Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

ടീച്ചറമ്മക്ക് സ്വന്തം മണ്ഡലം നഷ്ടപ്പെടും; സ്വന്തം മണ്ഡലം മുന്‍ പ്രതിയോഗിക്ക് വിട്ടു നല്‍കേണ്ടി വരും; സിറ്റിംഗ് സീറ്റ് വിട്ടു നല്‍കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രമുഖ നേതാവായി ആരോഗ്യമന്ത്രി കെ.കെ ശൈലജ; എല്ലാം മുന്നണി സമവാക്യങ്ങളുടെ ഭാഗം

20 JANUARY 2021 11:42 AM IST
മലയാളി വാര്‍ത്ത

പിണറായി മന്ത്രിസഭയില്‍ ഏറ്റവും ജനപ്രീയ മന്ത്രി ആരെന്ന് ചോദിച്ചാല്‍ കെ.കെ ശൈലജ എന്നായിരിക്കും ഉത്തരം. ഇതില്‍ പ്രതിപക്ഷത്തിന് പോലും മറിച്ചൊരു അഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ കരുതലോടെ നാട് കാക്കാന്‍ ഓടിനടന്ന ടീച്ചറമ്മയ്ക്ക് സ്വന്തം മണ്ഡലം നഷ്ടപ്പെടുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

എല്‍.ഡി.എഫിലെ മുന്നണി സമവാക്യങ്ങളിലെ മാറ്റമാണ് കെ.കെ ശൈലജക്ക് സ്വന്തം മണ്ഡലത്തെ വിട്ടുകൊടുക്കേണ്ട സാഹചര്യത്തില്‍ എത്തിച്ചത്. മണ്ഡലം കൈവിടേണ്ടി വരുന്നവരില്‍ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ നേതാവാണ് കെ.കെ ശൈലജ. യു.ഡി.എഫില്‍നിന്ന് ലോക്താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) ഇടതുമുന്നണിയിലെത്തിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിക്ക് മണ്ഡലം മാറേണ്ടിവരുന്ന സാഹചര്യമുണ്ടായത്.

ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിലൂടെ ലോകശ്രദ്ധ നേടിയ മന്ത്രിയെ സുരക്ഷിതമായ മറ്റൊരു മണ്ഡലത്തില്‍ സി.പി.എം മത്സരിപ്പിക്കും. ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ.പി. മോഹനനെ പരാജയപ്പെടുത്തിയാണ് ശൈലജ കഴിഞ്ഞതവണ കൂത്തുപറമ്പില്‍നിന്ന് വിജയിച്ചത്. ഇത്തവണ എല്‍.ജെ.ഡി. ഈ സീറ്റീനായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കഴിഞ്ഞതവണ സി.പി.എം. ശക്തിയുക്തം എതിര്‍ത്ത കെ.പി. മോഹനന്‍ ഇടത് സ്ഥാനാര്‍ഥിയാകുന്ന സാഹചര്യം സി.പി.എം പ്രവര്‍ത്തകരെ മാനസികമായി ബുദ്ധിമുട്ടിലാക്കുന്നു. സോളാര്‍- ബാര്‍ കോഴ സമരകാലത്ത് നിയമസഭയില്‍ യു.ഡി.എഫിനു പ്രതിരോധം തീര്‍ക്കാന്‍ പതിനെട്ടടവും പയറ്റിയ ആളാണ് മോഹനന്‍. ഈ സാഹചര്യം മുന്നില്‍ക്കണ്ട് കെ.പി. മോഹനനു പകരം മറ്റാരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്ന് എല്‍.ജെ.ഡി. നേതൃത്വത്തിനു സി.പി.എം. നിര്‍ദേശം നല്‍കി.

കെ.പി. മോഹനന്റെ സഹോദരപുത്രനായ പ്രവീണിന്റെ പേരാണ് സി.പി.എം. നിര്‍ദേശിച്ചിരിക്കുന്നത്. ഇത് എല്‍.ജെ.ഡി.യില്‍ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കിയേക്കും. കെ.കെ. ശൈലജയിലൂടെ മികച്ച വിജയം നേടാവുന്ന സാഹചര്യമുള്ള മണ്ഡലം എല്‍.ജെ.ഡിയില്‍ ആഭ്യന്തരവിവാദങ്ങള്‍ വിളിച്ചുവരുത്തി നഷ്ടപ്പെടുത്തുന്ന അവസ്ഥ വരാതിരിക്കാന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ- സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെടല്‍ തുടങ്ങിക്കഴിഞ്ഞു. മുസ്ലിം ലീഗിന് കാര്യമായ സ്വാധീനശേഷിയുള്ള മണ്ഡലമാണ് കൂത്തുപറമ്പ്. സീറ്റുമാറ്റ ചര്‍ച്ച ആരംഭിച്ചിട്ടില്ലെങ്കിലും കുത്തുപറമ്പ് എല്‍.ജെ.ഡിക്കു തന്നെ വിട്ടുനല്‍കാന്‍ സി.പി.എം തയാറായതായാണ് സൂചന. പകരം മട്ടന്നൂര്‍, പയ്ന്നൂര്‍, തയളിപ്പറമ്പ്, കല്യാശേരി മണ്ഡലങ്ങളിലൊന്ന് ശൈലജയ്ക്കു നല്‍കും.

സി.കൃഷ്ണന്‍ (പയ്യന്നൂര്‍), ജയിംസ് മാത്യു (തളിപ്പറമ്പ്), ടി.വി രാജേഷ് (കല്യാശേരി) എന്നിവര്‍ തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് വിജയിച്ചതിനാല്‍ ഇക്കുറി രംഗത്തുണ്ടാകില്ല. ഇ.പി. ജയരാജനും മത്സരരംഗത്തുനിന്നു പിന്മാറാനിടയുണ്ട്. മുന്നണി വികസിപ്പിച്ചതോടെ ഇടതുമുന്നണിക്ക് പാര്‍ട്ടി കോട്ടയായ കണ്ണൂര്‍ ജില്ലയില്‍ രണ്ടു നിയമസഭാ സീറ്റുകള്‍ മാറ്റിവയ്ക്കേണ്ടി വരും. അതെ സമയം പി.ജയരാജനെ സ്ഥാനാര്‍തിയാക്കി അര്‍ഹമായ സ്ഥാനം നല്‍കണമെന്ന ആവശ്യവും കണ്ണൂര്‍ സജീവമാണ്.

കേരള കോണ്‍ഗ്രസ് എമ്മും എല്‍.ജെ.ഡിയും യു.ഡി.എഫില്‍ ആയിരുന്നപ്പോള്‍ തളിപ്പറമ്പ്, കുത്തുപറമ്പ് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. എന്നാല്‍ സി.പി.എമ്മിന്റെ ഏറ്റവും ഉറച്ച മണ്ഡലങ്ങളിലൊന്നായ തളിപ്പറമ്പ് കേരളാകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കാനിടയില്ല. പകരം സി.പി.ഐ. മത്സരിച്ച ഇരിക്കൂര്‍ നല്‍കിയേക്കും. സി.പി.എം. മത്സരിച്ച പേരാവൂര്‍ മണ്ഡലം സി.പി.ഐയ്ക്കു പകരം നല്‍കിയേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (4 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (5 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (5 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (6 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (6 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (6 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (7 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (7 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (7 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (7 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (7 hours ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (8 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (8 hours ago)

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (8 hours ago)

Malayali Vartha Recommends