Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

ടീച്ചറമ്മക്ക് സ്വന്തം മണ്ഡലം നഷ്ടപ്പെടും; സ്വന്തം മണ്ഡലം മുന്‍ പ്രതിയോഗിക്ക് വിട്ടു നല്‍കേണ്ടി വരും; സിറ്റിംഗ് സീറ്റ് വിട്ടു നല്‍കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രമുഖ നേതാവായി ആരോഗ്യമന്ത്രി കെ.കെ ശൈലജ; എല്ലാം മുന്നണി സമവാക്യങ്ങളുടെ ഭാഗം

20 JANUARY 2021 11:42 AM IST
മലയാളി വാര്‍ത്ത

പിണറായി മന്ത്രിസഭയില്‍ ഏറ്റവും ജനപ്രീയ മന്ത്രി ആരെന്ന് ചോദിച്ചാല്‍ കെ.കെ ശൈലജ എന്നായിരിക്കും ഉത്തരം. ഇതില്‍ പ്രതിപക്ഷത്തിന് പോലും മറിച്ചൊരു അഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ കരുതലോടെ നാട് കാക്കാന്‍ ഓടിനടന്ന ടീച്ചറമ്മയ്ക്ക് സ്വന്തം മണ്ഡലം നഷ്ടപ്പെടുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

എല്‍.ഡി.എഫിലെ മുന്നണി സമവാക്യങ്ങളിലെ മാറ്റമാണ് കെ.കെ ശൈലജക്ക് സ്വന്തം മണ്ഡലത്തെ വിട്ടുകൊടുക്കേണ്ട സാഹചര്യത്തില്‍ എത്തിച്ചത്. മണ്ഡലം കൈവിടേണ്ടി വരുന്നവരില്‍ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ നേതാവാണ് കെ.കെ ശൈലജ. യു.ഡി.എഫില്‍നിന്ന് ലോക്താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) ഇടതുമുന്നണിയിലെത്തിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിക്ക് മണ്ഡലം മാറേണ്ടിവരുന്ന സാഹചര്യമുണ്ടായത്.

ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിലൂടെ ലോകശ്രദ്ധ നേടിയ മന്ത്രിയെ സുരക്ഷിതമായ മറ്റൊരു മണ്ഡലത്തില്‍ സി.പി.എം മത്സരിപ്പിക്കും. ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ.പി. മോഹനനെ പരാജയപ്പെടുത്തിയാണ് ശൈലജ കഴിഞ്ഞതവണ കൂത്തുപറമ്പില്‍നിന്ന് വിജയിച്ചത്. ഇത്തവണ എല്‍.ജെ.ഡി. ഈ സീറ്റീനായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കഴിഞ്ഞതവണ സി.പി.എം. ശക്തിയുക്തം എതിര്‍ത്ത കെ.പി. മോഹനന്‍ ഇടത് സ്ഥാനാര്‍ഥിയാകുന്ന സാഹചര്യം സി.പി.എം പ്രവര്‍ത്തകരെ മാനസികമായി ബുദ്ധിമുട്ടിലാക്കുന്നു. സോളാര്‍- ബാര്‍ കോഴ സമരകാലത്ത് നിയമസഭയില്‍ യു.ഡി.എഫിനു പ്രതിരോധം തീര്‍ക്കാന്‍ പതിനെട്ടടവും പയറ്റിയ ആളാണ് മോഹനന്‍. ഈ സാഹചര്യം മുന്നില്‍ക്കണ്ട് കെ.പി. മോഹനനു പകരം മറ്റാരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്ന് എല്‍.ജെ.ഡി. നേതൃത്വത്തിനു സി.പി.എം. നിര്‍ദേശം നല്‍കി.

കെ.പി. മോഹനന്റെ സഹോദരപുത്രനായ പ്രവീണിന്റെ പേരാണ് സി.പി.എം. നിര്‍ദേശിച്ചിരിക്കുന്നത്. ഇത് എല്‍.ജെ.ഡി.യില്‍ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കിയേക്കും. കെ.കെ. ശൈലജയിലൂടെ മികച്ച വിജയം നേടാവുന്ന സാഹചര്യമുള്ള മണ്ഡലം എല്‍.ജെ.ഡിയില്‍ ആഭ്യന്തരവിവാദങ്ങള്‍ വിളിച്ചുവരുത്തി നഷ്ടപ്പെടുത്തുന്ന അവസ്ഥ വരാതിരിക്കാന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ- സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെടല്‍ തുടങ്ങിക്കഴിഞ്ഞു. മുസ്ലിം ലീഗിന് കാര്യമായ സ്വാധീനശേഷിയുള്ള മണ്ഡലമാണ് കൂത്തുപറമ്പ്. സീറ്റുമാറ്റ ചര്‍ച്ച ആരംഭിച്ചിട്ടില്ലെങ്കിലും കുത്തുപറമ്പ് എല്‍.ജെ.ഡിക്കു തന്നെ വിട്ടുനല്‍കാന്‍ സി.പി.എം തയാറായതായാണ് സൂചന. പകരം മട്ടന്നൂര്‍, പയ്ന്നൂര്‍, തയളിപ്പറമ്പ്, കല്യാശേരി മണ്ഡലങ്ങളിലൊന്ന് ശൈലജയ്ക്കു നല്‍കും.

സി.കൃഷ്ണന്‍ (പയ്യന്നൂര്‍), ജയിംസ് മാത്യു (തളിപ്പറമ്പ്), ടി.വി രാജേഷ് (കല്യാശേരി) എന്നിവര്‍ തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് വിജയിച്ചതിനാല്‍ ഇക്കുറി രംഗത്തുണ്ടാകില്ല. ഇ.പി. ജയരാജനും മത്സരരംഗത്തുനിന്നു പിന്മാറാനിടയുണ്ട്. മുന്നണി വികസിപ്പിച്ചതോടെ ഇടതുമുന്നണിക്ക് പാര്‍ട്ടി കോട്ടയായ കണ്ണൂര്‍ ജില്ലയില്‍ രണ്ടു നിയമസഭാ സീറ്റുകള്‍ മാറ്റിവയ്ക്കേണ്ടി വരും. അതെ സമയം പി.ജയരാജനെ സ്ഥാനാര്‍തിയാക്കി അര്‍ഹമായ സ്ഥാനം നല്‍കണമെന്ന ആവശ്യവും കണ്ണൂര്‍ സജീവമാണ്.

കേരള കോണ്‍ഗ്രസ് എമ്മും എല്‍.ജെ.ഡിയും യു.ഡി.എഫില്‍ ആയിരുന്നപ്പോള്‍ തളിപ്പറമ്പ്, കുത്തുപറമ്പ് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. എന്നാല്‍ സി.പി.എമ്മിന്റെ ഏറ്റവും ഉറച്ച മണ്ഡലങ്ങളിലൊന്നായ തളിപ്പറമ്പ് കേരളാകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കാനിടയില്ല. പകരം സി.പി.ഐ. മത്സരിച്ച ഇരിക്കൂര്‍ നല്‍കിയേക്കും. സി.പി.എം. മത്സരിച്ച പേരാവൂര്‍ മണ്ഡലം സി.പി.ഐയ്ക്കു പകരം നല്‍കിയേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുതര പരിക്ക്  (1 hour ago)

നിലപാട് തിരുത്തി , പക്ഷെ യോജിക്കാനാകില്ല  (1 hour ago)

അമ്മയെ പീഡിപ്പിക്കുമെന്ന് ഭീഷണിയെ തുടർന്ന്  (1 hour ago)

പരസ്യമായി മീശവടിച്ച് നേതാവ്  (2 hours ago)

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (2 hours ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (2 hours ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (3 hours ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (3 hours ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (3 hours ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (3 hours ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (4 hours ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (4 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (4 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (4 hours ago)

തയ്യാറായി ബി.ജെ.പി മേയർ  (5 hours ago)

Malayali Vartha Recommends