കേരളത്തിലെ ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും ഏല്‍പ്പിച്ച നിരവധി കേസുകള്‍ മൂലം ജോലി ഭാരമെന്നത് സിബിഐയുടെ പതിവ് മറുപടി; സിബിഐയെ വിമർശിച്ച് എം.വി ജയരാജൻ
ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കാന്‍ മാത്രം അപൂര്‍വ്വവും സവിശേഷ പ്രാധാന്യമുള്ളതോ അല്ലെന്ന് സിബിഐ പറഞ്ഞിരുന്നു. മാത്രമല്ല കേരളത്തിലെ ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും ഏല്‍പ്പിച്ച മറ്റ് നിരവധി കേസുകള്‍ മൂലം സിബിഐക്ക് ജോലി ഭാരവുമുണ്ട്. ഇത് സിബിഐയുടെ പതിവ് മറുപടിയാണെന്ന് എം.വി ജയരാജൻ. ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് നിയമാനുസൃതമായ വിജ്ഞാപനം സഹിതം കത്തയച്ചത്.
അന്വേഷണം ഏറ്റെടുക്കാത്ത നടപടിയെ ചോദ്യം ചെയ്ത കേസില്‍ സുപ്രിംകോടതിയില്‍ സിബിഐ സമര്‍പ്പിച്ചത് കള്ള സത്യവാങ്മൂലമാണെന്ന് തെളിഞ്ഞു. സിബിഐ കോടതിയില്‍ വ്യക്തമാക്കിയത് കേരള സര്‍ക്കാരില്‍ നിന്നും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യാതൊരു കത്തും കിട്ടിയിട്ടില്ലെന്നായിരുന്നു.
സംസ്ഥാന ആഭ്യന്തര വകുപ്പിന്റ അഡീഷണല്‍ സെക്രട്ടറിക്ക് സിബിഐ ചെന്നൈ മേഖല ജോ.ഡയരക്ടര്‍ നാഗേശ്വര റാവു അയച്ച മറുപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ 10 8 2017ല്‍ അയച്ച കത്താണ് സൂചനയായി കൊടുത്തത്. അതായത് സുപ്രിം കോടതിയില്‍ സിബിഐ അഭിഭാഷകന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും കത്ത് കിട്ടിയില്ലെന്ന് നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞത് കള്ളമായിരുന്നുവെന്ന് വ്യക്തം. ഒരു ഡസനിലേറെ മറുപടികള്‍ കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സിബിഐ നല്‍കിയിട്ടുണ്ട്.
അന്വേഷണം ഏറ്റെടുത്തതിൽ കുറ്റമറ്റ അന്വേഷണവുമില്ല. അപ്പോഴാണ് കേരള ഹൈക്കോടതിയില്‍ ആര്‍എസ്എസ് സ്ഥാപനമായ തലശ്ശേരി ഗോപാലന്‍ അടിയോടി സ്മാരക ട്രസ്റ്റ് 7 കേസുകള്‍ സിബിഐ ഏറ്റെടുക്കണമെന്നാവശ്പ്പെട്ട് റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചത്. അതില്‍ കൂട്ടിലടച്ച തത്തയെ പോലെ കേസുകള്‍ ഏറ്റെടുക്കാന്‍ സിബിഐ സന്നദ്ധത കോടതിയില്‍ അറിയിച്ചത്. അതാണ് രാഷ്ട്രീയം. ആര്‍എസ്എസ് പറഞ്ഞാല്‍ അന്വേഷണം. ജിഷ്ണുവിന്റ അമ്മ മഹിജയുടെ ദുഖം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രം- ജയരാജൻ പറഞ്ഞു.
https://www.facebook.com/Malayalivartha