ജനങ്ങൾ തന്ന പണത്തിൽ നിന്നാണ് ഞാൻ ചോദിക്കുന്നത്... വേറെ ഏതു നേതാക്കന്മാരുടെ കയ്യിൽ നിന്നും ഞാൻ കാശ് ചോദിക്കുന്നില്ല... രാജേശ്വരിയുടെ രാജ യോഗമൊക്കെ പോയെന്നാ തോന്നുന്നേ?ഇപ്പോഴത്തെ അവസ്ഥ കണ്ടോ?
വളരെയധികം ചർച്ച ചെയ്യപ്പെട്ട മരണമായിരുന്നു പെരുമ്പാവൂരുകാരി ജിഷയുടേത്. ജിഷയുടെ അമ്മ രാജേശ്വരിക്ക് മകളുടെ മരണത്തിനുശേഷം വിഷമമൊന്നുമില്ലെന്നും ആർഭാട ജീവിതമാണ് നയിക്കുന്നതെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.ബ്യൂട്ടീഷൻ ചെയ്തുള്ള ചിത്രങ്ങൾക്കൊക്കെ വൻ വിമർശനമാണ് ലഭിച്ചത്.
എന്നാലിപ്പോഴിതാ അമ്മയുടെ അവസ്ഥ വളരെ മോശമാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജിഷയുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെയാണ്.. പത്രത്തിലൊക്കെ ന്യൂസ് ഉണ്ടായിരുന്നു ഓണമായിട്ട് രണ്ടുമാസത്തെ പെൻഷൻ തുക എല്ലാവർക്കും കൊടുക്കുന്നുണ്ട് എന്ന്. അതറിഞ്ഞ്. ഓണം കഴിഞ്ഞതിന്റെ പിറ്റേദിവസം പൈസ ചോദിച്ച് കൊണ്ട് ഞാൻ താലൂക്ക് ഓഫീസിൽ ചെന്നപ്പോൾ അവിടെനിന്ന് പറഞ്ഞത് അങ്ങനെ ഒരു പെൻഷൻ ചേച്ചിക്ക് ഇല്ല എന്നാണ്. ഒരുപാട് ഹോസ്പിറ്റലിൽ ചെന്ന് ഞാൻ ചികിത്സ നേടി പക്ഷേ ഇതുവരെയും എന്റെ കൈ ഭേദം ആയിട്ടില്ല.
ആശുപത്രിയിൽ നിന്ന് ഡോക്ടർ പറഞ്ഞത് വീണ്ടും എനിക്ക് ഓപ്പറേഷന് വേണമെന്നാണ് ഓപ്പറേഷന് വേണ്ടി പണം വേണമെന്ന് പറഞ്ഞ് ഞാൻ കലക്ടറെ സമീപിച്ചിരുന്നു. ജനങ്ങൾ തന്ന പണത്തിൽ നിന്നാണ് ഞാൻ ചോദിക്കുന്നത്. വേറെ ഏതു നേതാക്കന്മാരുടെ കയ്യിൽ നിന്നും ഞാൻ കാശ് ചോദിക്കുന്നില്ല. ഇതിനു മുൻപും പാർട്ടിക്കാർ 15ലക്ഷം രൂപ ബാങ്കിൽ ഇട്ടിട്ട് ഞാൻ കാശ് ചോദിച്ചു കഴിഞ്ഞപ്പോൾ പാർട്ടിക്കാർ തരാൻ മടിച്ചു..
ഒരു വിധത്തിലാണ് ആ പണം ഞാൻ വാങ്ങിച്ച് എടുത്തത്. ആ പണം കൊണ്ട് തന്നെയാണ് എന്റെ വീടു പണിതപ്പോൾ ഉണ്ടായ കടങ്ങൾ ഒക്കെ വീട്ടിയത്.
ഇപ്പോൾ ശരിക്കും പറഞ്ഞുകഴിഞ്ഞാൽ പത്തു പൈസക്ക് പോലും നിവർത്തിയില്ല. കളക്ടർ പോയതിനു ശേഷം ഈ മൂന്നു ലക്ഷം രൂപ. പലതവണയായി എനിക്ക് തന്നു കൊണ്ടിരുന്ന പണം ഇപ്പോൾ നിർത്തൽ ചെയ്തിരിക്കുകയാണ്. ജനങ്ങൾ തന്ന പണം എനിക്ക് കിട്ടണം ആ പണം എനിക്ക് അവകാശപ്പെട്ട പണമാണ് ഒരു നേതാക്കന്മാരുടെയും പണമല്ല. ഒരു നേരത്തെ ഇഞ്ചക്ഷൻ എടുക്കാൻ വേണ്ടി ഞാൻ ആരോട് പണം വാങ്ങിക്കും.പെരുമ്പാവൂർ ഉള്ള എല്ലാ കടകളിലും ഹോട്ടലുകളിലും മെഡിക്കൽ ഷോപ്പുകളിലും ഞാൻ കടം ചോദിച്ചു കഴിഞ്ഞു ഞാനിപ്പോൾ കടത്തിൽ മുങ്ങി ജീവിച്ചു കൊണ്ടിരിക്കുകയാണ്.
ജനങ്ങൾ തന്ന പണം എനിക്ക് കിട്ടണം എന്റെ പെൻഷൻ പണവും എനിക്ക് കിട്ടണം. ഇപ്പോൾ ഉള്ള നേതാക്കന്മാർ ഞാൻ എങ്ങനെ ജീവിക്കുന്നു എന്തു ചെയ്യുന്നു എന്നുപോലും അന്വേഷിക്കാറില്ല. എന്റെ മകൾ മരിച്ചപ്പോൾ വന്നതാണ് അതല്ലാതെ ഇതുവരെയും വരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ഞാനാണെങ്കിൽ എനിക്ക് പറ്റുന്ന രീതിയിൽ കൂലിപ്പണി എടുത്തെങ്കിലും ജീവിക്കണമെന്ന ആഗ്രഹകാരിയാണ് ആരെയും പിടിച്ചുപറിച്ചോ മോഷ്ടിച്ചോ ജീവിക്കണമെന്ന ആഗ്രഹം എനിക്കില്ല. ജനങ്ങൾ തന്ന പൈസയാണ് ആ പൈസ എനിക്ക് കിട്ടണം.
അതേസമയം മുൻപ്രാജേശ്വരിയുടെ രൂപം മാറിയെന്ന് വിമര്‍ശനം ഉയർന്നപ്പോൾ രാജേശ്വരി പറഞ്ഞതിങ്ങനെയായിരുന്നു... ഇതാണ്, എന്‍റെ മകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു, ഏതെങ്കിലും അമ്മയ്ക്ക് സ്വന്തം മകള്‍ മരിച്ച് കിടക്കുന്ന വേദനയില്‍ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പല വീടികളിലും ജോലി ചെയ്ത് നടന്നു. കഷ്ടപ്പാടിനിടയില്‍ എന്‍റെ രൂപത്തെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല.
മകളുടെ മരണശേഷം എന്‍റെ വീടീന് മുന്നില്‍ രണ്ടു പൊലീസുകാര്‍ എപ്പോഴും കാവലുണ്ടായിരുന്നു. വിശപ്പില്ലെങ്കിലും അവര്‍ എനിക്ക് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു. അതിന് ശേഷം പണിക്ക് പോകാന്‍ പറ്റിയിട്ടില്ല, വീട്ടില്‍ തന്നെയാണ് എപ്പോഴും. അതൊക്കെ കൊണ്ടായിരിക്കും മാറ്റം തോന്നിയത്.
ഞാന്‍ പൊട്ട് തൊട്ട് വന്നതാണ് ആളുകള്‍ക്ക് എന്‍റെ മാറ്റമായി തോന്നിയതെങ്കില്‍ അത് മൂകാംബിംകയിലെ പ്രസാദമായിരുന്നു. വിധി കേള്‍ക്കാന്‍ എത്തുന്നതിന് മുന്‍പ് ക്ഷേത്രത്തില്‍ പോയി സത്യസന്ധമായി വിധിയാവണേയെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. ജോലി കിട്ടി കഴിഞ്ഞ് മൂകാംബിംകയില്‍ പോകണമെന്ന് ജിഷ എപ്പോഴും പറയുമായിരുന്നു. ആളുകള്‍ അവര്‍ക്കിഷ്ടമുള്ളത് പോലെ പറയട്ടെ. ഞാന്‍ അനുഭവിക്കുന്ന വേദന എനിക്ക് മാത്രമറിയാം.
ഷോപ്പിംഗ് നടത്തുന്നു എന്നാണ് ചിലര്‍ പറയുന്നത് സത്യം ഇതാണ്, ഒറ്റരാത്രികൊണ്ടാണ് ഞങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടത്. വസ്ത്രങ്ങളുള്‍പ്പെടെ ഞങ്ങളുടെ സാധനങ്ങളെല്ലാം വീടിനകത്ത് വെച്ചാണ് പോലീസ് സീല്‍ ചെയ്തത്. അതുകൊണ്ട് സാരിയും വേണ്ട സാധനങ്ങളുമൊക്കെ എനിക്ക് വാങ്ങേണ്ടി വന്നു. ഞാന്‍ പട്ട്‌സാരിയൊന്നും വാങ്ങിയിട്ടില്ല. ഉടുക്കാന്‍ വസ്ത്രം വാങ്ങുന്നത് ആഢംബരമാണോ. പരമാവധി 500 രൂപ വിലയുള്ള സാധാരണ സാരികളാണ് ഞാന്‍ വാങ്ങിയിട്ടുള്ളത്.
പണം ധൂര്‍ത്ത് അടിക്കുന്നു എന്ന് പറയുന്നവരോട് ഇതാണ് പറയാനുള്ളത്, എസ്ബിടി ബാങ്കിലും അര്‍ബന്‍ ബാങ്കിലും എന്റെ പേരില്‍ അക്കൗണ്ട് ഉണ്ട്. അതില്‍ എവിടെ നിന്നെക്കെയോ പണം സഹായമായി വന്നിട്ടുണ്ട്. പക്ഷെ അതില്‍ നിന്ന് ഒരു ചില്ലിക്കാശു പോലും അനുവാദമില്ലാതെ എനിക്ക് എടുക്കാന്‍ പറ്റില്ല.
അന്നത്തെ ജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെയും എന്‍റെയും പേരിലുള്ള ജോയിന്‍റ് അക്കൌണ്ടാണത്. ഔദ്യോഗിക അനുമതിയില്ലാതെ എനിക്ക് അതില്‍നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. കാര്യങ്ങള്‍ സങ്കല്‍പ്പിക്കും മുന്‍പ് അതെല്ലാം അന്വേഷിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
പണമിടപാട് നടത്തുന്നതിനെല്ലാം വ്യക്തമായ തെളിവുകളുമുണ്ട്. അര്‍ബന്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന പണത്തിന്‍റെ പലിശകൊണ്ടാണ് എന്റെ ചെലവുകളൊക്കെ ഞാന്‍ നടത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പലപ്രാവശ്യവും ഞാന്‍ ആശുപത്രിയില്‍ കിടന്നു. എനിക്ക് പണത്തിന്റെ വില അറിയാം. അതുകൊണ്ട് തന്നെ ഞാന്‍ അനാവശ്യമായി ചെലവാക്കില്ല.
https://www.facebook.com/Malayalivartha