യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയത് ലക്ഷ്യത്തിൽ എത്താതെ വന്നപ്പോൾ! വെടിയേറ്റ് ചന്ദ്രിക തല്‍ക്ഷണം മരിച്ചതോടെ രോഷാകുലരായ നാട്ടുകാർ പിടിച്ചുകെട്ടി; മറയൂര്‍ കൊലപാതകത്തിൽ സംഭവിച്ചത്! മൂവർ സംഘം പിടിയിലായാതോടെ പുറത്ത് വരുന്നത്...
ഇടുക്കി മറയൂരില്‍ ആദിവാസി യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. മൂവർ സംഘം അറസ്റ്റിലായതോടെയാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്. തന്നെ കുടുക്കാൻ ശ്രമിച്ച വനം വാച്ചര്‍മാരെ കാട്ടിക്കൊടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് അരുംകൊലയ്ക്ക് പിന്നിൽ.
ചന്ദനക്കടത്ത് കേസില്‍ പ്രതികളായ ഇവര്‍ എത്തിയത് ട്രൈബല്‍ വാച്ചര്‍മാരെ കൊല്ലാന്‍ ലക്ഷ്യമിട്ടാണ്. ഇവരാണ് ചന്ദനക്കടത്ത് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ ഇവരെ കാട്ടിക്കൊടുക്കാന്‍ ചന്ദ്രിക തയാറാവാതെ ഇരുന്നതോടെയാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 9.45 നാണ് കാന്തല്ലൂരിലെ പാളപ്പെട്ടികുടി സ്വദേശിയായ ചന്ദ്രിക കൊല്ലപ്പെടുന്നത്.
കൃഷിയിടത്തില്‍ കാവലിരിക്കാന്‍ പോയതായിരുന്നു യുവതി. ഇവരുടെ ബന്ധുവായ കൗമാരക്കാരായ യുവാക്കളാണ് കൊലനടത്തിയത്. സംഭവത്തില്‍ ചന്ദ്രികയുടെ സഹോദരി പുത്രന്‍, ബന്ധുക്കളായ മണികണ്ഠന്‍(19), 12കാരന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
ജൂലൈ 22 നാണ് പാളപ്പെട്ടി ഇണ്ടന്‍കാട് ഭാഗത്തുനിന്ന് ചന്ദനമരം മോഷണം പോയ സംഭവത്തില്‍ മണികണ്ഠനെ വണ്ണാന്തുറ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ തന്നെ ട്രൈബര്‍ വാച്ചര്‍മാരായ അശോകനും പൊന്നുസ്വാമിയും ഒറ്റുകൊടുത്തെന്ന് ആരോപിച്ച് കുടിയില്‍ പ്രശ്നമുണ്ടാക്കി. തുടര്‍ന്ന് ഇരുവരേയും തിരഞ്ഞ് നാടന്‍ തോക്കുമായി ഇറങ്ങുകയായിരുന്നു. അവര്‍താമസിക്കുന്ന ഷെഡുകളില്‍ നോക്കിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് കുടിക്കാര്‍ കൃഷിനടത്തുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു നടന്നു. പലരോടും അന്വേഷിച്ചെങ്കിലും ആരും പ്രതികരിച്ചില്ല.
തുടര്‍ന്നാണ് കാവല്‍മാടത്തിന് സമീപമുള്ള പാറയില്‍ ചന്ദ്രികയും കൂട്ടരും തീകായുന്നത് കണ്ടത്. സഹോദരി പുത്രനായ പ്രതി ചന്ദ്രികയുടെ കഴുത്തില്‍ തോക്കുവച്ച് അവര്‍ എവിടെയെന്ന് ചോദിച്ചു. ആരും പ്രതികരിക്കാതെ ഇരുന്നതോടെ കാഞ്ചി വലിക്കുകയായിരുന്നു. വെടിയേറ്റ് ചന്ദ്രിക തല്‍ക്ഷണം മരിച്ചു. മണികണ്ഠനും പന്ത്രണ്ടുകാരനും ഓടിപ്പോയെങ്കിലും വെടിയുതിര്‍ത്ത ആള്‍ അവിടെ തന്നെ നിന്നു. ചന്ദ്രികയോടൊപ്പമുണ്ടായിരുന്നവര്‍ ഇയാളെ പിടിച്ച് കെട്ടിയിട്ടു. തുടര്‍ന്ന് വാച്ചര്‍മാര് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. വീടിനുള്ളില്‍ ഒളിച്ചിരുന്ന രണ്ട് പ്രതികളേയും അറസ്റ്റു ചെയ്തു.
https://www.facebook.com/Malayalivartha