Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരിന് തിരിച്ചടി നല്‍കാനായാണ് ഭൂരിപക്ഷം ജനങ്ങളും വോട്ട് ചെയ്യാനെത്തിയിരിക്കുന്നത്

26 APRIL 2024 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍; പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്

ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ല; ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാകുന്നവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി

തൃശൂരിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന വാദവുമായി പുറത്തുവന്ന ശബ്ദരേഖ നേതാക്കളെ വിറപ്പിക്കുന്നു; 2026 ൽ പിണറായി സർക്കാർ വീഴുമോ

രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും നടത്തുന്നത്; വർഗ്ഗീയ പ്രീണനം സി.പി.എമ്മിൻ്റെ അടവുനയമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും കേരളം ഒന്നാം സ്ഥാനത്ത്; കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ ഫാബ്രിക്കേറ്റഡ് മോഡലുകളെല്ലാം തക‍ർന്നടിയുകയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു. ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരിന് തിരിച്ചടി നല്‍കാനായാണ് ഭൂരിപക്ഷം ജനങ്ങളും വോട്ട് ചെയ്യാനെത്തിയിരിക്കുന്നത്. വിലക്കയറ്റം, നികുതി വര്‍ദ്ധന, അഴിമതി, വെള്ളക്കരം- വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന, സമയത്ത് ക്ഷേമപെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കാതിരിക്കുക, മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ശിങ്കിടികള്‍ക്ക് പണവും പദവിയും ആനുകൂല്യങ്ങളും നല്‍കുക, മുഖ്യമന്ത്രി എന്ന പദം ഉപയോഗിച്ചുകൊണ്ട് മകള്‍ വീണയുടെ കമ്പനി പണം കൈപ്പറ്റുകയും ഇ.ഡിയും ആദായനികുതി വകുപ്പും അതേക്കുറിച്ച് അന്വേഷണം നടത്തുക ഇതെല്ലാം ഇടത് സര്‍ക്കാരിന് വലിയ തിരിച്ചടായാകുമെന്നാണ് വിലയിരുത്തല്‍.

 

പ്രചരണത്തിന്റെ അവസാന ലാപ്പിലെത്തുമ്പോഴേക്കും ഇടത് മുന്നണി കൂടുതല്‍ പ്രതിരോധത്തിലായി. തൃശൂര്‍ പൂരം അലംകോലമാക്കാന്‍ പോലീസ് ശ്രമിച്ചതാണ് അതില്‍ പ്രധാനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പോലീസിന്റെ നിയന്ത്രണം സര്‍ക്കാരിനല്ലെങ്കിലും സാധാരണ ജനത്തിനത് മനസ്സിലായിട്ടില്ല. ചരിത്രത്തിലാദ്യമായി പകല്‍ വെടിക്കെട്ട് നടത്തേണ്ടിവന്നു. കെടാവിളക്കില്‍ എണ്ണയൊഴിക്കാന്‍ പോയവരെയും ആനയ്ക്ക് പട്ടയുമായി എത്തിയ പാപ്പാന്‍മാരെയും കമ്മിഷ്ണര്‍ തടഞ്ഞത് വലിയ വിവാദമായിരുന്നു.

വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറുടെ പേരില്‍ വ്യാജ വീഡിയോ യു.ഡി.എഫ് പ്രചരിപ്പിക്കുന്നെന്ന് ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. വീഡിയോ എവിടെയെന്ന് പലരും ചോദിച്ചിട്ടും അങ്ങനെയൊന്നില്ലായിരുന്നു. അതോടെ ചിത്രമാണ് പ്രചരിപ്പിച്ചതെന്ന് പറഞ്ഞ് തടിതപ്പി. കോണ്‍ഗ്രസ് 'പോണ്‍ഗ്രസ്' ആയെന്ന് ദേശാഭിമാനി വാര്‍ത്ത എഴുതിയെങ്കിലും എല്ലാം ചീറ്റിപ്പോയി.

പ്രചരണത്തിനിടെ ബോംബ് നിര്‍മിച്ച് രാഷ്ട്രീയ എതിരാളികളെ വകവരുത്താനും സി.പി.എം ശ്രമമുണ്ടായതായി ആരോപണം ഉയര്‍ന്നുയ പാനൂരില്‍ ബോംബ് പൊട്ടി യുവാവ് മരിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് സി.പി.എം പറഞ്ഞത്. അറസ്റ്റിലായവരെല്ലാം ഡിവൈഎഫ്‌ഐക്കാരായിരുന്നു. സ്‌ഫോടനം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോയവരെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് എം.വി ഗോവിന്ദന്‍ പ്ലേറ്റ് തിരിച്ചു.

 

നിര്‍മാണത്തിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിക്കുന്നതിന് ഒരാഴ്ച മുമ്പ് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സി.പി.എം-ബി.ജെ.പി സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന് പക വീട്ടാനാണ് ബോംബ് നിര്‍മിച്ചതെന്നാണ് ആരോപണം. കാസര്‍കോട് പെരിയ ഇരട്ട കൊലപാതകം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് വലിയ തിരിച്ചടിയായിരുന്നു. പാനൂരിലെ സ്‌ഫോടനം പാര്‍ട്ടി വോട്ടുകള്‍ തന്നെ ചോരാനുള്ള സാധ്യതയിലേക്കാണ് പോകുന്നത്.

ഇരുപത് മണ്ഡലങ്ങളിലും പിണറായി വിജയന്‍ പൊതുസമ്മേളനങ്ങളും വാര്‍ത്താസമ്മേളനങ്ങളും നടത്തിയെങ്കിലും പലപ്പോഴും മാധ്യമങ്ങളെയും മറ്റുള്ളവരെയും തെറിപറയാനുള്ള വേദിയായി മാറിയത്. രാഹുല്‍ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന നാണംകെട്ട പരാമര്‍ശവുമായി പി.വി അന്‍വര്‍ എം.എല്‍.എ എത്തുകയും പിണറായി അതിനെ പിന്തുണയ്ക്കുകയും ചെയ്തത് ലജ്ജയോടെയാണ് കേരളം കേട്ടത്. ഇവിടെ നിന്ന് വിജയിച്ചാല്‍ പാര്‍ലമെന്റില്‍ ഒരുമിച്ചിരിക്കേണ്ടവര്‍ ഇങ്ങിനെ കടിപിടി കൂടുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

അതുകൊണ്ട് ചില മണ്ഡലങ്ങളില്‍ ബി.ജെ.പിക്കത് ഗുണം ചെയ്യും. സി.പി.ഐയും കേരളാ കോണ്‍ഗ്രസും മത്സരിച്ച മണ്ഡലങ്ങളില്‍ സി.പി.എം നേതാക്കളുടെ സാനിധ്യം വളരെ കുറവായിരുന്നു. തുടക്കം മുതലേ ഇത് ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന നേതാക്കള്‍ വരെ ആറ്റിങ്ങലിലെ സി.പി.എം സ്ഥാനാര്‍ത്ഥി വി. ജോയിയുടെ പ്രചരണത്തിലായിരുന്നു.

തൃശൂരില്‍ സി.പി.എം സൃഷ്ടിച്ച കരവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പും ഇ.ഡി അന്വേഷണവും സി.പി.ഐ സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍കുമാറിന് വലിയ തലവേദനയാണ് ഉണ്ടാക്കിവെച്ചത്. സി.പിഎം ജില്ലാ സെക്രട്ടറിയേയും പി.കെ ബിജുവിനെയും ഇ.ഡി പലതവണ ചോദ്യം ചെയ്തു. പ്രചരണത്തിനിടെയായിരുന്നു ഇതെല്ലാം.

രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ ജനം കടുത്ത അതൃപ്തിയിലാണ്. പാര്‍ട്ടിയെ പോലും വെല്ലുവിളിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും മരുമോന്‍ മുഹമ്മദ് റിയാസും നടത്തുന്ന നീക്കങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് പോലും ഇഷ്ടപ്പെടുന്നില്ല. കെ. സുധാകരന്‍, തോമസ് ഐസക്ക്, എം.എ ബേബി അടക്കമുള്ള നേതാക്കളെ വെട്ടിനിരത്തി. ഇവരെല്ലാം കടുത്ത അതൃപ്തിയിലാണ്. ലോക്‌സഭയിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചപ്പോള്‍ പോലും വെട്ടിനിരത്തല്‍ നടന്നതായി ആക്ഷേപം ഉണ്ടായി. എം.എല്‍.എ ശൈലജ ടീച്ചര്‍, മന്ത്രി കെ. രാധാകൃഷ്ണന്‍ എന്നിവരെ മത്സരിപ്പിച്ചത് മുഹമ്മദ് റിയാസിന് വേണ്ടിയാണെന്നാണ് ആരോപണം. പിണറായി താമസിയാതെ സ്ഥാനം ഒഴിയുമെന്നും മരുമകനെ അവിടേക്ക് ഇരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപിക്കുന്നു.

സാധാരണ പാര്‍ട്ടിക്കാരും വലിയ നേതാക്കളില്‍ ഭൂരിപക്ഷവും ഈ നീക്കത്തെ എതിര്‍ക്കുന്നെന്നാണ് ലഭ്യമായ വിവരം. മതന്യൂനപക്ഷങ്ങളുമായി കൂടുതല്‍ അടുക്കുന്നതും സി.പി.എമ്മിന് ദോഷം ചെയ്യാനാണ് സാധ്യത. ഭൂരിപക്ഷ വോട്ടുകള്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ലഭിക്കാനാണ് സാധ്യത. പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി, സി.എ.എ അടക്കമുള്ള വിഷയങ്ങളില്‍ വലിയ തിടുക്കമാണ് സി.പി.എം കാണിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ എടുത്ത കേസ് പോലും പിണറായി സര്‍ക്കാര്‍ പിന്‍വലിക്കാതെയാണ് ഈ നാടകം നടത്തിയത്. അങ്ങനെ എല്ലാം കൊണ്ടും ഇടത്പക്ഷത്തിന് അനുകൂലമായ അന്തരീക്ഷമല്ല നിലവിലുള്ളത്. കഴിഞ്ഞ തവണ ഒരു സീറ്റാണ് ലഭിച്ചത്. കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടതോടെ അത് രണ്ടായി. ഇത്തവണ രണ്ടോ മൂന്നോ സീറ്റ് ലഭിച്ചേക്കാം. അതുകൊണ്ട് സ്ഥിതി മെച്ചപ്പെട്ടെന്ന് ആശ്വസിച്ച് കഴിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (2 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (2 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (3 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (3 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (3 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (4 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (4 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (5 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (6 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (7 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (8 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (9 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends