നാലുമാസം മുൻപ് പത്തനംതിട്ട കുമ്പഴയിൽ താമസം തുടങ്ങി! കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ 'അമ്മ കണ്ടത് ചലനമറ്റ നിലയില്‍ ഭിത്തിയില്‍ ചാരി ഇരിക്കുന്ന മകളെ... ജീവിച്ച് കൊതി തീരും മുൻപ് തന്നെ അഞ്ചു വയസുകാരിയുടെ ഉയിരെടുത്തത് രണ്ടാനച്ഛൻ! കഴിഞ്ഞ രണ്ടു ദിവസമായി പെണ്‍കുട്ടി നേരിട്ടത് ക്രൂര മർദ്ദനം; പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ രണ്ടാനച്ഛനെ പൊക്കിയത് മത്സ്യ മാര്‍ക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും ചേർന്ന്.. രണ്ടാനച്ഛന്റെ താമസ സ്ഥലത്ത് നിന്ന് മദ്യത്തിന് പുറമെ പൊലീസ് കണ്ടെടുത്തത്... അമ്പരന്ന് നാട്ടുകാർ
അഞ്ചുവയസുകാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ പൊലീസും കുമ്ബഴ മത്സ്യ മാര്‍ക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും ചേര്‍ന്നാണ് ഇന്നലെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടിയത്.
ആറ് മണിക്കൂര്‍ നീണ്ട തെരച്ചിലിനിടെ 2 പൊലീസുകാരെ പ്രതി മര്‍ദിച്ചു. പ്രതി നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്. ഇന്നലെയാണ് പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് അഞ്ചു വയസുകാരി മരിച്ചത്.
തമിഴ്‌നാട് രാജപാളയം സ്വദേശികളായ ദമ്ബതികളുടെ മകള്‍ സഞ്ജനയാണ് മരിച്ചത്. കുട്ടിയുടെ ദേഹമാസകലം മുറിവേറ്റ പാടുകളും ക്ഷതവുമുണ്ട്. രണ്ടാനച്ഛന്‍ അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പ്രതി ചാടിപ്പോവുകയായിരുന്നു.
തമിഴ്‌നാട് രാജപാളയം സ്വദേശികളായ കനകയും അലക്‌സും 4 മാസം മുമ്ബാണ് പത്തനംതിട്ട കുമ്ബഴയില്‍ താമസം തുടങ്ങിയത്.
വീട്ടുജോലി ചെയ്തിരുന്ന കനക മൂന്നുമണിക്ക് തിരിച്ചെത്തിയപ്പോഴാണ് കുട്ടി ചലനമറ്റ നിലയില്‍ ഭിത്തിയില്‍ ചാരി ഇരിക്കുന്നത് കണ്ടത്. നാട്ടുകാരും ചേര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കും മുമ്ബേ കുട്ടി മരിച്ചിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി പെണ്‍കുട്ടി ക്രൂര മര്‍ദനം നേരിട്ടുവെന്ന് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി.
മദ്യപാനിയായ അലക്‌സ് മുമ്ബും കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പരിചയക്കാര്‍ പറയുന്നു. താമസ സ്ഥലത്തു നിന്ന് മദ്യത്തിന് പുറമെ പൊലീസ് കഞ്ചാവും കണ്ടെടുത്തിരുന്നു.
https://www.facebook.com/Malayalivartha