ടോയും മേല്‍വിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകള്‍ 2019 മുതല്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹ ഉദ്യോഗസ്ഥനു സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അത് ഡൗണ്‍ലോഡ് ചെയ്ത് സോഷ്യന്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നതും വ്യപകമായി. ഇതോടെ നിരവധി മിശ്രവിവാഹങ്ങള്‍ തടസപ്പെട്ടു. സമൂഹത്തില്‍ ഇവര്‍ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ഇതൊഴുവാക്കുന്നതിന് വേണ്ടിയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
https://www.facebook.com/Malayalivartha