ഡോക്ടര്‍മാര്‍ രാഷ്ട്രീയം കളിച്ചു; മുതിര്‍ന്ന ഡോക്ടര്‍മാരെ ഒഴിവാക്കി; കോവിഡ് ഫണ്ടു തിരുമറി നടത്തി; പിന്നില്‍ പാര്‍ട്ടി ബന്ധുവായ ഡോക്ടര്‍; പരിയാരത്ത് സംഭവിച്ചത് ഇതാണ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന ഡോക്ടര്‍മാര്‍ മലയാളി വാര്‍ത്തയോട്
കോവിഡ് വ്യാപനത്തില്‍ കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ കാര്യങ്ങല്‍ കൈവിട്ട അവസ്ഥയിലാണ്. ഇതിന് പിന്നില്‍ ചില ഡോക്ടര്‍മാര്‍ രാഷ്ട്രീയം കളിച്ചതാണെന്ന ഗുരുതര ആരോപണവുമായി മുതിര്‍ന്ന ഡോക്ടര്‍മാര്‍ രംഗത്ത് എത്തി. മുതിര്‍ന്ന ഡോക്ടര്‍മാരെ പൂര്‍ണമായി ഒഴിവാക്കിയാണ് പരിയാരത്ത് കോവിഡിന് വേണ്ടി പ്രത്യേക സംവിധാനം തുടങ്ങിയത്. ആശുപത്രിയെ രണ്ടായി തിരിച്ച് കോവിഡ് ചികില്‍സക്കായി പ്രത്യേക ബ്ലോക്കിനും രൂപം നല്‍കി. എന്നാല്‍ ഇന്ന് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐ.സി.യു പോലും പൂട്ടിയിണ്ടേണ്ട അവസ്ഥയിലാണ്. മിക്യ ഡിപാര്‍ട്ടുമെന്റുകളും അടച്ചു പൂട്ടുകയോ നാമമാത്രമായ ഡോക്ടര്‍മാരെ വച്ച് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുകയോയാണ്. പരിയാരം മെഡിക്കല്‍കോളേജില്‍ സമൂഹവ്യാപനം ഇതിനോടകം സംഭവിച്ചുകഴിഞ്ഞുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് മലയാളി വാര്‍ത്തയോട് മുതിര്‍ന്ന ഡോക്ടര്‍മാര്‍ നടത്തിയത്.
ഇതിന് പിന്നില്‍ ചില ഡോക്ടര്‍ നടത്തിയ രാഷ്ട്രീയ കളിയാണെന്നാണ് ആരോപണം. സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ബന്ധുവായ ഡോ. വിമല്‍ റോഹനാണ് കോവിഡിന്റെ ഏകോപന ചുമതല. മുതിര്‍ ഡോക്ടര്‍മാരെ തഴഞ്ഞാണ് തിരെ പ്രവര്‍ത്തി പരിചയമില്ലാത്ത ഇയാള്‍ ഇ തസ്തികയിലെത്തിയത്. കോവിഡ് ആരംഭിച്ച് ആദ്യഘട്ടത്തില്‍ കോവിഡ് നിയന്ത്രണത്തിനായി മെഡിക്കല്‍ കോളേജിന്റെ വിപുലികരണത്തിനായി എം.പി, എം,എല്‍.എ ഫണ്ടുകളില്‍ നിന്നും 1.75 കോടി രൂപയാണ് പരിയാരത്തിന് ലഭിച്ചത്. ഈ തുക എന്തുചെയ്തുവെന്നതിനെ കുറിച്ച് വ്യക്തയില്ല. 2.25 ലക്ഷം രൂപ വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ 7 ലക്ഷം രൂപ നല്‍കിയാണ് വാങ്ങിയതും. അതും നിലവാരം തീരെയില്ലാത്ത ചൈനീസ് കമ്പനികളുടെ ഉപകരണങ്ങള്‍. ഇതിന് പുറമേ ആവശ്യത്തിലധികം ഐ.സി.യു ബഡുകളും വാങ്ങികൂട്ടി. ഇതില്‍ ലക്ഷകണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. സീനിയര്‍ ഡോക്ടര്‍മാരെയും കോളേജ് പ്രിന്‍സിപ്പാളിനെപോലും ഒഴുവാക്കിയാണ് പര്‍ച്ചേഴ്‌സ് തീരുമാനങ്ങളും കോവിഡിനായുള്ള തയ്യാറെടുപ്പുകളും നടന്നത്. ഈ ക്രമക്കേടിന് നേതൃത്വം നല്‍കിയത് ഡോ.വിമല്‍കുമാറാണ്.
രണ്ടു മാസം മുമ്പ് തന്നെ സമൂഹവ്യാപനമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയിരുന്നതായി പരിയാരത്തെ ഒരു മുതിര്‍ന്ന ഡോക്ടര്‍ പറയുന്നു. മാഹിയിലെ വയോധികന്‍ കോവിഡ് ബാധിച്ചു മരിച്ചതാണ് പരിയാരത്തെ ആദ്യ മരണം. ഇതിന് ശേഷം പല മരണങ്ങളിലും കോവിഡ് മറച്ചുവയ്ക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടികാട്ടിയത് കാഞ്ഞാങ്ങാട് സ്വദേശിനിയായ ഒരു ഗര്‍ഭിണിയുടെ മരണമാണ്. ഇവര്‍ കോവിഡ് ബാധിതയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇവര്‍ക്ക് കോവിഡാണെന്ന സംശയിച്ചതുകൊണ്ടു തന്നെ കൃത്യസമയത്ത് ചികില്‍സ നല്‍കാന്‍ ക്യാഷ്യലിറ്റിയിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ല. അവരുടെ മരണത്തിന് ശേഷം വിവാദം ഭയന്ന് ആറു മണിക്കൂറിന് ശേഷമാണ് മൃതദേഹത്തിന്‍ സ്ലാപ് പരിശോധനക്ക് എടുക്കുന്നത്. ഈ സ്ലാപ് നേഗറ്റീവാക്കിയതിന് പിന്നില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ട്. ഇല്ലായിരുന്നവെങ്കില്‍ അവിടെയുള്ള പലരും അന്നെ ക്വാറന്റീനില്‍ പോകേണ്ടിരുന്നതാണെന്നും അദ്ദേഹം ചുണ്ടികാട്ടി. ചക്ക തലയില്‍ വീണ രോഗിക്ക് കോവിഡ് സ്ഥിതികരിച്ചതുപോലെ നിരവധി സംഭവങ്ങള്‍ പരിയാരത്തുണ്ടായെങ്കിലും പലതും മറച്ചു വയ്ക്കപ്പെട്ടു. കഴിഞ്ഞ ദിവസം വാഹനാപകടത്തെ തുടര്‍ന്ന് ശസ്ത്രക്രീയക്ക് വിധേയനാക്കിയ യുവാവിനും രോഗം സ്ഥിതികരിക്കുകയും അയാളുടെ മരണം സ്ഥിതികിക്കുകയും ചെയ്തു. ഇതോടെ ഐ.സി.യു അടച്ചിണ്ട സഹചര്യം പരിയാരത്ത് ഉണ്ടായി. കൂടാതെ നിരവധി ആരോഗ്യ പ്രവര്‍ത്തകനാണ് ക്വാറന്റീനില്‍ പോയത്.
ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുന്ന രോഗികള്‍ക്ക് ഒരു പരിചരണവും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. രോഗികളെ പരിചരിക്കാന്‍ വേണ്ട സജീകരണങ്ങള്‍ ആശുപത്രിയില്‍ ലഭ്യമല്ലാത്താണ് ഇതിന് കാരണമെന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്. കുറഞ്ഞ രോഗ നിരക്കുണ്ടായിരുന്നപ്പോള്‍ അനുവദിച്ചു കിട്ടിയ ഫണ്ടുകള്‍ വഴിമാറ്റി ചിലവഴിച്ചതും രോഗികളുടെ എണ്ണം കുറച്ച് കാണിച്ച് ക്രഡിറ്റ് അടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതും ഇതിന് കാരണമായി. യാഥാര്‍ഥ ചിത്രം പുറത്ത് വരാതിരിക്കാന്‍ എപ്പോഴും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ പോലും യഥാര്‍ത്ഥത്തെക്കാള്‍ കുറഞ്ഞ കണക്കാണ് സര്‍ക്കാര്‍ കണിക്കുന്നതെന്നും കണ്ണൂരില്‍ ഇതിനോടകം തന്നെ സമൂഹവ്യാപനമുണ്ടായിട്ടുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha