ഈ ലോകത്ത് ഇനി എനിക്കും ഒന്നും കാണാനില്ല; മരണത്തിന്റെ ആഴങ്ങളിലേക്ക് ഞാന്‍ പോവുകയാണ്! എന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ല'.... ലോകകപ്പിൽ അര്‍ജന്റീനയുടെ തോൽവിയിൽ മനം നൊന്ത് ആറ്റിൽ ചാടിയ യുവാവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്
റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഏറ്റുമാനൂരില്‍ നിന്നും ആരാധകനായ യുവാവിനെ കാണാതായി. ഏറ്റുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറിന്റെ മകന്‍ ഡിനു അലക്‌സാണ്ടറിനെയാണ് (31) കാണാതായത്. ഇയാള്‍ സമീപത്തെ മീനച്ചിലാറില്‍ ചാടിയിട്ടുണ്ടാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്.
വീട്ടില്‍ നിന്നും ഇയാളുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ആത്മഹത്യ കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെ ' ഈ ലോകത്ത് ഇനി എനിക്കും ഒന്നും കാണാനില്ല. മരണത്തിന്റെ ആഴങ്ങളിലേക്ക് ഞാന്‍ പോവുകയാണ്. എന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ല''. കളി കഴിഞ്ഞ് ഒരു മണിയോടെ കിടക്കാന്‍ പോയ ഡിനുവിനെ പുലര്‍ച്ചയോടെയാണ് കാണാതായത്.
അടുക്കള വാതില്‍ തുറന്നിട്ടിരുന്നതിനാല്‍ പുറക് വശത്ത് കൂടി പോവുകയായിരുന്നുവെന്നാണ് സൂചന. ഡോഗ് സ്വാഡിന്റെ പരിശോധനയില്‍ ഇയാള്‍ മീനച്ചിലാറിന്റെ തീരത്തെത്തിയതായി മനസിലായിരുന്നു. ഇതാണ് ഡിനു മീനച്ചിലാറില്‍ ചാടിയിരിക്കാം എന്ന് സംശയിക്കാന്‍ കാരണം. ഈ സാഹചര്യത്തില്‍ മീനച്ചിലാറില്‍ ഉള്‍പ്പെടെ പൊലീസും ഫയര്‍ഫോഴ്സും ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങി.
കളി തോറ്റതിന് പിന്നാലെ ഡിനു കനത്ത മനോവിഷമത്തിലായിരുന്നു. തോല്‍വിക്ക് പിന്നാലെ ഇയാള്‍ ബഹളം വയ്‌ക്കുകയും വല്ലാത്തൊരു മനോഭാവത്തിലായിരുന്നുവെന്നും ഇയാളുടെ കൂട്ടുകാര്‍ പറഞ്ഞു. ക്രൊയേഷ്യയ്ക്കെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ഇതോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനവും തുലാസിലായിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha