മക്കളുടെ പരീക്ഷ കഴിഞ്ഞ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകാനിരിക്കുകയായിരുന്നു മലയാളി കുടുംബം: എന്നാൽ വിധി മറ്റൊന്നായിരുന്നു...
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകാനിരിക്കെ മലയാളി വീട്ടമ്മയെ സൗദിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജയരാജിന്റെ ഭാര്യ സുവര്‍ണ(43)യെയാണ് കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗദി അറേബ്യയിലെ ഹഫൂഫിലാണ് ഇവർ താമസിച്ചിരുന്നത്. ഇവിടെ വച്ചായിരുന്നു സംഭവം. മക്കളുടെ പരീക്ഷ കഴിഞ്ഞു പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്കു പോകാന്‍ തയാറെടുക്കുകയായിരുന്നു ഇവർ.
ഏഴു വര്‍ഷമായി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഇവര്‍ സൗദിയിലാണു താമസം. പത്താം ക്ലാസ്സ് പരീക്ഷ എഴുതാന്‍ മകളെ രാവിലെ സ്കൂളില്‍ പറഞ്ഞയച്ചതിനു ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്.
പരീക്ഷ കഴിഞ്ഞു തിരിച്ചെത്തിയ മകള്‍ അമ്മ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അച്ഛനെ വിവരം അറിയിക്കുകയും അച്ഛൻജനല്‍ വഴി അകത്തു കടന്നു നോക്കിയപ്പോൾ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്നും തന്നെ അല്‍ ഹസ്സയില്‍ തന്നെ അടക്കണം എന്നും എഴുതിയ ആത്മഹത്യ കുറിപ്പുമുണ്ടായിരുന്നു. മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു പോകാനുള്ള നടപടികള്‍ തുടങ്ങി. ഇപ്പോൾ മൃതദേഹം മോര്‍ച്ചറിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha