Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

മാധ്യമങ്ങള്‍ കണ്ടത് 'ചൂടന്‍' ശാസ്ത്രിയേയും 'തണുപ്പന്‍' കോലിയേയും!

30 JULY 2019 03:35 PM IST
മലയാളി വാര്‍ത്ത

വിന്‍ഡീസ് പര്യടനത്തിനു മുന്നോടിയായുള്ള ക്യാപ്റ്റന്റെ വാര്‍ത്താ സമ്മേളനത്തെ മാധ്യമപ്രവര്‍ത്തകര്‍ മുഴുവന്‍ ആവേശത്തോടെ ഉറ്റുനോക്കുകയായിരുന്നു. ലോകകപ്പ് മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്ന വിരാട് കോലി - രോഹിത് ശര്‍മ പിണക്കത്തെക്കുറിച്ച് ആദ്യമായി ഇവരിലൊരാളോടു നേരിട്ട് ചോദിക്കാനുള്ള അവസരമായിരുന്നു മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ആ വാര്‍ത്താസമ്മേളനം.

അതുകൊണ്ടു തന്നെയാണ് വിദേശ പര്യടനങ്ങള്‍ക്കു മുന്‍പ് മാധ്യമങ്ങളെ കാണുന്ന പതിവ് വിന്‍ഡീസ് പര്യടനത്തിന്റെ കാര്യത്തില്‍ കോലി തെറ്റിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പതിവിലും വലിയ വാര്‍ത്തയായത്. ഇവരുടെ പിണക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഭാര്യമാരിലേക്കു വരെ ചെന്നെത്തിയ സാഹചര്യത്തില്‍ 'പൊട്ടിത്തെറിക്കുന്ന' കോലിയെയാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതീക്ഷിച്ചത്. പക്ഷേ സംഭവിച്ചത് മറിച്ചാണ്.

അര മണിക്കൂറോളം നീണ്ടു നിന്ന മാധ്യമസമ്മേളനത്തിലെ ചോദ്യങ്ങള്‍ക്കെല്ലാം കോലി പ്രസന്നവദനനായി ഉത്തരം പറഞ്ഞപ്പോള്‍ ചോദ്യങ്ങള്‍ക്കിടെ ഇടപെട്ട പരിശീലകന്‍ രവി ശാസ്ത്രി ക്ഷുഭിതനായാണ് പ്രതികരിച്ചത്. മൂന്നാം വട്ടവും കോലി-രോഹിത് പിണക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ശാസ്ത്രി ഇടയ്ക്കു കയറി പ്രതികരിച്ചു: 'ഇവരുടെ ഭാര്യമാര്‍ തമ്മില്‍ ബാറ്റിങ്ങും ബോളിങ്ങുമാണ് എന്നതും നിങ്ങള്‍ ഉടനെ പലയിടത്തും വായിക്കും..'. നിരന്തരമായി വരുന്ന വാര്‍ത്തകളോടുള്ള നീരസം പത്രസമ്മേളനത്തിലുടനീളം ശാസ്ത്രിയുടെ മുഖത്തു കാണാമായിരുന്നു. ലോകകപ്പ് നേടിയിരുന്നെങ്കില്‍ കഴിഞ്ഞ കുറച്ചു കാലമായുള്ള ടീമിന്റെ മികച്ച പ്രകടനത്തിനുള്ള കിരീടധാരണമായിരുന്നേനെ അതെന്നും ശാസ്ത്രി പറഞ്ഞു. എന്നാല്‍ സെമിയില്‍ തോറ്റത് ടീമിന്റെ മികവിനെക്കുറിച്ചുള്ള അഭിപ്രായം ഒട്ടും കുറയ്ക്കുന്നില്ലെന്നും പരിശീലകന്‍ പറഞ്ഞു.

'മനസ്സിലുള്ളത് മുഖത്തു കാണിക്കുന്ന ആളാണ് ഞാന്‍. ടീമില്‍ ആരെങ്കിലുമായി ഇഷ്ടക്കേടുണ്ടെങ്കില്‍ അതു പ്രകടമായിത്തന്നെ എന്റെ മുഖത്തു കാണും' - രോഹിത് ശര്‍മയുമായി രസക്കേടുണ്ടെന്ന വാര്‍ത്തകള്‍ ശക്തമായി നിഷേധിച്ച കോലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനും ചില വാര്‍ത്തകള്‍ കേട്ടു. ഡ്രസിങ് റൂമിലെ അന്തരീക്ഷം മോശമാണെങ്കില്‍ ഇത്രയും സ്ഥിരതയോടെ കളിക്കാന്‍ ടീമിനു സാധിക്കുമോ?' ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉജ്വലമായി കളിച്ച ടീമാണ് ഇന്ത്യ. ഇത്തരം കാര്യങ്ങള്‍ക്കു നേരെ കണ്ണടച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. വ്യക്തിപരമായ കാര്യങ്ങള്‍ പൊതു വേദിയിലേക്ക് വലിച്ചിഴയ്ക്കുന്നതും തെറ്റുതന്നെ.'

രോഹിത് ശര്‍മയുമായുള്ള ബന്ധത്തെക്കുറിച്ച് മൂന്നു വട്ടമാണ് കോലിക്കു നേരെ ചോദ്യങ്ങളുയര്‍ന്നത്. എല്ലാ തവണയും ക്ഷമയോടെ, വിശദമായാണ് കോലി മറുപടി പറഞ്ഞത്.

'11 വര്‍ഷമായി ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി കളിക്കുന്നയാളാണ് ഞാന്‍, രോഹിത് പത്തു വര്‍ഷത്തോളവും. ഇതുവരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. രോഹിത്തിന്റെ മികച്ച പ്രകടനങ്ങളെയെല്ലാം ഞാന്‍ ആത്മാര്‍ഥമായി പ്രശംസിക്കാറുണ്ട്. കാരണം അദ്ദേഹം അത്ര മികച്ച കളിക്കാരനാണ്. ടീമിന് എത്രത്തോളം പ്രധാനപ്പെട്ടയാളാണെന്നും എനിക്കറിയാം..'

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നു ഫോര്‍മാറ്റുകളിലും താന്‍ കളിക്കാന്‍ തീരുമാനിച്ചത് രോഹിത് ശര്‍മ ക്യാപ്റ്റനാകുമോയെന്ന് പേടിച്ചിട്ടാണോയെന്ന പ്രചാരണത്തോടും കോലി വിശദമായി പ്രതികരിച്ചു. 'ഏതെങ്കിലും കളിക്കാരന്‍ വിശ്രമം എടുക്കണമെന്ന് ബിസിസിഐ തീരുമാനിക്കുന്നത് ടീമിന്റെ ട്രെയ്‌നറോടും ഫിസിയോയോടും കൂടി അഭിപ്രായം തേടിയിട്ടാണ്. എനിക്ക് അധ്വാനം കൂടുതലാണ് എന്ന് ട്രെയ്‌നര്‍ക്കോ ഫിസിയോയ്‌ക്കോ തോന്നിയിട്ടില്ല. അതു കൊണ്ടു തന്നെ മാറിനില്‍ക്കണം എന്ന് ബോര്‍ഡ് എന്നോടു പറഞ്ഞിട്ടുമില്ല..'

ബിസിസിഐ പുതിയ പരിശീലകനെ തേടി അപേക്ഷ ക്ഷണിച്ചിരിക്കുകയാണല്ലോ; ഇക്കാര്യത്തില്‍ കപില്‍ദേവ് അധ്യക്ഷനായ ഉപദേശക സമിതി അഭിപ്രായം ചോദിച്ചാല്‍ ശാസ്ത്രിയെ പിന്തുണയ്ക്കുമോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഇപ്പോഴത്തെ ടീമിലെ എല്ലാവര്‍ക്കും രവി ഭായിയുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹം തന്നെ പരിശീലക സ്ഥാനത്തു തുടര്‍ന്നാല്‍ വലിയ സന്തോഷം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉപദേശക സമിതിയാണ്. എന്നോട് ഇതുവരെ അഭിപ്രായം ചോദിച്ചിട്ടില്ല' എന്നായിരുന്നു കോലിയുടെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നും പരിശോധന നടത്തും  (7 minutes ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (12 minutes ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (17 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (17 minutes ago)

'മാളികപ്പുറത്തമ്മയുടെ നമ്പർ വേണം'...മാങ്കൂട്ടം അയ്യനോട്, നിന്റെയൊക്കെ നമ്പർ ചോദിച്ചോയെന്ന് സഖാത്തി ഇരന്ന് വാങ്ങുന്നു  (26 minutes ago)

12 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് സഭയില്‍ നടക്കുക  (27 minutes ago)

സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍  (48 minutes ago)

ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന്..  (59 minutes ago)

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (1 hour ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (2 hours ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (2 hours ago)

ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര  (2 hours ago)

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (3 hours ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends