കടലിന് നടുവില്‍ ആഡംബര ബോട്ടില്‍ മണിക്കൂറുകളോളം നഗ്നതാ പ്രദര്‍ശനവുമായി ആറ് മോഡലുകള്‍! എന്നാല്‍ ആ സമയം അതുവഴി വന്നവരില്‍ ആരോ ഒരാൾ നൽകിയത് കിടിലൻ പണി! വിവാദ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായതോടെ തുര്‍ക്കിയിലും പുലിവാല് പിടിച്ച് ഉക്രൈന്‍ മോഡലുകള്‍...
ദുബായിലെ ഫ്‌ളാറ്റില്‍ നടന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തായതിന് പിന്നാലെ ഉക്രൈനിലെ ആഡംബര ബോട്ടില്‍ നഗ്നതാ പ്രദര്‍ശനം നടത്തി ഉക്രൈന്‍ മോഡലുകള്‍. മണിക്കൂറുകളോളം ഇവര്‍ ബോട്ടില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഇതോടെയാണ് തുര്‍ക്കിഷ് ഭരണകൂടം ഇവര്‍ക്കെതിരെ രംഗത്ത് വന്നത്. ദുബായ് സംഭവം പുനരാവിഷ്‌കരിക്കുകയായിരുന്നു ലക്ഷ്യം. സംഭവം നടന്നത് വിശുദ്ധമാസമായ റംസാനിലാണ് എന്നത് അതിന്റെ ഗൗരവം ഇരട്ടിയാക്കുന്നു.
'വിശുദ്ധമാസത്തില്‍ ഇത്തരം ചിത്രങ്ങള്‍ പുറത്തുവരുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് ജനങ്ങളെ ആശങ്കാകുലരാക്കുന്നു. ' സംഭവത്തെ ഉദ്ധരിച്ച് ഒരു ടര്‍ക്കിഷ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്. വനിതാ മോഡലുകള്‍ക്കൊപ്പം രണ്ടു പുരുഷന്മാരെയും ചിത്രത്തില്‍ കാണാം. പലപോസുകളിലുള്ള നഗ്‌നചിത്രങ്ങളാണ് പ്രചരിക്കപ്പെടുന്നത്.
സംഭവത്തെ കുറിച്ച് ഒരു വനിതാ മോഡല്‍ പറയുന്നത് ഇങ്ങനെ: 'പൊതുജന ശ്രദ്ധയില്ലാതെ കടലിനു നടുവില്‍ ബോട്ടിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. എന്നാല്‍ ആ സമയം അതുവഴി വന്നവരില്‍ ആരോ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.' വനിതാ മോഡല്‍ പറയുന്നു.
' മുസ്ലിം രാജ്യങ്ങളില്‍ നഗ്‌ന ചിത്രങ്ങള്‍ എടുക്കാതിരിക്കുന്നതാണ് നല്ലെതന്ന് നമുക്കറിയാം. ദുബായില്‍ ബാല്‍ക്കണിയില്‍ നടത്തിയ നഗ്‌ന ഫോട്ടോഷൂട്ടിനു ശേഷമാണ് ഈ സംഭവമെന്നത് ഞങ്ങള്‍ക്ക് വ്യക്തമായിരിക്കുന്നു.
തെറ്റുകളില്‍ നിന്ന് തന്നെ പാഠം പഠിക്കണമെന്നതിനാലാണ് ഞങ്ങള്‍ ഇങ്ങനെ ഫോട്ടോഷൂട്ട് നടത്താന്‍ തീരുമാനിച്ചത്. തുര്‍ക്കിയിലും മറ്റ് മുസ്ലിം രാജ്യങ്ങളിലും നിങ്ങള്‍ക്ക് ഒരിക്കലും ഒരു നഗ്‌ന ഫോട്ടോ ഷൂട്ട് നടത്താന്‍ സാധിക്കില്ല.
നിര്‍ബന്ധമാണെങ്കില്‍ രഹസ്യമായി മാത്രം നടത്താമെന്ന് ഈ സംഭവത്തിലുടെ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
' ചിത്രീകരണത്തില്‍ പങ്കാളിയായ മറ്റൊരു വനിതാ മോഡല്‍ വ്യക്തമാക്കി. സംഭവത്തില്‍ മോഡലുകള്‍ക്കെതിരെ തുര്‍ക്കി നടപടി എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha