എന്തൊക്കെ ന്യായം പറഞ്ഞാലും സത്യം ഇതാണ്; പിണറായി മുന്നണിയിലും പാര്‍ട്ടിയിലും ഒറ്റപ്പെടുന്നു; ചാനല്‍ ചര്‍ച്ചയില്‍ നിലവാരമുള്ള ആരും പിന്തുണക്കുന്നില്ല; സോളാര്‍ക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്തുണ സ്വര്‍ണക്കടത്ത് കേസില്‍ പിണറായിക്ക് കിട്ടുന്നില്ല; രാജി വയ്‌ക്കേണ്ടി വന്നാല്‍ പിണറായി തീര്‍ന്നു
പാര്‍ട്ടിക്ക് അധീതനല്ലാത്ത ചരിത്രത്തിലെ ആദ്യത്തെ സി.പി.എം മുഖ്യമന്ത്രി. ഇടതുമുന്നണിയിലെ വലിയേട്ടന്‍. സി.പി.എം, ഇടതുമുന്നണിയും അടക്കിവാണ ഒറ്റയാന്‍. എപ്പോഴും ഉപചാപകരുടെയും സ്തുതിപാടകരുടെയും നീണ്ട നിര ഒപ്പം നിന്നു. പക്ഷേ ഒരു വീഴ്ച്ചക്കായി അവര്‍ കാത്തിരിക്കുകയായിരുന്നുവെന്നു വേണം കരുതാല്‍. സ്വര്‍ണക്കടത്ത് കേസില്‍ പിണറായി വിജയന്‍ തീര്‍ത്തും ഒറ്റപ്പെടുന്ന അവസ്ഥയാണ് ഇന്ന് പാര്‍ട്ടിയിലും മുന്നണിയിലും കാണാന്‍ കഴിക്കുന്നത്.
നിയമപരമായി ആറ് ഉപദേശകര്‍ക്ക് പുറമേ 12യോളം ഉപദേശകര്‍ പിണറായി വിജയനുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ ഉപദേശകരുടെ ഉപദേശങ്ങളാണ് പിണറായിയെ വഴിത്തെറ്റിച്ചത്. പാര്‍ട്ടിയോ മുന്നണിയോ പറയുന്നത് കേള്‍ക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. പിന്നെ എന്തിന് ഇപ്പോള്‍ പിണറായിയെ ന്യായികരിച്ച് നാണക്കെടണമെന്നാണ് കൊള്ളാവുന്ന പാര്‍ട്ടി നേതാക്കളുടെയും മുന്നണി നേതാക്കളുടെയും പക്ഷം. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇത്തരത്തിലൊരു അവസ്ഥയുണ്ടായിരുന്നില്ല. അദ്ദേഹത്തെ പിന്തുണക്കാന്‍ അന്ന് പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു. ഇന്ന് ജനാതിപത്യ കോണ്‍ഗ്രസിന്റെ ഭാഗമായി എല്‍.ഡി.എഫിലെത്തിയ ആന്റണി രാജു പോലും ഉമ്മന്‍ചാണ്ടിയെ ന്യായികരിച്ച് രംഗത്തുണ്ടായിരുന്നു. എല്‍.ഡി.എഫില്‍ ഒന്‍പത് പാര്‍ട്ടികളുണ്ട്. അതില്‍ ഒരു പാര്‍ട്ടിയുടെയും നേതാക്കളെ പിണറായിയെ പിന്തുണച്ച് ഇതുവരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തായി കണ്ടിട്ടില്ല. പിണറായി ഭക്തന്മായ എം. സ്വരാജ്, ഷംസീര്‍, റഹീം, എം.വി ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ മാത്രമാണ് ചാനല്‍ ചര്‍ച്ചകളില്‍ പിണറായിയെ ന്യായികരിക്കാന്‍ എത്തുന്നത്. എന്തിന് മുന്നണിയെ പറയുന്നു നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറാവാത്ത ഒരു സി.പി.എം നേതാവും ഇന്നുവരെ പിണറായിയെ ന്യായികരിക്കാന്‍ തയ്യാറായിട്ടില്ല.
ജൂലൈ അഞ്ചിനാണ് സ്വര്‍ണക്കടത്ത് കേസിന് തുടക്കമാകുന്നത്. പിന്നീടങ്ങോട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സാന്നിധ്യം ഓരോ നിമിഷവും പുറത്തുവരുകയായിരുന്നു. പിണറായിയുടെ മനസാക്ഷി സുക്ഷിപ്പുക്കാരനായ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളോടുള്ള ബന്ധമാണ് പ്രധാന ചര്‍ച്ച വിഷയം. മുമ്പ് സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ താഴെക്കിടയിലുള്ള ജീവനക്കാരായ ജോപ്പനും ജിത്തുവുമാണ് ആരോപണ വിധേയരായതെങ്കില്‍ ഇവിടെ ആരോപണ വിധേയന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കൂടാതെ കള്ളക്കടത്തുകാരി സ്വപ്‌ന മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി വകുപ്പിലെ ജീവനക്കാരിയും. എന്നിട്ടും അന്ന് ഉമ്മന്‍ചാണ്ടിക്ക് ബാധകമെന്ന് സി.പി.എം നേതാക്കളും പിണറായി വിജയനും ആരോപിച്ചതൊന്നും ഇന്ന് മുഖ്യമന്ത്രിക്ക് ബാധകമല്ലെന്നാണ് സി.പി.എമ്മിലെ ന്യായികരണ തൊഴിലാളികള്‍ ചാനല്‍ ചര്‍ച്ചകളില്‍ പറയുന്നത്. ഇങ്ങനെ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയുന്നതിലുള്ള മടിയോ മുന്‍ കാലങ്ങളില്‍ നങ്ങള്‍ നടത്തിയ പ്രസംഗങ്ങളും വാചകങ്ങളും ഓര്‍മ്മയുള്ളതുകൊണ്ടാകാം നിലപാടുള്ള ഒരു ഇടതുപക്ഷ നേതാവും പിണറായി വിജയനെ പിന്തുണക്കാന്‍ തയ്യാറാകാത്തത്. കാലം കാത്തു വച്ചരിക്കുന്നത് പാര്‍ട്ടിക്ക് അധീതനാകാത്ത മുഖ്യമന്ത്രിയുടെ നാണംകെട്ട പടിയിറക്കമാണോയെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha