മരണത്തെ അതിജീവിച്ച ഏഴുവയസ്സുകാരൻ; ഒറ്റ ദിവസത്തെ ശസ്‌ത്രക്രിയയിലൂടെ സ്വീകരിച്ചത് അഞ്ച് അവയവങ്ങൾ
മരണത്തോട് മല്ലടിച്ചിരുന്ന ജയ് ഗ്രൗച്ച് എന്ന ഏഴുവയസ്സുകാരൻ ബാലൻ ഒറ്റ ദിവസത്തെ ശസ്‌ത്രക്രിയയിലൂടെ അഞ്ച് അവയവങ്ങളാണ് സ്വീകരിച്ചത്. ജയ്‌ക്ക് അവയവമാറ്റ ശസ്‌ത്രക്രിയ വേണമെന്ന് 15 മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഡോക്ടര്‍മാര്‍ ജയ്‍യുടെ മാതാവിനെ അറിയിച്ചത്.
എന്നാൽ കുട്ടിയായതുകൊണ്ട് തന്നെ അനുയോജ്യമായ ഡോണറെ ലഭിക്കാത്തതു മൂലം ജയ് യുടെ ശസ്‌ത്രക്രിയ ഏറെ വൈകുകയായിരുന്നു. ഒടുവിൽ 15 മാസങ്ങൾക്കു ശേഷം ആശ്വാസമായെത്തിയത് അനുയോജ്യമായ ദാതാവിനെ ലഭിച്ചു എന്ന ഡോക്ടറുടെ ഫോൺ കാൾ ആണ്. അപ്പോഴും സങ്കടം ബാക്കിയായത് ഒന്ന് മാത്രം ആയിരുന്നു. ജയ്‌യിനെക്കാളും പ്രായം കുറഞ്ഞ കുഞ്ഞ് മരണപ്പെട്ടതിനാലാണ് ജയ്ക്ക് അവയവങ്ങള്‍ കിട്ടാന്‍ കാരണമായത്.
ദാതാവില്‍ നിന്ന്, രണ്ട് വൃക്കകള്‍, ലിവര്‍, പാന്‍ക്രിയാസ്, ചെറുകുടല്‍ എന്നിവയാണ് ജയ്‌യിലേക്ക് അവയവമാറ്റം ചെയ്‌തത്. ബിര്‍മിങ്ഹാം ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് ഈ അപൂര്‍വമായ ശസ്‌ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ജയ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്നും ജയ്‍യുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha