Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്നും ഉദ്ഘാടനം നടന്നിട്ടില്ലാത്ത ശിരുവാണി എന്ന ഐതീഹ്യത്തടയണ

20 DECEMBER 2017 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്

ശിരുവാണിക്കാടുകളിലെ ചെറുവഴികളിലൂടെ യാത്ര ചെയ്ത് പാലക്കാടന്‍ കാറ്റേല്‍ക്കാത്ത അണക്കെട്ടിനരികെ എത്തുമ്പോള്‍ ഡാമിലെ ജലത്തോളം ആഴമുള്ള കഥകളുണ്ടെന്ന് മനസ്സിലാകും.

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാടിനടുത്താണ് ശിരുവാണി ഡാം. ജലാശയം കേരളത്തിലാണെങ്കിലും ജലം തമിഴ്‌നാടിന് അവകാശപ്പെട്ടതാണ്. കോയമ്പത്തൂരിലേക്ക് കുടിവെള്ളമെത്തിക്കാനാണ് ശിരുവാണിപ്പുഴയ്ക്കു കുറുകെ ഡാം കെട്ടിയത്. രസകരമായൊരു വസ്തുയെന്തെന്നോ..? ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ലാത്ത ഡാം ആണിത്. മിക്ക ഡാമുകളുടെയും വിവരങ്ങള്‍ തിരഞ്ഞാല്‍ ഉദ്ഘാടനം ചെയ്തത് ആരെന്ന് കാണാം. എന്നാല്‍ ശിരുവാണി ഇപ്പോഴും ക്രോണിക് ബാച്ച്‌ലര്‍ ആണ്.

സംഗതി അല്‍പ്പം സീരിയസ് ആണ്. ഡാം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ച നേതാക്കളെല്ലാം മരണപ്പെടുകയാണുണ്ടായത്. അതുകൊണ്ടുതന്നെ അന്ധവിശ്വാസത്തിന്റെ ആഴത്തിലായി ഡാമിന്റെ ഉദ്ഘാടനം. 33 വര്‍ഷമായി ആരും പിന്നെ ആ വഴി , ഉദ്ഘാടനം എന്നുപറഞ്ഞുവന്നില്ലത്രേ. ഉദ്ഘാടനം ചെയ്തില്ലെങ്കിലെന്താ ശിരുവാണി ഡാം സഞ്ചാരികള്‍ക്ക് നല്ല കാഴ്ചയും തമിഴ് മക്കള്‍ക്ക് കുടിനീരും നല്‍കി ക്രോണിക് ബാച്ച്‌ലര്‍ ആയി നിലകൊള്ളുന്നു.

സാധാരണ സഞ്ചാരികളെ ഇപ്പോള്‍ ശിരുവാണി ഡാമിലേക്കു കടത്തിവിടുന്നില്ല. റോഡ് അപകടത്തിലാണ് എന്നു പറഞ്ഞാണ് യാത്രാനിരോധനം. അതുകൊണ്ടുതന്നെ കേരളത്തിന്റെ നല്ലൊരു കാട്ടുപാതയിലൂടെയുള്ള സഞ്ചാരവും സുന്ദരമായ ജലാശയത്തിന്റെ മനംകുളിര്‍പ്പിക്കുന്ന കാഴ്ചയും നമുക്കന്യം.

ചിത്രത്തില്‍ കാണുന്നതുപോലെയാണ് ചിലയിടത്ത് കാടിന്റെ സ്വഭാവം. ഇടതൂര്‍ന്നു വളര്‍ന്നുനില്‍ക്കുന്ന ചെറുമരങ്ങള്‍. വള്ളികളോ വലിയ അടിക്കാടുകളോ ഇല്ലതന്നെ. കാടിനുള്ളില്‍ കുളിര്‍മയാണെങ്കിലും റോഡരുകില്‍ തുറന്ന കാനകള്‍ പണിതിട്ടിട്ടുണ്ട്. അതിനു മുകളിലൂടെ ശുദ്ധജലം കൊണ്ടുപോകുന്ന പൈപ്പ് പോകുന്നുണ്ട്. പൈപ്പുകളുടെ ചേര്‍ച്ച വേര്‍പ്പെടുത്തി വെള്ളം കുടിച്ചുനോക്കിയാല്‍ അറിയാം മധുരമുള്ള ജലം. വഴിയില്‍നിന്നുതന്നെ നാം ശിരുവാണിയെ അറിയുന്നു.

ശിരുവാണി ഡാമിലെ ഉദ്യോഗസ്ഥര്‍ക്കു താമസിക്കാനുള്ള പഴയ കെട്ടിടങ്ങള്‍ കടന്ന് മുന്നോട്ടുചെല്ലുമ്പോള്‍ പകല്‍തന്നെ ഭീതി ജനിപ്പിക്കുന്ന ഇരുട്ടുണ്ട് വഴിയില്‍. ഡാമില്‍ നാം ചെല്ലുമ്പോള്‍ കാണുന്ന കവാടം തമിഴ്‌നാട് ശൈലിയിലാണ് പണിതിരിക്കുന്നത്. ഡാമിനപ്പുറത്താണ് നൂറ്റന്‍പതുവര്‍ഷം പഴക്കമുള്ള പട്യാര്‍ ബംഗ്ലാവ്. ഡാമിനു മുകളിലൂടെ വഴിയുണ്ടെങ്കിലും പോകാന്‍ അനുമതിയില്ല. പന്തലിട്ടതുപോലെയാണ് റോഡിനെ പൊതിഞ്ഞ് കാട്. കറുത്ത റോഡില്‍ അതിലേറെ കറുപ്പുമായി അട്ടകള്‍ കാത്തിരിപ്പുണ്ട്.

ഡാമിന്റെ ഇങ്ങേത്തലയില്‍ കേരളവാസ്തുശില്‍പ മാതൃകയിലാണു കവാടം. ഇവിടെനിന്നാലാണ് ശിരുവാണി ഡാമിന് നല്ല കാഴ്ച ലഭിക്കുക. തമിഴ്‌നാനാട് സര്‍ക്കാര്‍ ചെലവു വഹിച്ച്, കേരള സര്‍ക്കാര്‍ പരിപാലിക്കുന്ന ഡാം ആണിതെന്ന് പറഞ്ഞാലും തെറ്റില്ല. ജലം തമിഴ്‌നാട്ടിലേക്കാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ഈ കാടും സുന്ദരമായ ഡാമും വിനോദസഞ്ചാര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയാല്‍ കേരളത്തിനും നേട്ടമാണ്. അരപ്പൊക്കത്തിലുള്ള മതിലില്‍ ഇരുന്ന് അത്ര വിശാലമല്ലാത്ത, എന്നാല്‍ ഭംഗിയേറിയ ജലാശയക്കാഴ്ചയാസ്വദിക്കാം.

പ്രശസ്തമായ പട്ട്യാര്‍ ബംഗ്ലാവിലേക്കെത്താന്‍ കിടങ്ങിനുമുകളിലൂടെ വാഹനത്തിനു പോകാവുന്ന, ചക്രവീതിയിലുള്ള രണ്ട് ഇരുമ്പുതകിടുകളുണ്ട്. അതിലൂടെ സൂക്ഷിച്ചുവേണം വണ്ടിയോടിക്കാന്‍. ജലാശയത്തില്‍ വെള്ളം കുറയുമ്പോള്‍ അങ്ങിങ്ങു ചെറുതുരുത്തുകള്‍ പ്രത്യക്ഷപ്പെടും. അവിടെയൊക്കെ ആനക്കൂട്ടങ്ങളുമുണ്ടാകും. പ്രധാന കാഴ്ച ഇതൊന്നുമല്ല.

സായിപ്പ് നിര്‍മിച്ച ആ ബംഗ്ലാവിന്റെ കോലായിലേക്കു വിഷുക്കണി കാണിക്കുന്നതുപോലെ കണ്ണുകെട്ടി വേണം പുതിയൊരാളെ കൊണ്ടുവരാന്‍. ഓടിട്ട കെട്ടിടത്തിന് താങ്ങായി വന്‍മരത്തൂണുകള്‍. ഇവയെല്ലാം കാലത്തെ അതിജീവിച്ച് ഇപ്പോഴും യൗവനത്തോടെ നില്‍ക്കുന്നു. വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ അനുമതി കിട്ടിയാല്‍ മാത്രമേ ഇവിടെ താമസിക്കാനൊക്കൂ.

ആ പൂമുഖത്തിരുന്നാല്‍ കാണുന്നത് മുത്തിക്കുളം എന്ന മലയില്‍നിന്നുള്ള വെള്ളച്ചാട്ടമാണ്. ആരാണാവോ മലയ്ക്കു കുളം എന്ന പേരിട്ടത്. മൂന്നാറിലെ ഇരവിക്കുളം മല പോലെ. ആ വെള്ളച്ചാട്ടത്തിനു മുകളിലൊരു കുളമുണ്ട്. മുക്തിക്കുളം എന്നതു ലോപിച്ചാണത്രേ മുത്തിക്കുളം ആയത്. ആദിവാസികളിലെ മുത്തശ്ശിമാരെ മുത്തി എന്നു വിളിക്കാറുണ്ട്. അങ്ങനെയും ആ പേര് വീണിരിക്കാം. ശിവനും വാണിയും ചേര്‍ന്നു എന്ന അര്‍ഥമാണത്രേ ശിരുവാണിക്ക്. മുകളില്‍ അമ്പലമുണ്ടെന്നും അനേകം ഐതിഹ്യങ്ങള്‍ ഈ പ്രദേശത്തിനുണ്ടെന്നും പറയപ്പെടുന്നു.

ആ മലകളില്‍നിന്നെല്ലാം ചക്കമുറിക്കുമ്പോള്‍ പശ വലിഞ്ഞുനില്‍ക്കുന്നതുപോലെ പത്തോപതിനഞ്ചോ വെള്ളച്ചാട്ടങ്ങള്‍ മഴ കനക്കുമ്പോള്‍ ഉടലെടുക്കും. എടുക്കുമ്പോള്‍ പത്ത് തൊടുക്കുമ്പോള്‍ ആയിരം എന്ന മട്ടിലാണ് മഴ, വെള്ളച്ചാട്ടങ്ങളെ ജീവിപ്പിക്കുന്നത്. കോടവന്നു മൂടുന്നു, പിന്നെയും തെളിയുന്നു. അകലെ പുല്‍മേടുകള്‍. അവയില്‍ ചെമ്മണ്ണുചവിട്ടിനിരത്തിയിരിക്കുന്നത് ആനക്കൂട്ടങ്ങളാണ്. ഇതെല്ലാം പട്ട്യാര്‍ ബംഗ്ലാവിന്റെ വരാന്തയില്‍നിന്നുള്ള കാഴ്ചകളാണ്.

പാലക്കാടിന്റെ വരണ്ട കാലാവസ്ഥയില്‍ നിന്നു കടകവിരുദ്ധമായ കാലാവസ്ഥയും പ്രകൃതിയും കൊണ്ട് അനുഗ്രഹീതമായ ശിരുവാണിയില്‍ സര്‍ക്കാര്‍ ഇക്കോടൂറിസം പരിപാടികള്‍ തുടങ്ങുകയാണെങ്കില്‍ ശിരുവാണിയെപ്പോലെ കാടിനുള്ളില്‍ കിടക്കുന്ന പട്യാര്‍ ബംഗ്ലാവും സഞ്ചാരികളെ എന്നും ആകര്‍ഷിക്കും.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (4 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (4 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (4 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (4 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (5 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (11 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (12 hours ago)

Malayali Vartha Recommends