Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....

മകന്‍ മൂലം 5 സ്‌കൂളില്‍ നിന്നും കരഞ്ഞിറങ്ങി അമ്മ, ഇപ്പോള്‍ മകന്‍ കോളജില്‍ വിശിഷ്ടാതിഥിയായി!

26 AUGUST 2019 02:01 PM IST
മലയാളി വാര്‍ത്ത

മണ്ണുത്തി ഡോണ്‍ബോസ്‌കോ കോളജില്‍ അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ മുഖ്യാതിഥി ആയി എത്തിയത് നടന്‍ അമിത് ചക്കാലയ്ക്കല്‍ ആയിരുന്നു. ഏകദേശം രണ്ട് മാസം മുമ്പ് നടന്ന ആ പരിപാടിയില്‍ അമിത് പ്രസംഗിച്ച വാക്കുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അമിത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:

പന്ത്രണ്ടാം ക്ലാസുവരെ അഞ്ച് സ്‌കൂളുകളില്‍ പഠിച്ചു. ഒരു സ്‌കൂളില്‍ തോറ്റ് കഴിയുമ്പോള്‍ അടുത്ത സ്‌കൂളിലേയ്ക്കു പറഞ്ഞുവിടും. അങ്ങനെയാണ് അഞ്ച് സ്‌കൂളില്‍ എത്തിയത്. കേരളത്തിലെ ഒരു കോളജിലും പഠിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. എന്‍ജിനീയറിംഗിനു ചേരാന്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് ആണ് എടുത്തിരുന്നത്. എന്നാല്‍ അന്‍പത് ശതമാനം മാര്‍ക്ക് ഇല്ലാത്തതിനാല്‍ കേരളത്തിലെ കോളജുകളില്‍ അഡ്മിഷന്‍ കിട്ടിയില്ല.

കേരളത്തില്‍ പഠിക്കാന്‍ പറ്റാത്തതുകൊണ്ട് ബംഗളൂരുവില്‍ പോയി എന്‍ജിനീയറിങ് പഠിച്ചു. എട്ടുവര്‍ഷം കൊണ്ടാണ് അത് പൂര്‍ത്തീകരിച്ചത്. പിടിഐ മീറ്റിംഗിലും പ്രിന്‍സിപ്പാളിന്റെ റൂമിലും ഒക്കെ പോയി നിന്നിട്ടുള്ള എന്റെ അവസ്ഥ നിങ്ങള്‍ക്കു മനസിലാക്കാന്‍ കഴിയും. ഇന്ന് ഈ ചടങ്ങില്‍ തിരി കത്തിച്ചപ്പോള്‍ ഞാന്‍ മനസില്‍ അമ്മയെ വിളിച്ചിരുന്നു.

കാരണം എന്റെ അമ്മയും അച്ഛനും അഞ്ച് സ്‌കൂളിന്റെ റൂമില്‍ നിന്നും കരഞ്ഞ് ഇറങ്ങിയിട്ടുള്ളവരാണ്. ആ സ്ഥിതിയില്‍ നിന്നും , ഇന്ന്്്് കേരളത്തിലെ മികച്ച സ്‌കൂളിലൊന്നായ ഇവിടെ ചീഫ് ഗസ്റ്റ് ആയാണ് ഞാന്‍ നില്‍ക്കുന്നത്. നമ്മളെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് പല അവസരങ്ങളും തട്ടിത്തെറിപ്പിച്ചിട്ടുണ്ട്. ആ തട്ടിത്തെറിപ്പിച്ച അതേ രംഗത്തുവന്ന് വിജയിച്ച മുഖത്തോടെ നിവര്‍ന്നു നില്‍ക്കുന്നതാണ് ഏറ്റവും വലിയ വിജയം.

പക്ഷേ അത് എളുപ്പമല്ല. അഞ്ച് തവണ സ്‌കൂളില്‍ നിന്നും പറഞ്ഞുവിട്ടു. അങ്ങനെയൊരാള്‍ സിനിമയില്‍ അഭിനയിക്കണമെന്ന് പറയുമ്പോള്‍ ആരെങ്കിലും പിന്തുണയ്ക്കുമോ?. ഉള്ളില്‍ എന്നും സിനിമാ ആഗ്രഹം കൊണ്ടുനടന്നിരുന്നു. ഈ ഫീല്‍ഡില്‍ വരാനും ജീവിച്ചുപോകാനും പല പണികളും ചെയ്തിട്ടുണ്ട്. പട്ടിണി കിടക്കാന്‍ പോലും 20000 രൂപ വേണം. ഓഡിഷന് പോലും ജോലി ചെയ്താണ് പൊയ്‌ക്കൊണ്ടിരുന്നത്.

ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി തുടങ്ങി. ഹണീ ബിയില്‍ ആദ്യമായി കാരക്ടര്‍ റോള്‍ ലഭിച്ചു. പതിനാല് സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ നിന്നൊന്നും കാര്യമായ പ്രതിഫലമൊന്നും ലഭിക്കില്ല. പ്രതിഫലം ലഭിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ പിടിച്ചു നില്‍ക്കണം. പല പ്രാവശ്യം ഇട്ടിട്ടുപോകാന്‍ തോന്നും. ജീവിതത്തില്‍ തോറ്റുതോറ്റു വന്നവനാണ്. ഉള്ളിന്റെ ഉള്ളില്‍ സ്വപ്നം ഉണ്ടെങ്കില്‍ നമ്മള്‍ അവിടെ എത്തിയിരിക്കും.

ആരെങ്കിലും നിങ്ങളുടെ ചെവിയില്‍ വന്ന് സ്വപ്നത്തിനു തടസ്സം നില്‍ക്കുന്നുണ്ടെങ്കില്‍ അവരെ ആദ്യം കട്ട് ചെയ്യണം. അത് നിങ്ങളുടെ ബോയ് ഫ്രണ്ട് ആകാം ഗേള്‍ ഫ്രണ്ട് ആകാം അടുത്ത കൂട്ടുകാരാകാം. നെഗറ്റീവ് കാര്യങ്ങള്‍ ഒഴിവാക്കുക. സിനിമാ ഭ്രാന്ത് മൂത്തതുകൊണ്ട് എന്റെ ഗേള്‍ഫ്രണ്ട് എന്നെ ഉപേക്ഷിച്ചുപോയിട്ടുണ്ട്. എന്നാല്‍ വാരിക്കുഴിയിലെ കൊലപാതകം റിലീസ് ചെയ്ത ആഴ്ച, ആ കുട്ടി തന്നെ വിളിച്ച് അഭിനന്ദിച്ചിട്ടുമുണ്ട്.

നായകനായി അഭിനയിക്കാനുള്ള ലുക്ക് നിനക്കില്ലെന്നു പറഞ്ഞവരുണ്ട്. നായകനായി അഭിനയിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ ചെറിയ റോള്‍ പോലും ലഭിക്കില്ലെന്നു പറഞ്ഞിട്ടുണ്ട്. വാരിക്കുഴിയിലെ കൊലപാതകം സിനിമയില്‍ രജീഷ് മിഥില എന്നെ നായകനായി കാസ്റ്റ് ചെയ്തു. ആകഥ ് സിനിമയാക്കാന്‍ പതിനാലോളം നിര്‍മാതാക്കളെ പോയികണ്ടിരുന്നു. അവരെല്ലാം പറഞ്ഞത് ഒരേയൊരു കാര്യമാണ്, 'കഥ നല്ലതാണ്. പക്ഷേ ഇവനെ നായകനാക്കിയാല്‍ പടം ഒരാഴ്ച തികയ്ക്കില്ല.'

പക്ഷേ ഈ സിനിമയ്ക്ക് പുതിയ ഒരാളെയായിരുന്നു ആവശ്യം. അവസാനം കോഴിക്കോടു നിന്നുള്ള നിര്‍മാതാവ് സിനിമയ്ക്കു ലഭിച്ചു. സിനിമ റിലീസ് ആയി. എനിക്ക് വലിയ ആരാധകരൊന്നും ഇല്ല. പ്രമോഷനും ഇല്ല. എന്നിട്ടും ചിത്രം മൂന്നാഴ്ച പിന്നിട്ടു. വാരിക്കുഴിയിലെ കൊലപാതകം രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന്റെ ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്  (15 minutes ago)

കുട്ടികളുടെ അവധിക്കാല നിര്‍ബന്ധിത ക്ലാസ്സുകള്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (55 minutes ago)

E D-യുടെ ആദ്യ അറസ്റ്റ് നാളെ ഉന്നം കടകംപള്ളി AKG സെന്ററിലേക്കും ഇ.ഡി.? ലിസ്റ്റിൽ നേതാക്കന്മാർ എല്ലാം  (1 hour ago)

റിപ്പോർട്ട് എവിടെടോ..? പറപ്പിച്ച് ജഡ്‌ജി എസ്. നസീറ രാഹുലിന് ആശ്വസിക്കാം..! ജോബി പുറത്തേയ്ക്ക്..!  (1 hour ago)

സംസ്കാര ചടങ്ങിനിടെ ധ്യാനിന്റെ മൂക്കിൽ നിന്നും ചോര... !അയ്യോ..ചോര ഞെട്ടി അവസാനമായി ഓടി എത്തി ..! "  (1 hour ago)

എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ  (1 hour ago)

ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...  (3 hours ago)

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും  (3 hours ago)

എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ്...  (3 hours ago)

വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

പി ടി കുഞ്ഞുമുഹമ്മദിന്  മുൻകൂർ ജാമ്യം അനുവദിച്ചു  (4 hours ago)

ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി...  (5 hours ago)

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിക്ഷ..! തലസ്ഥാനത്തെ BJP മേയർ ഉടൻ  (5 hours ago)

ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക്  (5 hours ago)

Malayali Vartha Recommends