സര്‍ക്കാര്‍ പൊളിയാണ്!!!; അദാനിയെ വിമാനത്താവള കരാറില്‍ നിന്നും പുറത്താക്കാന്‍ സര്‍ക്കാര്‍ ക്വാട്ടേഷന്‍ നല്‍കിയത് അദ്ദേഹത്തിന്റെ മരുമകള്‍ക്ക്; ചിലവഴിച്ചത് 2.32 കോടി; നിയമസഹായം തേടിയത് അദാനിയുടെ മരുമകളുടെ സ്ഥാപനത്തില്‍ നിന്നും; രേഖകള്‍ പുറത്ത്
തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ടെണ്ടറിലും പിണറായി സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി നല്‍കി. ഈ കണ്‍സള്‍ട്ടന്‍സി രാജ് കാലത്ത് ഇതില്‍ വലിയ അത്ഭുതമില്ല. പക്ഷേ കണ്‍സള്‍ട്ടന്‍സി ആര്‍ക്കാണ് നല്‍കിതെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ഞെട്ടും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ലഭിച്ചത് അദാനിക്കാണ്. ഇതെ അദാനിയെ കരാറില്‍ നിന്നും പുറത്താക്കാനുള്ള നിയമസഹായം തേടിയത് അദാനിയുടെ മരുകളുടെ കമ്പനിയോടും. പിണറായി സര്‍ക്കാര്‍ പൊളിയല്ലേ.
വിമാനത്താവളത്തിന്റെ ലേല നടപടികള്‍ക്കായി കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കെഎസ്‌ഐഡിസിക്ക് വേണ്ടസഹായങ്ങള്‍ നല്‍കിയത് രണ്ടു കമ്പനികളാണ് കെപിഎംജിയും മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗ്രൂപ്പും. ഇതില്‍ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗ്രൂപ്പാണ് നിയമസഹായം നല്‍കിയത്. എന്നാല്‍, ഈ നിയമസ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരില്‍ ഒരാളാണ് അദാനി ഗ്രൂപ്പ് ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ ഭാര്യ പരീതി അദാനി. സി.എ.എം ഗ്രൂപ്പിന്റെ മാനേജിങ് പാര്‍ട്ണര്‍ സിറിള്‍ ഷ്രോഫിന്റെ മകളും ഈ ഗ്രൂപ്പിന്റെ പാര്‍ട്ണറുമായ പരീതി അദാനിയുടെ മരുമകളാണെന്ന് അറിയാതെ ആണോ കേരള സര്‍ക്കാര്‍ അദാനി ഗ്രൂപ്പ് പങ്കെടുക്കുന്ന ലേലത്തിലെ തുക നിര്‍ണയിക്കാന്‍ ഈ കമ്പനിയെ തെരഞ്ഞെടുത്ത് എന്നാണ് ഇനി അറിയേണ്ടത്. പ്രഫഷണല്‍ ഫീ ഫോര്‍ ബിഡിങ് ലേലനടപടികളില്‍ ഔദ്യോഗിക സഹകരണത്തിനുള്ള പ്രതിഫലമായി 57 ലക്ഷം രൂപയാണ് ഈ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയത്.
ഈ നിയമസ്ഥാപനമാണ് ലേലത്തുക ഉള്‍പ്പെടെ നിര്‍ണയിക്കുന്നതില്‍ സഹായം നല്‍കിയത്. ലേലത്തില്‍ സഹായിച്ച കമ്പനികള്‍ക്ക് രണ്ടരക്കോടിയിലധകം തുക നല്‍കിയതിന്റെ വിവരാവകാശ രേഖയും പുറത്തുവന്നിരുന്നു. ഇതില്‍ നിന്നും ലേലത്തുക അടക്കം കാര്യങ്ങള്‍ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗ്രൂപ്പിന് അറിയാമായിരുന്നെന്ന് വ്യക്തമാണ്. കേരള സര്‍ക്കാര്‍ ക്വാട്ട് ചെയ്തതിനേക്കള്‍ യാത്രക്കാരില്‍ ഒരാള്‍ക്ക് 33 രൂപയോളം രൂപയോളം അധികമാണ് അദാനി ഗ്രൂപ്പ് ക്വാട്ട് ചെയ്തത്. ലേലത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് അദാനി ഗ്രൂപ്പ് 168 രൂപയും കേരളം 135 രൂപയും വാഗ്ദാനം ചെയ്തത് വിമാനത്താവളം അദാനി കൊണ്ടുപോയത്. കെഎസ്‌ഐഡിസി നേരിട്ടാണോ അതോ കെ.പിഎംജി വഴിയാണോ അദാനിയുടെ മരുമകളുടെ കമ്പനിക്ക് നിര്‍ണായകമായ ലേലനടപടികളുടെ ഉത്തരവാദിത്വം നല്‍കിയതെന്ന് പിണറായി സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും.
കണ്‍സള്‍ട്ടന്‍സികളുടെ ഫീസിനത്തില്‍ മാത്രമായി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികളാണ്. ആകെ ചെലവായ തുകയുടെ ഭൂരിഭാഗവും കണ്‍സള്‍ട്ടന്‍സികള്‍ക്കുള്ള ഫീസിനത്തിലാണ് ചെലവഴിച്ചിരിക്കുന്നത്. രണ്ട് കോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയാണ് ടെണ്ടര്‍ നടപടികള്‍ക്കായി ആകെ ചെലവായിരിക്കുന്നത്. ഇതില്‍ 2 കോടി 13 ലക്ഷത്തിലേറെ രൂപയും നല്‍കിയിരിക്കുന്നത് കണ്‍സള്‍ട്ടന്‍സികള്‍ക്കാണ്. സര്‍ക്കാരിന്റെ ഇഷ്ടക്കാരായ കെ.പി.എം.ജി തന്നെയാണ് ഇവിടെയും മുഖ്യ ഗുണഭോക്താക്കള്‍. ഒരു കോടി 57 ലക്ഷത്തി പതിനെണ്ണായിരത്തി തൊണ്ണൂറ്റിനാല് രൂപയാണ് കെ.പി.എം.ജിക്ക് ഫീസിനത്തില്‍ ലഭിച്ചിരിക്കുന്നത്. സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന കമ്പനിക്ക് 55 ലക്ഷത്തിലേറെ രൂപയും ലഭിച്ചിട്ടുണ്ട്. അതേസമയം മറ്റ് ചെലവുകളെല്ലാം കൂടി 25 ലക്ഷത്തോളം മാത്രമാണ്.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ മറ്റൊരു കണ്‍സള്‍ട്ടന്‍സി ധൂര്‍ത്ത് കൂടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ഇഷ്ടക്കാരായ വിവാദ കമ്പനി കെ.പി.എം.ജി തന്നെയാണ് ഇവിടെയും ഇടനിലക്കാര്‍. ഇതിനിടെ അദാനിയുടെ മരുമകളുടെ കമ്പനികൂടി ഇടയില്‍ വന്നതോടെ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാണോ അദാനിക്ക് വിമാനത്താവളം വിട്ടു നല്‍കിയതെന്നാണ് അറിയേണ്ടത്. അങ്ങനെ ആണങ്കില്‍ ഇപ്പോള്‍ നടക്കുന്നത് വെറും നാടകമാണെന്നും തെളിയും.
https://www.facebook.com/Malayalivartha