Widgets Magazine
22
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു

ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്തിന്? സേവ് ലക്ഷദ്വീപ് എന്ന പേരിൽ സ്വതന്ത്ര വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ക്യാമ്പയിൻ നടന്നു; ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങള്‍ക്കെതിരെ കേരളത്തിലും വലിയ രീതിയില്‍ പ്രതിഷേധങ്ങൾ ഉയരുന്നു

24 MAY 2021 11:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ജനങ്ങള്‍ സമാധാനത്തോടെ സഹവര്‍ത്തിക്കുന്ന മുപ്പത്തി രണ്ടു ചതുരശ്ര കിലോ മീറ്റര്‍ വരുന്ന മനം കവരുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന ദ്വീപ് സമൂഹം. എഴുപതിനായിരത്തില്‍ താഴെ വരുന്ന ജനസംഖ്യയുടെ 99 ശതമാനവും മുസ്ലിങ്ങള്‍. മീന്‍പിടുത്തം പ്രധാന ഉപജീവനം. ശാന്ത സുന്ദരമായ ലക്ഷദ്വീപില്‍ നിന്ന് തിരമാല കണക്കെ ആര്‍ത്തലയ്ക്കുന്ന ആശാന്തിയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഏതാണ്ട് അഞ്ച് മാസം മുന്‍പ് വരെ കോവിഡിനെ അകറ്റിനിര്‍ത്താന്‍ കഴിഞ്ഞിരുന്ന ലക്ഷദ്വീപിപ്പോള്‍ വൈറസിന്റെ പിടിയിലാണ്. മറുഭാഗത്ത് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള നിരവധി നിയമ, വികസന പരിഷ്‌കാരങ്ങളും കൂട്ടപ്പിരിച്ചു വിടലുകളും തങ്ങളുടെ ജീവിതവും ജീവിതോപാധികളും ഇല്ലായ്മ ചെയ്യുമെന്ന ആശങ്കയുടെ വേലിയേറ്റത്തിലേക്ക് ദ്വീപ് ജനതയെ തള്ളിവിടുന്നു.

 

 

 

ഈ വര്‍ഷം ജനുവരി പകുതി വരെ ലക്ഷദ്വീപിന്റെ പടിക്കു പുറത്തായിരുന്നു കോവിഡ്. കര്‍ശനമായ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജിയര്‍ (എസ്‌ഒപി) ആണ് ഒരു വര്‍ഷത്തോളം ലക്ഷദ്വീപിനെ കോവിഡ് മുക്തമാക്കാന്‍ സഹായിച്ചത്. ഉദാഹരണത്തിന് കേരളത്തില്‍ നിന്ന് ഒരാള്‍ക്ക് ലക്ഷദ്വീപില്‍ എത്തണമെങ്കില്‍ കൊച്ചിയിലെയോ കോഴിക്കോട്ടെയോ കേന്ദ്രത്തില്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയുകയും തുടര്‍ന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിക്കുകയും വേണ്ടിയിരുന്നു. ലക്ഷദ്വീപില്‍ എത്തിക്കഴിഞ്ഞാല്‍ രണ്ടാഴ്ച ക്വാറന്റീല്‍ കഴിയുകയും വേണമായിരുന്നു.

എന്നാല്‍ 2020 ഡിസംബര്‍ 28നു എസ്‌ഒപിയില്‍ ലക്ഷദ്വീപ് ഭരണകൂടം മാറ്റം വരുത്തി. ഇപ്പോള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ ലക്ഷദ്വീപിലെത്താം. എസ്‌ഒപിയില്‍ ഇളവ് വരുത്തി 20 ദിവസം പിന്നിട്ടപ്പോള്‍ ഈ വര്‍ഷം ജനുവരി 18ന് ലക്ഷദ്വീപില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് നാല്മാസമായപ്പോഴേക്കും 6611 പേര്‍ രോഗബാധിതരായി. അതായത് ജനസംഖ്യയുടെ 10 ശതമാനത്തോളം പേര്‍. മേയ് 11 മുതല്‍ 17 വരെയുള്ള ആഴ്ചയില്‍ 66.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

 

 

ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി പ്രഫുല്‍ ഖോഡ പട്ടേല്‍ അഡ്മിനിസ്ട്രേറ്റായി ചുമതലയെടുത്തതിനു പിന്നാലെയാണ് ലക്ഷദ്വീപില്‍ കോവിഡ് എസ്‌ഒപിയില്‍ ഇളവ് വരുത്തിയത്. ഇതിനെതിരെ പ്രതിഷേധിച്ചവരെ ഭരണകൂടം പകര്‍ച്ചവ്യാധി നിയന്ത്രണനിയമം ലംഘിച്ചുവെന്ന കുറ്റം ചുമത്തി ജയിലിലടച്ചു. രണ്ടാഴ്ച കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ വഹിച്ചിരുന്ന അഡ്മിനിസ്ട്രേറ്റര്‍ പദവിയിലേക്ക് ഗുജറാത്തിലെ ബി ജെ പി നേതാവായ പ്രഫുല്‍ ഖോഡ പട്ടേലിനെ കൊണ്ടുവന്നത് വലിയ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് ദ്വീപ് ജനതയുടെ നിഗമനം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

"ദ്വീപ് ജനതയ്ക്ക് ശക്തമായ സാമൂഹിക ബന്ധങ്ങളുള്ളതിനാല്‍, വൈറസ് അതിവേഗം പടരുന്നു. എന്റെ അയല്‍വാസി കഴിഞ്ഞ ദിവസം മരിച്ചു. ഗുരുതരാവസ്ഥയെത്തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലേക്ക് മാറ്റിയ അദ്ദേഹം പിന്നീട് അവിടെ വച്ചാണ് മരിച്ചത്. ദ്വീപില്‍ നിലവില്‍ 100 ഓക്സിജന്‍ സിലിണ്ടറുകളുണ്ട്,

പക്ഷേ കോവിഡ് വേഗത്തില്‍ വ്യാപിക്കുകയാണെങ്കില്‍ അവ പര്യാപ്തമല്ല. ഏകദേശം 5-6 മാസം മുമ്പ്, രണ്ട് ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതികളുണ്ടായിരുന്നു. പണി തുടങ്ങിവച്ചെങ്കിലും അത് എവിടെയുമെത്തിയില്ല," നിലവില്‍ കോവിഡ് ബാധിതനായ കവരത്തിയിലെ ഒരു പഞ്ചായത്ത് കൗണ്‍സില്‍ അംഗം പറയുകയുണ്ടായി.

 

 

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ആശങ്കയുമാണ് ദ്വീപുകളില്‍ ഉയരുന്നത്. 'സേവ് ലക്ഷദ്വീപ്' എന്ന ക്യാമ്പയിനുമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സ്റ്റുഡന്റ്സ് അസോസിയേഷന്‍ (എല്‍എസ്‌എ) എന്ന സ്വതന്ത്ര വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നു. വീട്ടു പടിക്കല്‍ സമരം എന്ന പേരില്‍ നടന്ന ഓണ്‍ലൈന്‍ പ്രതിഷേധത്തില്‍ എംപി ഉള്‍പ്പെയെടുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം പങ്കാളികളായി.

എന്നാല്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധങ്ങള്‍ സാധാരണ രൂപത്തിലേക്ക് ഉയര്‍ന്നിട്ടില്ല. അതേസമയം, പ്രതിഷേധിക്കുന്നവരെ അഡ്മിനിസ്ട്രേഷന്‍ വേട്ടയാടുമോയെന്ന ആശങ്ക പൊതുപ്രവര്‍ത്തകരിലും സാമൂഹികപ്രവര്‍ത്തകരിലും വ്യാപകമാണ്.

 

 

ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങള്‍ക്കെതിരെ കേരളത്തിലും വലിയ രീതിയില്‍ ശബ്ദങ്ങള്‍ ഉയർന്നു കഴിഞ്ഞു. ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും രംഗത്തെത്തി. ലക്ഷദ്വീപില്‍നിന്നു വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലത്തെ ബന്ധമാണ്. പരസ്പര സഹകരണത്തിലൂടെയാണ് ദ്വീപ് നിവാസികളും നമ്മളും മുന്നോട്ടു പോവുന്നത്. വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, വ്യാപാരം ഇത്തരം കാര്യങ്ങളിലൊക്കെ വളരെ ദൃഢമായ ബന്ധമാണുള്ളത്. ഇതു തകര്‍ക്കാന്‍ ഗൂഢശ്രമം ആരംഭിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് അത്തരം നിലപാട്. അത് തീര്‍ത്തും അപലപനീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴാം ഐ.പി.എല്‍. സീസണിലെ ആദ്യ ഫൈനലിസ്റ്റായി കൊല്‍ക്കത്ത... 13.4 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു, ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 159 റണ്‍സിന് പുറത്തായി  (16 minutes ago)

നിയമസഭാസമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാന്‍ വെള്ളിയാഴ്ച മന്ത്രിസഭായോഗം ചേരും... നിയമസഭയുടെ സമ്പൂര്‍ണ ബഡ്ജറ്റ് സമ്മേളനം ജൂണ്‍ 10 മുതല്‍ ചേര്‍ന്നേക്കും  (55 minutes ago)

മകളെ ജോലി സ്ഥലത്ത് കൊണ്ടു വിടാനായി സ്‌കൂട്ടറില്‍ പോകവേ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു... ഗുരുതര പരുക്കേറ്റ അറുപതുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓ  (1 hour ago)

തൃശൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു  (4 hours ago)

മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍...  (5 hours ago)

വനപ്രദേശത്ത് കുടുങ്ങിയ വിനോദ സഞ്ചാരികളായ നാല് യുവാക്കളെ രക്ഷപ്പെടുത്തി... കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തു  (5 hours ago)

ഒറ്റ രാത്രികൊണ്ട് ബാങ്ക് അക്കൗണ്ടില്‍ ഭീമമായ തുക എത്തി... തന്റെ അക്കൗണ്ടിലെ ബാലന്‍സ് തുക കണ്ട് ഞെട്ടി യുവാവ്  (5 hours ago)

ഇനി പച്ചക്കറി വാങ്ങുമ്പോള്‍ കുമ്പളങ്ങ വേണ്ടായെന്ന് ആരും പറയേണ്ട...  (5 hours ago)

15കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി 13കാരനായ സഹോദരന്‍  (5 hours ago)

ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു  (6 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതി... മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി  (6 hours ago)

വിമാനം റദ്ദാക്കിയത് കാരണം തന്റെ ഭര്‍ത്താവിനെ അമൃതയ്ക്ക് അവസാനമായി കാണാനാകാതെ പോയ സംഭവത്തില്‍ പരാതി നല്‍കി കുടുംബം  (6 hours ago)

ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണം... അനസ്‌തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ആരോപിച്ച് ഭര്‍ത്താവ്  (6 hours ago)

ലാലേട്ടന് ഒരുപിറന്നാള്‍ സമ്മാനം... മോഹന്‍ലാല്‍ നായകനായ 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു  (6 hours ago)

Malayali Vartha Recommends