Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...


മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി...

ടീച്ചറമ്മക്ക് സ്വന്തം മണ്ഡലം നഷ്ടപ്പെടും; സ്വന്തം മണ്ഡലം മുന്‍ പ്രതിയോഗിക്ക് വിട്ടു നല്‍കേണ്ടി വരും; സിറ്റിംഗ് സീറ്റ് വിട്ടു നല്‍കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രമുഖ നേതാവായി ആരോഗ്യമന്ത്രി കെ.കെ ശൈലജ; എല്ലാം മുന്നണി സമവാക്യങ്ങളുടെ ഭാഗം

20 JANUARY 2021 11:42 AM IST
മലയാളി വാര്‍ത്ത

പിണറായി മന്ത്രിസഭയില്‍ ഏറ്റവും ജനപ്രീയ മന്ത്രി ആരെന്ന് ചോദിച്ചാല്‍ കെ.കെ ശൈലജ എന്നായിരിക്കും ഉത്തരം. ഇതില്‍ പ്രതിപക്ഷത്തിന് പോലും മറിച്ചൊരു അഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ കരുതലോടെ നാട് കാക്കാന്‍ ഓടിനടന്ന ടീച്ചറമ്മയ്ക്ക് സ്വന്തം മണ്ഡലം നഷ്ടപ്പെടുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

എല്‍.ഡി.എഫിലെ മുന്നണി സമവാക്യങ്ങളിലെ മാറ്റമാണ് കെ.കെ ശൈലജക്ക് സ്വന്തം മണ്ഡലത്തെ വിട്ടുകൊടുക്കേണ്ട സാഹചര്യത്തില്‍ എത്തിച്ചത്. മണ്ഡലം കൈവിടേണ്ടി വരുന്നവരില്‍ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ നേതാവാണ് കെ.കെ ശൈലജ. യു.ഡി.എഫില്‍നിന്ന് ലോക്താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) ഇടതുമുന്നണിയിലെത്തിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിക്ക് മണ്ഡലം മാറേണ്ടിവരുന്ന സാഹചര്യമുണ്ടായത്.

ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിലൂടെ ലോകശ്രദ്ധ നേടിയ മന്ത്രിയെ സുരക്ഷിതമായ മറ്റൊരു മണ്ഡലത്തില്‍ സി.പി.എം മത്സരിപ്പിക്കും. ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ.പി. മോഹനനെ പരാജയപ്പെടുത്തിയാണ് ശൈലജ കഴിഞ്ഞതവണ കൂത്തുപറമ്പില്‍നിന്ന് വിജയിച്ചത്. ഇത്തവണ എല്‍.ജെ.ഡി. ഈ സീറ്റീനായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കഴിഞ്ഞതവണ സി.പി.എം. ശക്തിയുക്തം എതിര്‍ത്ത കെ.പി. മോഹനന്‍ ഇടത് സ്ഥാനാര്‍ഥിയാകുന്ന സാഹചര്യം സി.പി.എം പ്രവര്‍ത്തകരെ മാനസികമായി ബുദ്ധിമുട്ടിലാക്കുന്നു. സോളാര്‍- ബാര്‍ കോഴ സമരകാലത്ത് നിയമസഭയില്‍ യു.ഡി.എഫിനു പ്രതിരോധം തീര്‍ക്കാന്‍ പതിനെട്ടടവും പയറ്റിയ ആളാണ് മോഹനന്‍. ഈ സാഹചര്യം മുന്നില്‍ക്കണ്ട് കെ.പി. മോഹനനു പകരം മറ്റാരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്ന് എല്‍.ജെ.ഡി. നേതൃത്വത്തിനു സി.പി.എം. നിര്‍ദേശം നല്‍കി.

കെ.പി. മോഹനന്റെ സഹോദരപുത്രനായ പ്രവീണിന്റെ പേരാണ് സി.പി.എം. നിര്‍ദേശിച്ചിരിക്കുന്നത്. ഇത് എല്‍.ജെ.ഡി.യില്‍ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കിയേക്കും. കെ.കെ. ശൈലജയിലൂടെ മികച്ച വിജയം നേടാവുന്ന സാഹചര്യമുള്ള മണ്ഡലം എല്‍.ജെ.ഡിയില്‍ ആഭ്യന്തരവിവാദങ്ങള്‍ വിളിച്ചുവരുത്തി നഷ്ടപ്പെടുത്തുന്ന അവസ്ഥ വരാതിരിക്കാന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ- സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെടല്‍ തുടങ്ങിക്കഴിഞ്ഞു. മുസ്ലിം ലീഗിന് കാര്യമായ സ്വാധീനശേഷിയുള്ള മണ്ഡലമാണ് കൂത്തുപറമ്പ്. സീറ്റുമാറ്റ ചര്‍ച്ച ആരംഭിച്ചിട്ടില്ലെങ്കിലും കുത്തുപറമ്പ് എല്‍.ജെ.ഡിക്കു തന്നെ വിട്ടുനല്‍കാന്‍ സി.പി.എം തയാറായതായാണ് സൂചന. പകരം മട്ടന്നൂര്‍, പയ്ന്നൂര്‍, തയളിപ്പറമ്പ്, കല്യാശേരി മണ്ഡലങ്ങളിലൊന്ന് ശൈലജയ്ക്കു നല്‍കും.

സി.കൃഷ്ണന്‍ (പയ്യന്നൂര്‍), ജയിംസ് മാത്യു (തളിപ്പറമ്പ്), ടി.വി രാജേഷ് (കല്യാശേരി) എന്നിവര്‍ തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് വിജയിച്ചതിനാല്‍ ഇക്കുറി രംഗത്തുണ്ടാകില്ല. ഇ.പി. ജയരാജനും മത്സരരംഗത്തുനിന്നു പിന്മാറാനിടയുണ്ട്. മുന്നണി വികസിപ്പിച്ചതോടെ ഇടതുമുന്നണിക്ക് പാര്‍ട്ടി കോട്ടയായ കണ്ണൂര്‍ ജില്ലയില്‍ രണ്ടു നിയമസഭാ സീറ്റുകള്‍ മാറ്റിവയ്ക്കേണ്ടി വരും. അതെ സമയം പി.ജയരാജനെ സ്ഥാനാര്‍തിയാക്കി അര്‍ഹമായ സ്ഥാനം നല്‍കണമെന്ന ആവശ്യവും കണ്ണൂര്‍ സജീവമാണ്.

കേരള കോണ്‍ഗ്രസ് എമ്മും എല്‍.ജെ.ഡിയും യു.ഡി.എഫില്‍ ആയിരുന്നപ്പോള്‍ തളിപ്പറമ്പ്, കുത്തുപറമ്പ് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. എന്നാല്‍ സി.പി.എമ്മിന്റെ ഏറ്റവും ഉറച്ച മണ്ഡലങ്ങളിലൊന്നായ തളിപ്പറമ്പ് കേരളാകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കാനിടയില്ല. പകരം സി.പി.ഐ. മത്സരിച്ച ഇരിക്കൂര്‍ നല്‍കിയേക്കും. സി.പി.എം. മത്സരിച്ച പേരാവൂര്‍ മണ്ഡലം സി.പി.ഐയ്ക്കു പകരം നല്‍കിയേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്ലാറ്റിൽ നിന്ന് ഇറക്കിവിട്ട രാഹുലിനെ വീട്ടിൽ കയറ്റാൻ അമ്മമാർ! SIT അഴുക്കി നാറുന്നു.. രാഹുൽ തിരുവനന്തപുരത്ത് എത്തും  (8 minutes ago)

എൽഡിഎഫിന് മുന്നേറ്റം....  (9 minutes ago)

തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്  (38 minutes ago)

ധനലാഭം, രോഗ ശാന്തി എന്നിവ ഇന്ന് ഉണ്ടാകും. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും  (1 hour ago)

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തി  (1 hour ago)

തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിനുള്ള ....  (1 hour ago)

30 ദീപങ്ങൾ തെളിഞ്ഞു;  (1 hour ago)

വോട്ടെണ്ണൽ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല...  (1 hour ago)

ഇടുക്കി വെള്ളിലാംകണ്ടതിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്  (1 hour ago)

വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍  (2 hours ago)

*റൺ മാമാ* *റൺ* *സുരാജ് വെഞ്ഞാറമൂട് നായകൻ*  (2 hours ago)

പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു  (10 hours ago)

മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നു വനം വകുപ്പ്  (10 hours ago)

വിധി വരാന്‍ കാത്തിരിക്കുകയായിരുന്നു, അപ്പീല്‍ പോകണമെന്നാണ് തന്റെ അഭിപ്രായമെന്ന് ശ്വേത മേനോന്‍  (10 hours ago)

രണ്ട് ലക്ഷം ജീവന്‍ നഷ്ടമാകും...സുനാമി ഭീതിയിൽ ജപ്പാൻ ...ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പ പരമ്പരകൾക്ക് ശേഷം, രാജ്യം  (11 hours ago)

Malayali Vartha Recommends