ഞാൻ ഇല്ലാത്ത ദിവസങ്ങളിലും സ്വപ്‌നയും സരിത്തും പലതവണ സെക്രട്ടേറിയറ്റില്‍ വന്നു പോയിരുന്നു... എന്നാല്‍, സെക്രട്ടേറിയറ്റില്‍ എത്തിയത് എന്തിനാണെന്നോ ആരെ സന്ദര്‍ശിക്കാനാെണന്നോ അറിയില്ല; തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാതെ മുന്നോട്ട് പോകാനാവില്ലന്ന് കേന്ദ്ര ഏജന്‍സികള്‍! ഇനി ഒളിപ്പിച്ചിട്ട് കാര്യമില്ല ശിവശങ്കർ എല്ലാം മൊഴിഞ്ഞു തുടങ്ങി! സെക്രട്ടേറിയറ്റിലെ ആ രഹസ്യം പുറത്ത്?
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. ഇപ്പോഴിതാ കൂടുതല്‍ അന്വേഷണത്തിനായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാതെ മുന്നോട്ട് പോകാനാവില്ലന്ന് കേന്ദ്ര ഏജന്‍സികള്‍. ഇത് സംബന്ധിച്ച് മേലധികാരികളെ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), കസ്റ്റംസ് സംഘങ്ങളാണു കഴിഞ്ഞ ദിവസം വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന അവലോകന യോഗത്തില്‍ ഇക്കാര്യം അറിയിച്ചത്. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസിന്റെ നിര്‍ണായക വിവരങ്ങള്‍ക്കായി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
താന്‍ ഇല്ലാത്ത ദിവസങ്ങളിലും സ്വപ്‌നയും സരിത്തും പലതവണ സെക്രട്ടേറിയറ്റില്‍ എത്തിയെന്നാണ് ശിവശങ്കറിന്റെ മൊഴി. ഇത് ശരിയാണെന്ന് പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, സെക്രട്ടേറിയറ്റില്‍ എത്തിയത് എന്തിനാണെന്നോ ആരെ സന്ദര്‍ശിക്കാനാെണന്നോ അറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞു. അതേ സമയം, ശിവശങ്കറുമായി മാത്രമേ തങ്ങള്‍ക്കു വ്യക്തിബന്ധമുള്ളൂവെന്നാണു പ്രതികളുടെ മൊഴി. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വസ്തുത എന്തെന്ന് അറിയാന്‍ കഴിയൂ.
അതേസമയം സ്വര്‍ണക്കടത്തിലെ ലാഭമൊഴുകിയത് എങ്ങോട്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അന്വേഷണം. സ്വപ്‌ന സുരേഷടക്കമുള്ള പ്രതികളുടെയും അവര്‍ക്കു സഹായം ചെയ്‌തെന്നു സംശയിക്കുന്ന എം. ശിവശങ്കര്‍ അടക്കമുള്ളവരുടെയും സ്‌ഥാവര സ്വത്തുവിവരം ആവശ്യപ്പെട്ട് ജില്ലാ രജിസ്‌ട്രാര്‍മാര്‍ക്ക് കത്തുനല്‍കി. അറസ്‌റ്റിലായ പ്രതികള്‍ക്കു പുറമേ, ദുബായില്‍ കഴിയുന്ന ഫൈസല്‍ ഫരീദിന്റെ സ്വത്തിനെപ്പറ്റിയും അന്വേഷണം. കൈകാര്യം ചെയ്യാന്‍ എളുപ്പമായതിനാല്‍ പ്രതികളുടെ സമ്പാദ്യം കൂടുതലും സ്വര്‍ണമായാണ്. ഇവരില്‍ പലര്‍ക്കും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുണ്ട്. സ്വര്‍ണക്കടത്തിലെ ലാഭം ഇതില്‍ വിനിയോഗിച്ചിരിക്കാമെന്നാണ് ഇ.ഡിയുടെ നിഗമനം. റെഡ് ക്രസന്റ് - ലൈഫ് മിഷന്‍ കരാറില്‍നിന്നു കമ്മിഷനായി ലഭിച്ച പണവും റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ മുടക്കിയിട്ടുണ്ടാകാം.
ഭവനപദ്ധതിക്കും ആശുപത്രിക്കുമായി 20 കോടി രൂപയാണു റെഡ് ക്രസന്റ് നല്‍കിയത്. നാലുകോടി രൂപ കമ്മിഷനായി നല്‍കിയെന്നു ഭവനപദ്ധതി നിര്‍മാണത്തിന്റെ കരാറെടുത്ത യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഇത്രയും വലിയ തുക കമ്മിഷന്‍ കൊടുക്കാനുണ്ടായ സാഹചര്യം, ആരെല്ലാമാണ് ഇടപാടില്‍ പങ്കാളികളായത് തുടങ്ങിയ കാര്യങ്ങളിലേക്കും അന്വേഷണം നീളും.
യു.എ.ഇ. കോണ്‍സുലേറ്റിന്റെ ഇടപെടലോടെ കരാര്‍ ഉറപ്പിച്ചതിനും കമ്മിഷന്‍ വാങ്ങിയതിനും പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു വ്യക്‌തമായ പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്. രാജ്യാന്തര ഇടപാടുകളില്‍ കമ്മിഷന്‍ പതിവാണെന്നു സ്വപ്‌ന കോടതിയില്‍ വാദിച്ചെങ്കിലും അതിനെപ്പറ്റി കരാറില്‍ പരാമര്‍ശമില്ല.
പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കുള്ള കമ്മിഷന്‍ തുക സന്ദീപിന്റെ സ്‌ഥാപനത്തിന്റെ അക്കൗണ്ടിലേക്കു ട്രാന്‍സ്‌ഫര്‍ ചെയ്‌തെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. ഇതു സന്ദീപ് സമ്മതിച്ചു. സ്വപ്‌നയുടെ ലോക്കറില്‍നിന്നു കണ്ടെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്റെ കമ്മിഷനല്ലെന്നു വ്യക്‌തം. കമ്മിഷനില്‍നിന്ന് കോണ്‍സുല്‍ ജനറല്‍ തനിക്കു നല്‍കിയ പണമാണ് ഇതെന്നു സ്വപ്‌ന വാദിക്കുന്നു. എന്നാല്‍ സ്വര്‍ണക്കടത്തിന്റെ വരുമാനത്തില്‍നിന്ന് പലര്‍ക്കായി വീതിക്കാനുള്ള തുകയായിരുന്നു ഇതെന്നാണ് ഇ.ഡി. കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha