വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്; ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം ഹൈക്കമാന്‍ഡിന്റെ നിര്‍ണായക തിരുമാനം; കോണ്‍ഗ്രസില്‍ തലമുറമാറ്റം; ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോര്‍ട്ട് സതീശന് അനുകൂലമായി
വി.ഡി സതീശന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആകും. പ്രതിപക്ഷ നേതൃസ്ഥാനത്തിനായുള്ള അവകാശവാദം കോണ്‍ഗ്രില്‍ ഗ്രൂപ്പുധ്രൂവീകരണത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഹൈക്കമാന്റിന്റെ നിര്‍ണായക തീരുമാനം. തലമുറമാറ്റത്തിനായി രാഹുല്‍ ഗാന്ധിക്ക് മേല്‍ യുവനേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ചെന്നിത്തലയ്ക്കായി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളും സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലും ഹൈക്കമാന്‍ഡ് സ്വീകരിച്ച ശക്തമായ നിലപാട് കേരളത്തിലെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോര്‍ട്ട് സതീശന് അനുകൂലമായതോടെയാണ് ചെന്നിത്തലയെ മാറ്റാന്‍ തീരുമാനിച്ചത്. സര്‍ക്കാരിനെതിരായ ഓരോ വിഷയവും കൃത്യമായി ഉന്നയിക്കുകയും പ്രതിപക്ഷ നേതാവിന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. അതിനാല്‍ ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടിലായിരുന്നു അദ്ദേഹത്തെ അനുകൂലിച്ചവര്‍ക്കുണ്ടായിരുന്നു.
കോണ്‍ഗ്രസിന്റെ 21 എം.എല്‍.എമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് നിരീക്ഷകര്‍ കണ്ട് അഭിപ്രായം ചോദിച്ചിരുന്നു. രണ്ട് ഗ്രൂപ്പും ചെന്നിത്തല തുടരട്ടെ എന്ന നിലപാടിലായിരുന്നു. എന്നാല്‍ യുവ എം.എല്‍.എമാരും കെ. സുധാകരനെ പിന്തുണക്കുന്നവരും പ്രതിപക്ഷ നേതാവ് മാറണം എന്ന അഭിപ്രായം ശക്തമായി ഉന്നയിച്ചു. കേരളത്തിലെ എം.പിമാരുടെ ഭൂരിപക്ഷ അഭിപ്രായവും സതീശന് അനുകൂലമായി. രാഷ്ട്രീയ കാര്യസമിതി അംഗങ്ങളില്‍ നല്ലൊരു പങ്കും ചെന്നിത്തലയ്ക്ക് എതിരായി.
ചെറുപ്പക്കാര്‍ ഗ്രൂപ്പിനതീതമായി മാറ്റത്തിനുവേണ്ടി ചിന്തിക്കുന്നതിനുള്ള രാഷ്ട്രീയ സാഹചര്യവും രൂപപ്പെട്ടത് വി.ഡി സതീശന് തുണയായി. വി.ഡി. സതീശനെ പ്രതീപക്ഷനേതാവാക്കണമെന്ന യുവ എം.എല്‍.എ.മാരുടെ ആവശ്യത്തിന് പാര്‍ലമെന്ററി പാര്‍ട്ടിക്ക് അപ്പുറം പാര്‍ട്ടിയിലും സ്വീകാര്യത ലഭിച്ചു. കെ. മുരളീധരന്‍ അടക്കമുള്ളവര്‍ പുതിയവര്‍ വരട്ടെ എന്ന സന്ദേശം നല്‍കിയതും പാര്‍ട്ടിയില്‍ അനക്കമുണ്ടാക്കി. കെ. സുധാകരന്റെ പിന്തുണയും സതീശനെ പിന്തുണയ്ക്കുന്നവര്‍ ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ അഞ്ചു തവണയായി പറവൂര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സാമാജികനാണ് വി.ഡി.സതീശന്‍
ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാന്‍ ആവില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടി വാദിച്ചിരുന്നു. ഘടകക്ഷികളുടെ പിന്തുണയും ചെന്നിത്തലയ്ക്കാണെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു.
പാര്‍ട്ടി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ചെന്നിത്തലക്ക് വീണ്ടും അവസരം നല്‍കണമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചില ദേശീയ നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടേതടക്കം സമ്മര്‍ദ്ദങ്ങല്‍ അതിജീവിച്ചാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ധീരമായ നിലപാട്.
അതേസമയം ചെന്നിത്തലയെ പിന്തുണയ്ക്കുന്നതില്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന ചില നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഗ്രൂപ്പിലെ ചെറുപ്പക്കാരായ മൂന്ന് എം.എല്‍.എ.മാര്‍ വി.ഡി. സതീശനെ പിന്തുണച്ചതായുള്ള പ്രചാരണങ്ങളെ ഗ്രൂപ്പ് നേതൃത്വം തള്ളുന്നുണ്ട്. രണ്ട് മുതിര്‍ന്ന എം.എല്‍.എമാര്‍ സ്വന്തംനിലയില്‍ തീരുമാനങ്ങളെടുത്തുവെന്നാണ് മറ്റൊരു ആരോപണം.
നേതൃസ്ഥാനത്തിനായി അവകാശതര്‍ക്കം വന്നത് ഐ ഗ്രൂപ്പില്‍ പുതിയ സമവാക്യം രൂപപ്പെടുന്നതിന് സാഹചര്യം ഒരുങ്ങി എന്നത് മറ്റൊരു വസ്തുതയാണ്. വി.ഡി. സതീശനെ അനുകൂലിക്കുന്നവര്‍ക്കൊപ്പം, ഐ ഗ്രൂപ്പിലെ കെ.സി. വേണുഗോപാല്‍ വിഭാഗവും യോജിക്കാനുള്ള സാധ്യതകളാണ് ചിലര്‍ കാണുന്നത്. പാര്‍ട്ടിയില്‍ നേതൃമാറ്റത്തിനായി നിലകൊള്ളുന്ന കെ. സുധാകരനെ അനുകൂലിക്കുന്നവര്‍, പാര്‍ലമെന്ററി പാര്‍ട്ടിയിലടക്കം സമൂലമാറ്റം എന്ന ആശയം മുന്നോട്ടുവെക്കുന്നു.
https://www.facebook.com/Malayalivartha