2012ല്‍ പുറത്തിറങ്ങിയ 'തീവ്രം' 2019 ൽ വീണ്ടുമെത്തുമ്പോൾ നായകനായി പൃഥ്വിരാജ് ; ചിത്രം ഒരു മാസ് ക്രൈം ത്രില്ലറായിരിക്കുമെന്ന് സംവിധായകൻ
2012ല്‍ പുറത്തിറങ്ങിയ 'തീവ്രം' എന്ന ദുല്‍ഖര്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആദ്യഭാഗത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നെങ്കില്‍ രണ്ടാമത്തേതില്‍ പൃഥ്വിരാജാണ് നായകന്‍. പുതിയ താരങ്ങളായിരിക്കും ചിത്രത്തിന്റെ രണ്ടാംഭാഗത്തില്‍ ഉണ്ടാവുകയെന്ന് സംവിധായകന്‍ രൂപേഷ് പീതാംബരന്‍ നേരത്തേ അറിയിച്ചിരുന്നു.
നിലവില്‍ പൃഥ്വിരാജ് ഏറ്റെടുത്ത സിനിമകളുടെ തിരക്കുകളാണ്. അതിനാല്‍ 2019ലേക്കാണ് ചിത്രം ചാര്‍ട്ട് ചെയ്തിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം സിനിമയില്‍ പുതിയ താരങ്ങളായിരിക്കും അഭിനയിക്കുന്നതെന്നും സൂചനയുണ്ട്.
ക്രൈം ത്രില്ലറായി നിര്‍മ്മിക്കുന്ന ചിത്രം ഒരു മാസ് സിനിമയായിരിക്കുമെന്നും ഇപ്പോള്‍ സിനിമയ്ക്ക് വേണ്ടി തിരക്കഥ വീണ്ടുമൊരുക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വളരെ മികച്ച മേക്കിംഗിന് ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത സിനിമയായിരുന്നു തീവ്രം.
ചിത്രത്തിന്‍റെ റിവേഴ്സ് സ്ക്രിപ്റ്റിംഗ് രീതി തന്നെയായിരുന്നു പുതുമ. ആദ്യഭാഗം പരാജമായാലും രണ്ടാം ഭാഗം സംഭവിക്കുന്നത് ഈയിടെ മലയാളത്തില്‍ സംഭവിച്ച ട്രെന്‍ഡാണ്. 'ആട് ഒരു ഭീകരജീവിയാണ്' എന്ന ജയസൂര്യ ചിത്രമാണ് ഇതിന് തുടക്കമിട്ടത്.
https://www.facebook.com/Malayalivartha