പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശത്താക്കിയ ശേഷം വീട്ടിലെ നിത്യസന്ദർശകനായി.... ഒടുക്കം പെൺകുട്ടിയുടെ അമ്മയുമായി കട്ട പ്രണയത്തിലായി! അമ്മയുടെ ഒത്താശയോടെ പെൺകുട്ടിയെ പീഡിപ്പിച്ച് കാമുകൻ ഹരം കണ്ടെത്തി! പിന്നാലെ വീട്ടുകാരെയും നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ച് അമ്മയുമായി കാമുകന്റെ ഒളിച്ചോട്ടം; വെള്ളറടയില്‍ 17 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിലായതോടെ പുറത്ത് വരുന്നത്....
വെള്ളറടയില്‍ 17 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അമ്മയെയും, കാമുകന്‍ മൈലച്ചല്‍ സ്വദേശി സുബിത്ത് (21) നെയും വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു മാസം മുമ്ബായിരുന്നു കേസിനാസ്‌പദമായ സംഭവം. പെണ്‍കുട്ടിയോട് പ്രണയം നടിച്ച് വീട്ടിലെത്താറുള്ള സുബിത്ത് കുട്ടിയുടെ അമ്മയുമായി ഇഷ്‌ടത്തില്‍ ആകുകയും അമ്മയുമായി ഒളിച്ചോടുകയുമായിരുന്നു.
യുവാവ് വീട്ടില്‍ വരുന്ന സമയത്ത് അമ്മയുടെ ഒത്താശയോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.അമ്മയുമായി നാടുവിട്ടതിനു ശേഷം പെണ്‍കുട്ടിയും യുവാവുമായി അകന്നു.
എന്നാല്‍ ഏതാനും ആഴ്‌ചകള്‍ക്ക് മുമ്ബ് കാരക്കോണത്ത് ആശുപത്രിയില്‍ വന്ന പെണ്‍കുട്ടിയെ ഇയാള്‍ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയേയും പെണ്‍കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തത്.
അതേസമയം കേരളത്തിൽ സ്ത്രീകൾ പൂർണമായും സുരക്ഷിതരാണ് എന്ന് നമുക്ക് ഇപ്പോഴും പറയാറിട്ടില്ല. സ്ത്രീധനത്തിന്റെ പേരില്‍ അക്രമിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണവും കൂടിവരുന്ന ഒരു കാഴ്ച്ചയാണ് ഈ അടുത്തകാലത്തായി കാണുന്നത് . സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല.
16 കേസുകളാണ് ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം സ്ത്രീകളെ തട്ടിക്കൊണ്ടുപ്പോകുന്നതിലും സ്ത്രീകള്‍ക്ക് ഭര്‍തൃവീട്ടുകാരുടെ ഭാഗത്തുനിന്നും ഏല്‍ക്കുന്ന പീഡനങ്ങളുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്.
181 കേസുകളാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് 2017ല്‍ 200 ആയിരുന്നു. ഭര്‍തൃവീുകാരുടെ മര്‍ദ്ദനത്തിനും പീഡനത്തിനും ഇരയാകുന്ന കേസുകള്‍ കഴിഞ്ഞ വര്‍ഷം 2048 എണ്ണമുണ്ടായി. ഇത് 2017ല്‍ 2863 ആയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 815 കേസുകളാണ് കുറഞ്ഞിട്ടുള്ളത്.
സ്ത്രീകള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവുമധികം ചൂഷണത്തിനിരയാകുന്നത് കുട്ടികളാണ്. 4008 കേസുകള്‍ വിവിധ വകുപ്പുകളിലായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതില്‍ 1204 കേസുകളും ലൈംഗിക അതിക്രമങ്ങള്‍ മൂലമുള്ളതായിരുന്നു. ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭിക്ഷാടനസംഘങ്ങളും മറ്റും തിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 181 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതിന് പുറമേ പോക്‌സോ നിയമപ്രകാരം എടുത്തിുള്ള കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. 3174 കേസുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്തിുള്ളത്. 2900 കേസുകളാണ് ഒറ്റവര്‍ഷം കൊണ്ട് വര്‍ധിച്ചത്. 385 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിുള്ള തിരുവനന്തപുരമാണ് കുട്ടികള്‍ക്കെതിരായ ആക്രമണങ്ങളില്‍ മുന്നില്‍. കോഴിക്കോട് 277, മെട്രോ നഗരമായ കൊച്ചിയില്‍ 270, കണ്ണൂര്‍ 243 എന്നിങ്ങനെയാണ് കണക്കുകള്‍.അതേസമയം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ മരണപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha