Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

''ആൾക്കൂട്ടം ഉറപ്പായും ഒരുപക്ഷത്തായിരിക്കുമെന്ന സത്യം ഉൾക്കൊണ്ടേ മതിയാകൂ. എന്നാൽ, ഇത്രയും വലിയൊരു ആൾക്കൂട്ടം നിശബ്ദമായിപ്പോകുന്നത് കേൾക്കുന്നതിലും സംതൃപ്തി തരുന്ന മറ്റൊന്നും കളിയില്ല. അതാണു നാളെ ഞങ്ങളുടെ ലക്ഷ്യവും.'' 1.30 ലക്ഷം വരുന്ന കാണികളെ ഒറ്റ ശ്വാസത്തിൽ നിലച്ച വാക്കുകൾ

20 NOVEMBER 2023 09:04 AM IST
മലയാളി വാര്‍ത്ത

ആവേശത്തോടെ ഉത്സവം നടത്തിയ ഉത്സവ കമ്മറ്റിക്കാർക്ക് ഒടുവിൽ കണ്ണുനീരായി. ഇന്ത്യയിൽ നടന്ന ലോകകപ്പിനെ ഇങ്ങനെ വിശേഷിപ്പിക്കാം. 1.30 ലക്ഷം വരുന്ന കാണികളെ മൊട്ടേര സ്‌റ്റേഡിയത്തിൽ ഇന്നലെ നിശബ്ദരാക്കുകയായിരുന്നു ഓസീസ്. ഒഴുകിയെത്തിയ ആരാധകർക്കായി ആവേശകരമായ കലാപ്രകടനങ്ങളും മറ്റും ഒരുക്കിയെങ്കിലും അവസാനം കണ്ണീരായിരുന്നു ഫലം.

വ്യാഴവട്ടത്തിന് ശേഷം ഇന്ത്യയിലെത്തിയ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മികച്ച യാത്രയയപ്പ് ആയി. അവിസ്മരണീയ മുഹൂർത്തം കളറാക്കുന്നതിനായി മികച്ച കലാപ്രകടനങ്ങളാണ് ഒരുക്കിയത്. നാലുഘട്ടങ്ങളിലായ ചടങ്ങുകളാണ് അഹമ്മദാബാദിൽ ഒഴുകിയെത്തിയ 1.30 ലക്ഷംകാണികൾക്കായി ദൃശ്യവിസ്മയമായി സമ്മാനിച്ചത്.

 

 

ടോസിന് ശേഷം 15 മിനിറ്റ് വ്യോമസേനയുടെ സൂര്യകിരൺ എയർഷോ കാണികൾക്ക് ആവേശകരമായ നിമിഷങ്ങളായിരുന്നു. ആദ്യ ടീമിന്റെ ബാറ്റിങ് പൂർത്തിയായ വേളയിൽ ആദിത്യ ഗാധ് വി നയിക്കുന്ന മ്യൂസിക് ഷോയും ഉണ്ടായിരുന്നു. ഇടവേളകളിൽ ലേസർ ഷോയും ലൈറ്റ് ഷോയും. പ്രീതം ചക്രബർത്തി, ജോണിത ഗാന്ധി, നകാഷ്അസീസ്, അമിത് മിശ്ര, അകാശ സിങ്, തുഷാർ ജോഷി എന്നിവരുടെ ഷോയും ഉണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസ്, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, അനുരാഗ് താക്കൂർ, ഗായിക ആശ ഭോസ്ലെ, ഷാറൂഖ്ഖാൻ , ദീപികപദുക്കോൺ, രൺബീർ കപൂർ തുടങ്ങി നിരവധി പ്രമുഖരും മത്സരം ആസ്വദിക്കുന്നതിനായി മോദി സ്റ്റേഡിയത്തിലെത്തി. ഒടുവിൽ കണ്ണീരോടെ കളംവിടാനായിരുന്നു പക്ഷെ ആരാധകരുടെ വിധി.

മോദി സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിനുമുൻപ് ഓസീസ് നായകൻ പാറ്റ് കമ്മിൻസ് സഹതാരങ്ങളോട് പറഞ്ഞത് ഒറ്റക്കാര്യമായിരുന്നു; ഒട്ടും സൗഹൃദപരമല്ലാത്തൊരു പ്രേക്ഷകർക്കു മുന്നിൽ കളിക്കണമെന്ന വെല്ലുവിളി ഏറ്റെടുക്കുക! 1.30 ലക്ഷത്തോളം വരുന്ന കാണികളാൽ നിറയുന്ന ഗാലറിയിൽനിന്ന് ഇന്ത്യയ്ക്കു വേണ്ടിയുള്ള ആരവങ്ങളല്ലാതെ മറ്റൊന്നും അവർ ആദ്യമേ പ്രതീക്ഷിച്ചിരുന്നില്ല. വാർത്താ സമ്മേളനത്തിൽ ഒരുകാര്യം കൂടി കമ്മിൻസ് ഓർമിപ്പിച്ചു:

''ആൾക്കൂട്ടം ഉറപ്പായും ഒരുപക്ഷത്തായിരിക്കുമെന്ന സത്യം ഉൾക്കൊണ്ടേ മതിയാകൂ. എന്നാൽ, ഇത്രയും വലിയൊരു ആൾക്കൂട്ടം നിശബ്ദമായിപ്പോകുന്നത് കേൾക്കുന്നതിലും സംതൃപ്തി തരുന്ന മറ്റൊന്നും കളിയില്ല. അതാണു നാളെ ഞങ്ങളുടെ ലക്ഷ്യവും.'' ഇന്നലെ 1.30 ലക്ഷം വരുന്ന ഗാലറിക്കുമുന്നിൽ ആ വാക്കുകൾ അച്ചട്ടാകുമ്പോൾ അതിത്രയും വരുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല. വെറും 10 ഓവർ മാത്രമാണ് ഇന്ത്യ ഈ മത്സരത്തിലുണ്ടായിരുന്നത്. രോഹിത് ശർമ സ്വതസിദ്ധമായ ശൈലിയിൽ തകർത്തടിച്ച് ടീം ഇന്ത്യയെ വമ്പൻ സ്‌കോറിലേക്കു നയിച്ച അ പവർപ്ലേയിൽ മാത്രം. പിന്നീടെല്ലാം മഞ്ഞമയമായിരുന്നു, ഓസീസ് മാത്രമായിരുന്നു.

 

ടൂർണമെന്റിൽ ഒരു ടീമിനും കീഴടങ്ങാതെ അപരാജിത കുതിപ്പുമായെത്തിയ ടീമാണ് ഇന്ത്യ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിലും, അങ്ങനെ സർവ ഡിപാർട്ട്മെന്റുകളിലും സർവവീര്യവും പുറത്തെടുത്തൊരു ടീം. ഇന്ത്യ ഏകപക്ഷീയമായി കൊണ്ടുപോകുമെന്നു തോന്നിച്ച കളി കമ്മിൻസ് എന്ന നായകന്റെ ക്യാപ്റ്റൻസി മികവിൽ ആസ്ട്രേലിയ തട്ടിപ്പറിക്കുമ്പോൾ അതിൽ ഒരുപാട് പാടങ്ങളും ചരിത്രത്തിന്റെ ആവർത്തനങ്ങളുമുണ്ട്.

2003ന്റെ ഓർമ രണ്ടു പതിറ്റാണ്ടിനുശേഷം മറ്റൊരു ദുരന്തമായി ഇന്ത്യൻ ആരാധകരെ വേട്ടയാടാൻ പോകുകയാണ്; അതും സ്വന്തം തട്ടകത്തിൽനിന്നു തലകുനിച്ചുമടങ്ങുന്നതിന്റെ വേദന തെല്ലൊന്നുമാകില്ല. അന്ന് റിക്കി പോണ്ടിങ്ങും സംഘവും ചെയ്തത് ഇന്ന് കമ്മിൻസും സംഘവും ഇന്ത്യയോട് ചെയ്തു. ബിഗ് ഗെയിമിൽ പ്രൊഫഷണലിസത്തിന്റെ സർവരൂപവും പുറത്തെടുക്കുന്ന ഓസീസ് ശീലം ഒരിക്കൽകൂടി ക്രിക്കറ്റ് ലോകം നേരിൽകണ്ടു, അനുഭവിച്ചു, ആസ്വദിച്ചു. ഇന്ത്യൻ ആരാധകർക്കതു തീരാവേദനയാകുമെങ്കിലും വലിയ ഉൾക്കാഴ്ചയും തിരിച്ചറിവും പകരുമെന്നുറപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (3 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (5 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (5 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (6 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (6 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (6 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (6 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (7 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (7 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (7 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (7 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (8 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (8 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (9 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (9 hours ago)

Malayali Vartha Recommends