Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

20 APRIL 2024 04:33 AM IST
മലയാളി വാര്‍ത്ത

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

യു.എ.ഇയില്‍ കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയില്‍ നാലുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം യു.എ.ഇയിലെ ദുബൈയിലേക്കും ഇസ്രായേലിലെ തെല്‍ അവീവിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ. യു.എ.ഇയില്‍ കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴ വിമാന സര്‍വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.ദുബൈ എയര്‍പോര്‍ട്ട് റണ്‍വേ വെള്ളത്തില്‍ മുങ്ങിയിരുന്നു. നിരവധി അന്താരാഷ്ട്ര സര്‍വീസുകളാണ് ഇതുകാരണം മുടങ്ങിയത്.
ദുബൈയില്‍ ഇറങ്ങേണ്ട വിമാനങ്ങളുടെ നിയന്ത്രണം 48 മണിക്കൂര്‍ കൂടി നീട്ടിയിട്ടുണ്ട്.ദുബൈയില്‍ നിന്നുള്ള സര്‍വീസുകളും താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഈ മാസം 21 വരെ മറ്റൊരു ദിവസത്തേക്ക് മാറ്റിയെടുക്കാം. റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് റീഫണ്ടും നല്‍കും. ഇസ്രായേലിലെ തെല്‍ അവീവിലേക്കുള്ള സര്‍വീസുകളും എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രില്‍ 30 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

അതേസമയം യുഎഇയില്‍ മഴക്കെടുതിയില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ആയിരക്കണക്കിന് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചാല്‍ നഷ്ടപരിഹാരം ലഭ്യമാകും. പൂര്‍ണ ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ളവര്‍ക്കാണ് പ്രകൃതി ദുരന്തത്തില്‍ പരിരക്ഷ ലഭിക്കുക.

75 വര്‍ഷത്തിനിടെ ഏറ്റവും വലിയ മഴയ്ക്കാണ് യുഎഇ സാക്ഷ്യം വഹിച്ചത്. റെക്കോര്‍ഡ് മഴയാണ് ഇത്തവണ യുഎഇയില്‍ പെയ്തത്. അല്‍ ഐനിലെ ഖത്മ് അല്‍ ഷക്ല മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ്.


രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മഴയുടെ നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്താന്‍ അധികാരികള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയില്‍ ജനങ്ങള്‍ കാണിച്ച അവബോധത്തിനും ഉത്തരവാദിത്തത്തിനും ഷെയ്ഖ് മുഹമ്മദ് അഭിനന്ദനം അറിയിക്കുകയും ചെയ്തു. മഴ പെയ്ത് വെള്ളക്കെട്ടുണ്ടായപ്പോള്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റ് പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ ഇന്‍ഷുറന്‍സ് ലഭിക്കും. എന്നാല്‍, പ്രകൃതി ക്ഷോഭം ഉണ്ടെന്നു ബോധ്യപ്പെട്ടിട്ടും വാഹനം വെള്ളത്തിലിറക്കി കേടുപാടുണ്ടായാല്‍ ഇത്തരം പോളിസികളില്‍ കമ്പനികള്‍ക്കാണ് അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം.

വെള്ളം കയറി വാഹനങ്ങള്‍ക്കു കേടുപാടുണ്ടായാല്‍, ദുബായ് റജിസ്‌റ്റേഡ് വാഹനങ്ങള്‍ക്ക് ദുബായ് പൊലീസിന്റെ ആപ്പിലോ വെബ്‌സൈറ്റിലോ നിശ്ചിത ഫീസ് അടച്ചാല്‍ ടു ഹും മേ കണ്‍സേണ്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഇന്‍ഷുറന്‍സ് ബ്രോക്കറെ ബന്ധപ്പെടാവുന്നതാണ്. വാഹനങ്ങളുടെ കേടുപാടുകള്‍ കൃത്യമായ രേഖപ്പെടുത്തുകയും വിഡിയോ, ഫോട്ടോ എന്നിവ സൂക്ഷിക്കുകയും വേണം. ഇതിനു ശേഷം വാഹനത്തിന്റെ മുല്‍ക്കി, െ്രെഡവിങ് ലൈസന്‍സ് എന്നിവ നല്‍കി പൊലീസിന്റെ അസ്സല്‍ റിപ്പോര്‍ട്ട് നേരിട്ടു വാങ്ങാനാകും. വാഹനം ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധി പരിശോധിക്കും. തുടര്‍ന്ന് ഗ്യാരേജിലേക്കു മാറ്റും. ക്ലെയിം ലഭിക്കുന്നതു വരെ മുടങ്ങാതെ കാര്യങ്ങള്‍ അന്വേഷിക്കണം. വീടുകളും കെട്ടിടങ്ങളും ഇന്‍ഷുര്‍ ചെയ്തിട്ടുള്ളര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. തീ, മോഷണം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശമുണ്ടായാല്‍ തെളിവു സഹിതം ഇന്‍ഷുറന്‍സിനായി റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (3 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (4 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (4 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (4 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (4 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (5 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (10 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (11 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (11 hours ago)

Malayali Vartha Recommends