Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..

സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്: സിനിമ പോലെ അവിശ്വസനീയമായ ട്വിസ്റ്റുകളുള്ള ഒരു ജീവിതകഥ

12 OCTOBER 2019 11:21 AM IST
മലയാളി വാര്‍ത്ത

സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് എന്ന പേര് കേട്ടിട്ടില്ലാത്ത സിനിമാസ്വാദകര്‍ ഉണ്ടാകാനിടയില്ല. ഹോളിവുഡാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയെങ്കിലും ഇങ്ങ് ഈ കൊച്ചുകേരളം വരെയും അറിയപ്പെടുന്ന ചലച്ചിത്രപ്രതിഭയാണ് അദ്ദേഹം. എന്നാല്‍ ഡിസ് ലെക്‌സിയ എന്ന പഠനവൈകല്യം മൂലം മണ്ടന്‍ വിദ്യാര്‍ഥി എന്ന വിളിപ്പേരുമായി ദു:ഖത്തോടെ സ്‌കൂള്‍ ജീവിതം ഉപേക്ഷിക്കാന്‍ മോഹിച്ച ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന് എന്നറിയാമോ? ആദ്യത്തെ രണ്ട് വര്‍ഷം അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പോലും സ്റ്റീവന്റെ ബാല്യത്തിനായില്ല. വായിക്കുന്ന കാര്യങ്ങള്‍ മനസിലാക്കാനും എഴുതാനും സാധാരണ ഒരാളെടുക്കുന്നതിന്റെ ഇരട്ടി സമയം വേണമായിരുന്നു സ്റ്റീവന്!

1964-ല്‍ സിനിമാ മോഹവും തലയില്‍ നിറച്ച് ആ യുവാവ് സതേണ്‍ കലിഫോര്‍ണിയയിലെ സ്‌കൂള്‍ ഓഫ് സിനിമാറ്റിക് ആര്‍ട്‌സിന്റെ സര്‍വകലാശാല പ്രവേശന പരീക്ഷയ്‌ക്കെത്തി. വളരെ താഴ്ന്ന മാര്‍ക്കാണ് ലഭിച്ചത്. പക്ഷേ, തോറ്റു പിന്‍മാറാന്‍ ആ ചെറുപ്പക്കാരന്‍ ഒരുക്കമല്ലായിരുന്നു.അടുത്ത വര്‍ഷം വരെ കാത്തിരുന്നു.ആ കൊല്ലവും പുറത്തായി. മൂന്നാം വര്‍ഷം കൂടുതല്‍ ഒരുക്കത്തോടെ പരീക്ഷയെഴുതി. ഇത്തവണയും ഗ്രേഡ് സി തന്നെ. സിനിമ പഠിക്കാനോ, സിനിമ പിടിക്കാനോ യാതൊരു യോഗ്യതയും ഇയാളില്‍ കാണുന്നില്ല എന്നാണ് അവിടുത്തെ ഒരു അധ്യാപകന്‍ ഉപദേശിച്ചത്.

1946 ഡിസംബര്‍ 18-ന് ഓഹിയോവിലെ സിന്‍സിനാറ്റില്‍ ഒരു യാഥാസ്ഥിതിക ജൂതകുടുംബത്തിലാണ് സ്പില്‍ബെര്‍ഗ് ജനിച്ചത്. അമ്മ ലിയ പോസ്‌നെര്‍ ഒരു പിയാനിസ്റ്റ് ആയിരുന്നു. പിതാവ് ആര്‍നോള്‍ഡ് സ്പില്‍ബെര്‍ഗ് ഇലക്ട്രിക്കല്‍ എന്‍ജിനിയറും.

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമ എന്ന അത്ഭുതം സ്റ്റീവനെ ആകര്‍ഷിച്ചിരുന്നു. എങ്ങനെയും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാനും സിനിമാ സംവിധാനം പഠിക്കാനും സ്റ്റീവന്‍ തീരുമാനിച്ചു. അങ്ങനെയാണു സതേണ്‍ കാലിഫോര്‍ണിയയിലെ സിനിമാറ്റിക് ആര്‍ട്‌സ് സര്‍വകലാശാലയുടെ പടിക്കലെത്തുന്നത്. അവിടെയും വില്ലനായി നിന്നത് ഡിസ്ലെക്‌സിയയാണ്.

1966-ല്‍ സ്റ്റീവ് കാലിഫോര്‍ണിയ സ്റ്റേറ്റ് സര്‍വകലാശാലയില്‍ ചേര്‍ന്ന് ഇംഗ്ലീഷ് സാഹിത്യ പഠനം ആരംഭിച്ചു. പഠന കാലം യൂണിവേഴ്‌സല്‍ സ്റ്റുഡിയോയിലെ എഡിറ്റിങ് ഡിപ്പാര്‍ട്ടുമെന്റില്‍ സഹായിയായി സ്റ്റീവന് ജോലി ലഭിച്ചു. 1968-ല്‍ സ്റ്റുഡിയോ അധികൃതര്‍ ഒരു ഹ്രസ്വ ചലച്ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചു. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ ആ ദൗത്യം സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് ഏറ്റെടുത്തു. ആംബ്ലിന്‍ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി. അതോടെയാണ് സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ ജീവിതം മാറിമറയുന്നത്. അദ്ദേഹത്തിന് ഒരു സിനിമ സംവിധാനം ചെയ്യാന്‍ സ്റ്റുഡിയോ അനുമതി നല്‍കി. ഏഴു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു കരാര്‍. അതോടെ ബിരുദ പഠനം ഉപേക്ഷിച്ച് സ്പില്‍ബെര്‍ഗ് സിനിമാ ജീവിതത്തിലേക്കു കാല് കുത്തി. അങ്ങനെ 1974-ല്‍ ആദ്യ ചിത്രം ഷുഗര്‍ലാന്‍ഡ് എക്‌സ്പ്രസ് വെളിച്ചംകണ്ടു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

ലോകം അറിയുന്ന സിനിമാ സംവിധായകനായപ്പോഴും ഡിസ്ലെക്‌സിയ എന്ന രോഗം തന്നെ വിടാതെ പിന്‍തുടരുന്നുണ്ടായിരുന്നുവെന്നു 2017-ല്‍ അദ്ദേഹം വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടലോടെയാണ് ആരാധകര്‍ ആ സത്യത്തിനു കാതോര്‍ത്തത്.തന്റെ മുന്നിലെത്തുന്ന തിരക്കഥകളും നോവലുകളും വായിക്കാനും മനസിലെ കഥകള്‍ എഴുതാനും ഇപ്പോഴും സാധാരണ ഒരാളെടുക്കുന്നതിന്റെ ഇരട്ടി സമയം വേണം സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്.

പരിമിതികളോടു നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന സ്റ്റീവനെ 2006-ല്‍ പ്രീമിയര്‍ മാസിക ആധുനിക സിനിമാലോകത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തിയായി തിരഞ്ഞെടുത്തു. ഈ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട 100 വ്യക്തികളില്‍ ഒരാളായി ടൈം മാസികയും നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ലൈഫ് മാസികയും സ്റ്റീവന്‍ സ്പില്‍ബെര്‍ഗിനെ തിരഞ്ഞെടുത്തു. ഡ്രീംവര്‍ക്ക്‌സ് എന്ന ചലച്ചിത്ര സ്റ്റുഡിയോയുടെ ഉടമയാണ് ഇദ്ദേഹം. ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് , സേവിംഗ് പ്രൈവറ്റ് റയാന്‍ എന്നീ ചലച്ചിത്രങ്ങള്‍ക്ക് ഇദ്ദേഹത്തിന് ഓസ്‌കര്‍ ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (3 minutes ago)

പരീക്ഷാക്കാലമെത്തി... സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷയ്ക്ക് ഇന്ന് തുടക്കം  (8 minutes ago)

ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു...  (19 minutes ago)

വീട്ടുവളപ്പിൽ നിന്നും കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം‌  (44 minutes ago)

ഓണം ആഘോഷിക്കുന്നതിനായി കുടുംബത്തോടൊപ്പം ചേരാൻ നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു...  (54 minutes ago)

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കാനുള്ള ബില്‍ രാജ്യസഭയും പാസ്സാക്കി  (1 hour ago)

ആഹാ!! ഇവിടെന്താ കല്യാണമോ!! എന്റെ അമ്മ മാത്രമേ ഉള്ളൂ ഒറ്റയെണ്ണം കയറി പോകരുത് ക്യാമറമാനെ പറപ്പിച്ച് ആയങ്കി  (1 hour ago)

സെയ്ദലിയെ ബൈക്കോടെ KSRTC വലിച്ചിഴച്ച്..ടയറിൽ കുടുങ്ങി മരിച്ചു ലോറി കയറി ഇറങ്ങി മേഥ മരിച്ചു..!! ദൈവമേ കാലൻ കർക്കിടകം..!!  (1 hour ago)

ജമ്മു കശ്മീരിലെ ലഡാക്കിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി  (2 hours ago)

സൂപ്പർ പോരാട്ടത്തിൽ കപ്പ് നിലനിർത്തി ചാമ്പ്യൻമാരായ പിഎസ്ജി  (2 hours ago)

സങ്കടക്കാഴ്ചയായി.... കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഡോ. എം ലീലാവതി മഹാഭാരതത്തെ ആസ്പദമാക്കി രചിച്ച ‘ഭാരതാലോകം' മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്തു  (2 hours ago)

വീഡിയോ കോള്‍ വിളിച്ച ശേഷം പ്രതിശ്രുത വധു തൂങ്ങി.. കണ്ട് തലകറങ്ങി വരൻ..രണ്ടും SBI ഉദ്യോഗസ്ഥർ.!സത്യം..? ലോഡ്ജിൽ..!!  (2 hours ago)

മുൻമന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷിന്‍റെ സഹോദരൻ നിര്യാതനായി  (2 hours ago)

Malayali Vartha Recommends