വിമാനത്തിൽ വച്ച് മണിക്കൂറുകളുടെ പരിചയം; യുവാവിനെ ഹോട്ടൽ മുറിയിലേയ്ക്കു വിളിച്ചു വരുത്തി വിദേശവനിതയുടെ മദ്യസൽക്കാരം; ഒടുവിൽ യുവതിയ്ക്ക് സംഭവിച്ചത്...
ദുബായ്: വിമാനത്തിൽ വച്ചു പരിചയപ്പെട്ട യുവാവ് വിദേശ വനിതയെ ഹോട്ടൽ മുറിയിൽ പീഡനത്തിനിരയാക്കിയതായി പരാതി. മൂന്നു ദിവസത്തെ വിനോദ സഞ്ചാരത്തിനായി ദുബായിലെത്തിയ അമേരിക്കന്‍ യുവതിയെയാണ് 29 കാരനായ മൊറോക്കന്‍ യുവാവും സുഹൃത്തും പീഡിപ്പിച്ചത്.
വിദേശ വനിത നൽകിയ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഡിസംബറില്‍ ദുബായിയിലേക്കുള്ള വിമാനത്തില്‍ വച്ചാണ് യുവതി ഇയാളെ പരിചയപ്പെട്ടത്. യുവാവിനോട് താന്‍ മൂന്നു ദിവസം ദുബായില്‍ ഉണ്ടാകുമെന്നും ഹോട്ടലിലേക്ക് മദ്യപിക്കാന്‍ ക്ഷണിക്കുകയുമായിരുന്നു. ശേഷം മൊറോക്കന്‍ യുവാവ് ഇയാളുടെ ബന്ധുവിനെയും ഒപ്പം കൂട്ടിയാണ് ഹോട്ടലില്‍ പോയത്. മൂന്നു പേരും അര്‍ധരാത്രിവരെ മദ്യപിച്ചു. രാവിലെ എഴുന്നേറ്റപ്പോഴാണ് താന്‍ പീഡനത്തിന് ഇരയായി എന്ന് യുവതിക്ക് മനസിലായത്.
29 വയസ്സുള്ള മൊറോക്കന്‍ യുവാവ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനാണ് ബെഡ്‌റൂമില്‍ വന്നത് എന്ന് യുവതി പോലീസില്‍ നല്‍കിയ മൊഴി. തുടര്‍ന്ന് ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പറയുന്നു. വിനോദ സഞ്ചാരത്തിനു വന്ന യുവതിയെ പീഡിപ്പിച്ചുവെന്ന കുറ്റം പ്രോസിക്യൂട്ടേഴ്‌സ് യുവാവിനെതിരെ ചുമത്തി. മൂന്നു പേരും മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായി.
അതേസമയം കഴിഞ്ഞ ദിവസം കേസ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കേസ് പരിഗണിച്ചപ്പോള്‍ യുവാവ് കുറ്റം നിഷേധിച്ചു. താന്‍ പീഡിപ്പിച്ചിട്ടില്ലെന്ന് യുവാവ് കോടതിയില്‍ ആവര്‍ത്തിച്ചു. എന്നാൽ താനാണ് യുവാക്കളെ മുറിയിലേക്ക് ക്ഷണിച്ചതെന്ന് അമേരിക്കന്‍ യുവതി സമ്മതിക്കുകയും ചെയ്തു.
സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ....
എന്റെ സമ്മതത്തോടെയാണ് മൊറോക്കന്‍ യുവാവ് ബന്ധുവിനൊപ്പം ഹോട്ടല്‍ മുറിയില്‍ എത്തിയത്. ഞങ്ങള്‍ മൂന്നുപേരും നന്നായി മദ്യപിച്ചു. ഇതിനിടെ യുവാവ് ഫോണ്‍ ചാര്‍ജ് ചെയ്യണമെന്നു പറഞ്ഞു. ഇയാള്‍ക്കൊപ്പം ബെഡ്‌റൂമിലേക്ക് പോയി. എന്നാല്‍, യുവാവ് തന്നെ മര്‍ദ്ദിക്കുകയായിരുന്നു. ബോധം നഷ്ടമായ ഞാന്‍ രാവിലെ എഴുന്നേൽക്കുമ്പോഴാണ് പീഡനം നടന്നുവെന്ന് മനസിലായത്. രാവിലെ ബെഡ്‌റൂമില്‍ നിന്നും പുറത്തു വരുമ്പോൾ രണ്ടു പേരും അവിടെ ഇല്ലായിരുന്നു. ഉടന്‍ തന്നെ സംഭവം ഹോട്ടല്‍ സെക്യൂരിറ്റിയോട് പറഞ്ഞു. 5500 ദിര്‍ഹവും വിലപിടിപ്പുള്ള വസ്തുക്കളും പാസ്‌പോര്‍ട്ടും നഷ്ടമായെന്നും ഇവർ പരാതിയില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha