എന്റെ കണ്മുൻപിൽ വെച്ചാണ് അവന്മാർ എന്റെ മകനെ വെട്ടി കൊലപ്പെടുത്തിയത്... എന്നിട്ടും ഞങ്ങൾക്ക് അവനെ രക്ഷിക്കാനായില്ല! എന്നാൽ തന്നെയാണ് ലക്ഷ്യം വെച്ചിരുന്നതെന്ന് മുഹ്‌സിന്‍; പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് വെട്ടിയത്... എന്നെ ഉപദ്രവിക്കുന്നത് കണ്ടിട്ടാ അവൻ ഓടി വന്നത്, എന്നിട്ടും... അക്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്നും പരുക്കേറ്റ മുഹ്‌സിന്‍
കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ ആക്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് ആക്രമണത്തില്‍ പരുക്കേറ്റ മുഹ്‌സിന്‍. ഇരുപതംഗ ഡി.വൈ.എഫ്.ഐ സംഘമാണ് ആക്രമിച്ചത്.
തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് സഹോദരന്‍ ഓടിയെത്തിയതെന്നും അക്രമികളെ പരിചയമുണ്ടെന്നും മുഹ്‌സിന്‍ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്.
തന്നെയാണ് ലക്ഷ്യം വെച്ചിരുന്നത്. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് വെട്ടിയത്. മുഹ്‌സിന്‍ പറഞ്ഞു. അക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും മുഹ്‌സിന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കണ്ണൂരില്‍ സഹോദരങ്ങളായ ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ പരുക്കേറ്റ മന്‍സൂറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്‍മുന്നില്‍ വച്ചാണ് മകനെ വെട്ടി കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മുഹ്‌സിന്റെ പിതാവ് അബ്ദുല്ല പറഞ്ഞു.
കൊലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ 150ാം നമ്ബര്‍ ബൂത്തിലെ യു.ഡി.എഫ് ഏജന്റായിരുന്നു.
കാലിന് ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബോംബേറില്‍ ഒരു സ്ത്രീക്കും പരുക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha