Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേല്‍ സൈന്യവും ഹമാസും കനത്ത പോരാട്ടത്തില്‍: അല്‍ മുഗ്‌റഖ, ശൈഖ് ഇജ്‌ലിന്‍ ഭാഗങ്ങളില്‍ തുടർച്ചയായി ബോംബാക്രമണം നടത്തി ഇസ്രായേൽ...


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ചൈനയെ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങി അമേരിക്ക; കളിയറിയാതെ ആട്ടം കാണുന്ന ഷി ജിന്‍ പിങ്; തെക്കന്‍ ചൈന കടല്‍ കലുഷിതമാകുമ്പോള്‍; യുദ്ധ സജ്ജരായി പീപ്പിള്‍ ലിബറേഷന്‍ ആര്‍മി

28 AUGUST 2020 09:40 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തെക്കന്‍ ചൈനാ കടലില്‍ കാര്യങ്ങള്‍ ദിനം പ്രതി കലുഷിതം ആവുകയാണ്. ഒരുപാടു കാലമായി അടിഞ്ഞു കൂടിയിരിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ഒരു പൊട്ടി തെറിയുടെ വക്കില്‍ എത്തിയിരിക്കുകയാണ്. ജൂലൈ ഒന്ന് മുതല്‍ 'ചൈന', മേഖലയില്‍ നാവിക അഭ്യാസങ്ങള്‍ നടത്തുകയാണ് . തെക്കന്‍ ചൈനാ കടലിലും , കിഴക്കന്‍ ചൈനാ കടലിലും, യെല്ലോ സീയിലും. തെക്കന്‍ ചൈനാ കടലില്‍ ചൈന നടത്തുന്ന അധിനിവേശ പ്രവര്‍ത്തനങ്ങളില്‍ ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ അസംതൃപ്തര്‍ ആണ് .ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ചൈന അടിച്ചമര്‍ത്തുന്നത്, മനുഷ്യത്വ വിരുദ്ധമായ നിയമങ്ങള്‍ അവിടെ അടിച്ചേല്‍പ്പിക്കുന്നത്, ജനാധിപത്യ രാജ്യമായ തായ്‌വാന്റെ മേല്‍ അവകാശം ഉന്നയിച്ചു അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത്, ഫിലിപ്പൈന്‍സിന്റെ മേല്‍ കുതിര കയറുന്നത്, ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടത്തുന്ന സംഘര്‍ഷങ്ങള്‍, തീവ്ര വാദ രാഷ്ട്രമായ പാകിസ്താന് കൊടുക്കുന്ന പിന്തുണ തുടങ്ങി ചൈന കൈ വെക്കുന്നത് മുഴുവന്‍ വിനാശത്തിനാണ്.

ഈ കഴിഞ്ഞ ജൂലൈ നാലിന്, അതായതു അമേരിക്കയുടെ റിപ്പബ്ലിക്ക് ദിനത്തില്‍ രണ്ടു അമേരിക്കന്‍ നാവിക സേന എയര്‍ ക്രാഫ്റ്റ് ക്യാരിയറുകള്‍ തെക്കന്‍ ചൈനാ കടലില്‍ നാവികാഭ്യാസത്തിനു വേണ്ടി കടന്നു ചെന്നു. ഇന്ത്യ, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, തുടങ്ങിയ രാജ്യങ്ങളും ആയി ചൈനക്ക് ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരിന്നു ഇത് .നിലവില്‍ രണ്ടു എയര്‍ ക്രാഫ്റ്റ് ക്യാരിയറുകളും നാലു യുദ്ധ കപ്പലുകളും അമേരിക്ക മേഖലയില്‍ വിന്യസിച്ചിട്ടുണ്ട് . എന്നാല്‍ ചൈനയും ശക്തരാണ്. വമ്പിച്ച സേനാ വിന്യാസം ആണ് ചൈനക്ക് മേഖലയിലുള്ളത്. തായ്‌വാന്‍, ഹോങ്കോങ് എന്നെ പ്രദേശങ്ങള്‍ ബല പ്രയോഗത്തിലൂടെ കൈക്കലാക്കാന്‍ ചൈന ദശകങ്ങള്‍ ആയി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

നിലവില്‍ തെക്കന്‍ ചൈന കടലില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാണ്. രണ്ടു പക്ഷത്തു നിന്നും പ്രകോപനപരമായാണ് കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത് അമേരിക്കന്‍ ചാര വിമാനം ഈയടുത്താണ് അവരുടെ മേഖലയില്‍ കൂടി നിരീക്ഷണ പാറക്കല്‍ നടത്തിയത് . ഇത് ചൈനയെ കാര്യമായി തന്നെ പ്രകോപിച്ചിരുന്നു. വെടി കോപ്പുകളുടെ അകമ്പടി ഒന്നും ഇല്ലാത്ത സാധാരണ ചാര വിമാനം ആണ് ചൈനീസ് കടലിനു മുകളിലൂടെ പറന്നത് . ഇത് ചൈനയുടെ മേല്‍ അമേരിക്കയുടെ ആധിപത്യം വ്യക്തമാക്കാനുള്ള പ്രതീകാത്മക നടപടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇതിനെതിരെ ചൈന രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു .ഇതിനു പ്രതികരണം എന്ന രീതിയില്‍ തങ്ങളുടെ മിസൈലിന്റെ പരീക്ഷണം ചൈനാ കടലില്‍ നടത്തുകയാണ് ചൈന ചെയ്തത്.

ചൈനയുടെ ഈ അപകടകരമായ സാമ്രാജ്വത്വ പ്രവണതയ്ക്ക് തടയിടണം എന്നതില്‍ ആര്‍ക്കും ഒരു എതിരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല . എന്നാല്‍ പൂച്ചയ്ക്കാര് മാണി കെട്ടും എന്ന് പറഞ്ഞത് പോലെ ചൈനക്കാര് തടയിടും എന്ന അവസ്ഥയില്‍ ആയിരിന്നു ലോകം. എന്ത് കൊണ്ടെന്നാല്‍ മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥയുടെ മുഖ്യ ഘടകം ആയിരിന്നു ചൈനയില്‍ നിന്നും ഉത്പാദിപ്പിച്ചു കൊണ്ടിരുന്ന വസ്തുക്കള്‍. എന്നാല്‍ രണ്ടു ഘടകങ്ങള്‍ ആണ് ഇപ്പോഴത്തെ ഒരാവസ്ഥയ്ക്കു കാരണമായതും ലോക ക്രമത്തിന് തന്നെ മാറ്റം വരത്തക്ക വിധത്തില്‍ ശക്തമായി നില്‍ക്കുന്നതും .ഒന്ന് കടുത്ത ചൈനീസ് വിരുദ്ധനായ ഡൊണാള്‍ഡ് ട്രംപ് ചൈനയില്‍ അധികാരത്തില്‍ നില നില്‍ക്കുന്നു .ഈയിടെയാണ് ചൈനയെ ' ശത്രു രാജ്യം ' എന്ന പട്ടികയിലേക്ക് യു.എസ് ഭരണകൂടം മാറ്റിയത്. തികച്ചും അപൂര്‍വ്വമായ ഒരു നടപടിയാണ് ഇതിനെ കണക്കാക്കുന്നത് .ട്രംപിന്റെ നിര്‍ബന്ധ പ്രകാരമാണ് ഇത്തരത്തിലുള്ള ഒരു നടപടി ഉണ്ടായിരിക്കുന്നത് .രണ്ടാമത്തേത് കൊറോണ വൈറസിന്റെ വ്യാപനവും അതില്‍ ചൈന കാണിച്ച കുറ്റകരമായ നിസ്സംഗതയും. ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ചൈന ഒറ്റപെട്ടതും, പിന്നെ ലോക സാമ്പത്തിക രംഗം ഏതാണ്ട് നിശ്ചലാവസ്ഥയിലായതും. സാമ്പത്തിക വ്യവസ്ഥ ഇപ്പോഴും ചലിച്ചു കൊണ്ടിരിക്കുക ആയിരുന്നെങ്കില്‍ ചൈനയെ നമുക്ക് വേണം എന്ന് വിചാരിച്ചാല്‍ പോലും തൊടാന്‍ ബുദ്ധിമുട്ടാകുമായിരിന്നു . കാരണം ആഗോള സാമ്പത്തിക വ്യവസ്ഥ അത്രമേല്‍ ചൈനയെ ആശ്രയിച്ചിരിക്കുന്നു എന്നതുകൊണ്ട് തന്നെ.

ഈ ഒരു സാഹചര്യത്തിലാണ് ഗാല്‍വാന്‍ വാലി സംഘര്‍ഷം ഉണ്ടാകുന്നതും, ഹോങ്കോങ്ങിന്റെ ജനാധിപത്യ മോഹങ്ങള്‍ക്കെതിരെ ചൈന അടിച്ചമര്‍ത്തല്‍ നയം നടപ്പിലാക്കുന്നതും, തായ്‌വാന്റെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും. അമേരിക്കന്‍ ലോകാധിപത്യത്തിനുമേല്‍ ചൈനക്കുള്ള താല്പര്യങ്ങള്‍ക്കെതിരെയും, വാവെയ് പോലുള്ള ടെക് കമ്പനികള്‍ നടത്തുന്ന ചാര പ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടായ വിധവെഷത്തിന്റെ പേരിലും ചൈനയെ അടിക്കാന്‍ ഒരു കാരണം നോക്കി നടന്ന അമേരിക്കന്‍ സര്‍ക്കാര്‍ ഈ മാറിയ സാഹചര്യം മറയാക്കി ചൈനയുമായുള്ള ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കയിലേ എതിര്‍ കക്ഷികളായ റിപ്പബ്ലിക്കന്മാരും ഡെമോക്രറ്റുകളും വളരെ അപൂര്‍വ്വമായി മാത്രമേ ഒന്നിക്കാറുള്ളു . അടുത്ത കാലത്തായി അവര്‍ അങ്ങനെ ഒന്നിച്ചതു ഹോങ്കോങ്ങില്‍ ചൈന നടത്തിയ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ്.

ഇതേ തുടര്‍ന്ന് ഇന്ത്യക്കെതിരെ ചൈന നടത്തിയ അതിര്‍ത്തി സംഘര്‍ഷം കൂടെ ആയപ്പോള്‍ അമേരിക്ക തങ്ങളുടെ ശക്തമായ സേനയെ യൂറോപ്പ്യന്‍ മേഖലയില്‍ നിന്നും മാറ്റി തെക്കന്‍ ചൈനാ കടലില്‍ വിന്യസിക്കാന്‍ തീരുമാനിക്കുകയായിരിന്നു. എന്നാല്‍ മറു വശത്തു ചൈന സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധിയില്‍ കൂടിയാണ് കടന്നു പോകുന്നത്. കൊറോണ വൈറസ് കാരണം ലോക രാജ്യങ്ങള്‍ മുഴുവന്‍ അവരെ ശത്രു പക്ഷത്താണ് കാണുന്നത്. കൂടാതെ മറ്റു ചെറു രാജ്യങ്ങളുമായുള്ള സംഘര്‍ഷം , ഹോംഗ് കോങ്ങ് , തായ്‌വാന്‍ എന്നീ ജനാധിപത്യ രാജ്യങ്ങളെ തങ്ങളുമായി ചേര്‍ക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കുണ്ടായ പ്രതിഷേധം . ഇനിടയുമായുള്ള സംഘര്‍ഷങ്ങളില്‍ അവര്‍ക്കുണ്ടായ തിരിച്ചടി . അവരുടെ വമ്പന്‍ കമ്പനികള്‍ ആയ വാവെയ്, ടിക് ടോക് എന്നിവയ്ക്ക്കും മറ്റു അനവധി കമ്പനികള്‍ക്കും. നേരിട്ട് കൊണ്ടിരിക്കുന്ന വ്യാപാര നിരോധനം. ഇന്ത്യ ജപ്പാന്‍ ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ അവര്‍ക്കെതിരെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വ്യാപാര യുദ്ധം. ബഹു രാഷ്ട്ര കമ്പനികള്‍ ചൈനയില്‍ നിന്നും അവരുടെ ഉല്പാദന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കുന്നത് തുടങ്ങി ഒരു ബഹുമുഖ തിരിച്ചടിയാണ് അവര്‍ നിലവില്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. കൂടാതെ കോറോണയും ചൈനയില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രളയവും.

അതുകൊണ്ട് തന്നെ ചൈന സമ്മര്‍ദ്ദത്തിലാണ്. ഷിജിന്‍ പിങിനെതിരെ പാളയത്തില്‍ നിന്ന് തന്നെ അപശബ്ദങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. തികഞ്ഞ ഏകാധിപതിയായ ഷി ജിന്‍ പിങ് ഒരു ഭരണ ഘടനാ ഭേദഗതിയിലൂടെ തന്റെ അധികാരം ജീവിതകാലം മുഴുവനുമായി നീട്ടിയിരുന്നു . അധികാരത്തില്‍ വന്നയുടന്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ തന്റെ രാഷ്ട്രീയ എതിരാളികളെ മുഴുവന്‍ ഷി ജിന്‍ പിംഗ് വധശിക്ഷയ്ക്കു വിധേയമാക്കിയിരുന്നു. അതായതു തന്റെ മരണം വരെ ഷി ജിന്‍ പിങ്ങിന്റെ തിരുവയ്ക്കു എതിര്‍വായ് ഇല്ല എന്ന് ചുരുക്കം.

ഇത്തരത്തില്‍ ഒരു സാഹചര്യത്തില്‍ ഒരു ഏകാധിപതിയില്‍ നിന്നും നമുക്ക് എന്തും പ്രതീക്ഷിക്കാം എന്ന് നമുക്ക് ചരിത്രത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ് . കാരണം അവര്‍ക്ക് അധികാരം ആണ് എല്ലാം. ഏകാധിപതികള്‍ , രാജ്യം മുഴുവനും നശിച്ചാലും തന്റെ സ്ഥാനത്തിന് , അധികാരത്തിനു കോട്ടം വരരുത് എന്ന് മാത്രമേ ചിന്തിക്കുകയുള്ളു. എന്നാല്‍ മറുവശത്തു ട്രംപ് ആകട്ടെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത ഒരു സ്വേച്ഛാധിപതിയാണ് .അമേരിക്കയില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ് . ട്രംപ് കൊറോണ മഹാമാരിയെ നേരിട്ട രീതി എതിര്‍പ്പുകളെ ക്ഷണിച്ചു വരുത്തിയിരുന്നു . ഒരു ഭരണ മാറ്റം ഉണ്ടാകാതെ നോക്കാന്‍ ട്രംപും ശ്രമിക്കും . അതിനു മുഖം നന്നാക്കണം . യൂ .എ ഇ യും ഇസ്രയേലും തമ്മില്‍ നടപ്പിലാക്കിയ സമാധാന സന്ധി ട്രംപ് മുന്നിട്ടു നിന്ന് ധൃതിയില്‍ നടപ്പിലാക്കിയതിന്റെ പിന്നിലും ഈയൊരു ഉദ്ദേശം നിരീക്ഷകര്‍ കാണുന്നുണ്ട് .അത് കൊണ്ട് തന്നെ ഒരു യുദ്ധത്തിലൂടെ അമേരിക്കന്‍ ജനതയുടെ ആവേശം ഒരു പക്ഷെ ഉയര്‍ത്താന്‍ ട്രംപ് ശ്രമിച്ചേക്കാം.

മൊത്തത്തില്‍ സാമൂഹിക സാമ്പത്തിക വശങ്ങള്‍ നോക്കുകയാണെങ്കില്‍ യുദ്ധത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഇല്ല എന്ന് പറയാനാകില്ല. പ്രകോപനങ്ങള്‍ ഇരു വശത്തു നിന്നും വന്നു കൊണ്ടിരിക്കുന്നു. ദിനം പ്രതി കാര്യങ്ങള്‍ വഷളാകുന്നു. ചൈനയുടെ നാലു ഭാഗത്തും ഇന്ത്യയടക്കം ശത്രുക്കളാണ് . ഒരു വശത്തു നിന്നും യുദ്ധം തുടങ്ങുകയാണെങ്കില്‍ ഇതില്‍ ആര്‍ക്കും മാറി നില്‍ക്കാനാവില്ല. ഒരു പക്ഷെ മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളും ഇതില്‍ പങ്കു ചേര്‍ന്ന് എന്ന് വരും . ഇന്ത്യക്കു പാകിസ്താനോടും ചൈനയോടും ഒരു പക്ഷെ ഒരുമിച്ചു യുദ്ധം ചെയ്യേണ്ടി വരും. ഷി ജിന്‍ പിംഗ് മാസങ്ങള്‍ക്കു മുന്‍പ് തന്നെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയോട് യുദ്ധ സജ്ജരായി നില്‍ക്കാന്‍ ആഹ്വാനം ചെയ്യുകയുണ്ടായിരുന്നു. ഏതാണ്ട് ആ സമയത്തു തന്നെ അവരുടെ വന്‍ യുദ്ധ സന്നാഹങ്ങളുടെ പ്രദര്‍ശനവും നടന്നിരുന്നു . കൂടാതെ ഈയടുത്തു സേനയോടു തങ്ങളുടെ കുടുംബാംഗങ്ങളോട് യുദ്ധത്തിന് മുന്‍പ് പറയാന്‍ ഉദ്ദേശിക്കുന്ന അവസാന വാക്കുകള്‍ പറയാനും ആവശ്യപെട്ടിരുന്നു.

ചൈന ആയതു കൊണ്ട് ഇതൊക്കെ വെറും പ്രഹസനങ്ങള്‍ മാത്രമായിരിക്കാന്‍ തുല്യ സാധ്യതയാണുള്ളത് . എന്നാല്‍ അമേരിക്ക അങ്ങനെയല്ല, ആ രാജ്യം ഉണ്ടായ കാലം മുതല്‍ അവര്‍ സ്ഥിരമായി ആരോടെങ്കിലും യുദ്ധത്തിലാണ്. അങ്ങനെയല്ലെങ്കില്‍ അവര്‍ക്കു ബോറടിക്കും എന്നാണ് അവരുടെ ഒരു അവസ്ഥ. ചൈന നടത്തുന്ന കുത്തി തിരിപ്പുകളുടെ പരിണിത ഫലങ്ങളെ കുറിച്ച് അവര്‍ക്കു എന്തെങ്കിലും ധാരണയുണ്ടോ ആവോ . വെറും സാങ്കേതികത കൊണ്ടും, യുദ്ധോപകരണങ്ങള്‍ സംഭരിച്ചു വച്ചതു കൊണ്ടും യുദ്ധം ജയിക്കാനാകും എന്ന അഹങ്കാരത്തിലാണ് അവരുടെ ഈ ദാര്‍ഷ്ട്യം എന്നാണ് തോന്നുന്നത്. അതേതായാലും മേഖല അത്യന്ത കലുഷിതമായ ഒരു സാഹചര്യത്തിലാണ്. ലോക ക്രമങ്ങള്‍ തന്നെ മാറി മറിഞ്ഞേക്കാവുന്നതിന്റെ ഒരു വക്കിലാണ് നമ്മളിപ്പോള്‍ നില്‍ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയർ കെഎസ്ആർടിസ ഡ്രൈവർ തർക്കത്തിൽ ഇനി പ്രതികരണം പാടില്ലെന്ന് സിപിഎം നേതാക്കൾക്ക് നിർദ്ദേശം....സച്ചിൻദേവ് എംഎൽഎ ബസിനുള്ളിൽ കയറിയെന്ന എഎ റഹിം എംപിയുടെ വാദം ബാലിശമായി പോയി... ബസിൽ കയറി ടിക്കറ്റാണ് എംഎൽഎ  (5 minutes ago)

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി  (6 minutes ago)

കാലാവധി കഴിഞ്ഞ 2000 കോടി രൂപ റിസർവ് ബാങ്ക് നിർദേശിച്ച സ്ഥലത്തേക്ക് എത്തിക്കാൻ കോട്ടയത്തുനിന്നു പോയ പൊലീസ് സംഘത്തെ തടഞ്ഞുവച്ച് ആന്ധ്ര പൊലീസ്  (9 minutes ago)

മകളെ കൈ പിടിച്ച് കൊടുത്ത്.... താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി....  (31 minutes ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (36 minutes ago)

ഇസ്രായേല്‍ സൈന്യവും ഹമാസും കനത്ത പോരാട്ടത്തില്‍: അല്‍ മുഗ്‌റഖ, ശൈഖ് ഇജ്‌ലിന്‍ ഭാഗങ്ങളില്‍ തുടർച്ചയായി ബോംബാക്രമണം നടത്തി ഇസ്രായേൽ...  (48 minutes ago)

അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളില്‍ നിയന്ത്രണം വേണം... സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി..... മുഖ്യമന്ത്രിയും വൈദ്യുതി മന്ത  (57 minutes ago)

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തി.... രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് തിരിച്ചറിഞ്ഞത്  (1 hour ago)

ചുട്ടു പോള്ളുന്നു,രാജ്യത്ത് ഉഷ്ണതരംഗം അനുഭവപ്പെട്ട സംസ്ഥാനങ്ങളിൽ കേരളവും...കേരളത്തിൽ ഉഷ്ണതരംഗം അഞ്ചുദിവസം.... ഉത്തർപ്രദേശിൽ 18 ദിവസവും പശ്ചിമബംഗാളിൽ 16 ദിവസവുമാണ് ഉഷ്ണതരംഗം അനുഭവപ്പെട്ടത്  (1 hour ago)

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ നടേശന്‍ അന്തരിച്ചു...തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (1 hour ago)

കാത്തിരുന്ന വാർത്ത വരുന്നു...വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകാതെ സാധ്യമാകുമെന്ന് പ്രതീക്ഷ..!കോടതി നടപടികൾക്ക് തുടക്കമായി...കുടുംബത്തി  (1 hour ago)

നോര്‍ത്ത് പറവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വാഹനത്തില്‍ നിന്ന് ബോക്‌സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

കൊടുംക്രൂരത.... വാകത്താനത്ത് അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍  (1 hour ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റില്‍ നിന്നും ജനവിധി തേടും... വയനാടിന് പുറമെയാണ് രാഹുല്‍ റായ്ബറേലിയും ജനവിധി തേടുന്നത്, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്  (2 hours ago)

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും..!നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്  (2 hours ago)

Malayali Vartha Recommends