Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ടീച്ചറമ്മക്ക് സ്വന്തം മണ്ഡലം നഷ്ടപ്പെടും; സ്വന്തം മണ്ഡലം മുന്‍ പ്രതിയോഗിക്ക് വിട്ടു നല്‍കേണ്ടി വരും; സിറ്റിംഗ് സീറ്റ് വിട്ടു നല്‍കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രമുഖ നേതാവായി ആരോഗ്യമന്ത്രി കെ.കെ ശൈലജ; എല്ലാം മുന്നണി സമവാക്യങ്ങളുടെ ഭാഗം

20 JANUARY 2021 11:42 AM IST
മലയാളി വാര്‍ത്ത

പിണറായി മന്ത്രിസഭയില്‍ ഏറ്റവും ജനപ്രീയ മന്ത്രി ആരെന്ന് ചോദിച്ചാല്‍ കെ.കെ ശൈലജ എന്നായിരിക്കും ഉത്തരം. ഇതില്‍ പ്രതിപക്ഷത്തിന് പോലും മറിച്ചൊരു അഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ കരുതലോടെ നാട് കാക്കാന്‍ ഓടിനടന്ന ടീച്ചറമ്മയ്ക്ക് സ്വന്തം മണ്ഡലം നഷ്ടപ്പെടുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

എല്‍.ഡി.എഫിലെ മുന്നണി സമവാക്യങ്ങളിലെ മാറ്റമാണ് കെ.കെ ശൈലജക്ക് സ്വന്തം മണ്ഡലത്തെ വിട്ടുകൊടുക്കേണ്ട സാഹചര്യത്തില്‍ എത്തിച്ചത്. മണ്ഡലം കൈവിടേണ്ടി വരുന്നവരില്‍ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ നേതാവാണ് കെ.കെ ശൈലജ. യു.ഡി.എഫില്‍നിന്ന് ലോക്താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) ഇടതുമുന്നണിയിലെത്തിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിക്ക് മണ്ഡലം മാറേണ്ടിവരുന്ന സാഹചര്യമുണ്ടായത്.

ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിലൂടെ ലോകശ്രദ്ധ നേടിയ മന്ത്രിയെ സുരക്ഷിതമായ മറ്റൊരു മണ്ഡലത്തില്‍ സി.പി.എം മത്സരിപ്പിക്കും. ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ.പി. മോഹനനെ പരാജയപ്പെടുത്തിയാണ് ശൈലജ കഴിഞ്ഞതവണ കൂത്തുപറമ്പില്‍നിന്ന് വിജയിച്ചത്. ഇത്തവണ എല്‍.ജെ.ഡി. ഈ സീറ്റീനായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കഴിഞ്ഞതവണ സി.പി.എം. ശക്തിയുക്തം എതിര്‍ത്ത കെ.പി. മോഹനന്‍ ഇടത് സ്ഥാനാര്‍ഥിയാകുന്ന സാഹചര്യം സി.പി.എം പ്രവര്‍ത്തകരെ മാനസികമായി ബുദ്ധിമുട്ടിലാക്കുന്നു. സോളാര്‍- ബാര്‍ കോഴ സമരകാലത്ത് നിയമസഭയില്‍ യു.ഡി.എഫിനു പ്രതിരോധം തീര്‍ക്കാന്‍ പതിനെട്ടടവും പയറ്റിയ ആളാണ് മോഹനന്‍. ഈ സാഹചര്യം മുന്നില്‍ക്കണ്ട് കെ.പി. മോഹനനു പകരം മറ്റാരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്ന് എല്‍.ജെ.ഡി. നേതൃത്വത്തിനു സി.പി.എം. നിര്‍ദേശം നല്‍കി.

കെ.പി. മോഹനന്റെ സഹോദരപുത്രനായ പ്രവീണിന്റെ പേരാണ് സി.പി.എം. നിര്‍ദേശിച്ചിരിക്കുന്നത്. ഇത് എല്‍.ജെ.ഡി.യില്‍ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കിയേക്കും. കെ.കെ. ശൈലജയിലൂടെ മികച്ച വിജയം നേടാവുന്ന സാഹചര്യമുള്ള മണ്ഡലം എല്‍.ജെ.ഡിയില്‍ ആഭ്യന്തരവിവാദങ്ങള്‍ വിളിച്ചുവരുത്തി നഷ്ടപ്പെടുത്തുന്ന അവസ്ഥ വരാതിരിക്കാന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ- സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെടല്‍ തുടങ്ങിക്കഴിഞ്ഞു. മുസ്ലിം ലീഗിന് കാര്യമായ സ്വാധീനശേഷിയുള്ള മണ്ഡലമാണ് കൂത്തുപറമ്പ്. സീറ്റുമാറ്റ ചര്‍ച്ച ആരംഭിച്ചിട്ടില്ലെങ്കിലും കുത്തുപറമ്പ് എല്‍.ജെ.ഡിക്കു തന്നെ വിട്ടുനല്‍കാന്‍ സി.പി.എം തയാറായതായാണ് സൂചന. പകരം മട്ടന്നൂര്‍, പയ്ന്നൂര്‍, തയളിപ്പറമ്പ്, കല്യാശേരി മണ്ഡലങ്ങളിലൊന്ന് ശൈലജയ്ക്കു നല്‍കും.

സി.കൃഷ്ണന്‍ (പയ്യന്നൂര്‍), ജയിംസ് മാത്യു (തളിപ്പറമ്പ്), ടി.വി രാജേഷ് (കല്യാശേരി) എന്നിവര്‍ തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് വിജയിച്ചതിനാല്‍ ഇക്കുറി രംഗത്തുണ്ടാകില്ല. ഇ.പി. ജയരാജനും മത്സരരംഗത്തുനിന്നു പിന്മാറാനിടയുണ്ട്. മുന്നണി വികസിപ്പിച്ചതോടെ ഇടതുമുന്നണിക്ക് പാര്‍ട്ടി കോട്ടയായ കണ്ണൂര്‍ ജില്ലയില്‍ രണ്ടു നിയമസഭാ സീറ്റുകള്‍ മാറ്റിവയ്ക്കേണ്ടി വരും. അതെ സമയം പി.ജയരാജനെ സ്ഥാനാര്‍തിയാക്കി അര്‍ഹമായ സ്ഥാനം നല്‍കണമെന്ന ആവശ്യവും കണ്ണൂര്‍ സജീവമാണ്.

കേരള കോണ്‍ഗ്രസ് എമ്മും എല്‍.ജെ.ഡിയും യു.ഡി.എഫില്‍ ആയിരുന്നപ്പോള്‍ തളിപ്പറമ്പ്, കുത്തുപറമ്പ് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. എന്നാല്‍ സി.പി.എമ്മിന്റെ ഏറ്റവും ഉറച്ച മണ്ഡലങ്ങളിലൊന്നായ തളിപ്പറമ്പ് കേരളാകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കാനിടയില്ല. പകരം സി.പി.ഐ. മത്സരിച്ച ഇരിക്കൂര്‍ നല്‍കിയേക്കും. സി.പി.എം. മത്സരിച്ച പേരാവൂര്‍ മണ്ഡലം സി.പി.ഐയ്ക്കു പകരം നല്‍കിയേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (12 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (27 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (3 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

Malayali Vartha Recommends