Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

"താനിനി പഠിപ്പിക്കാൻ പോകരുത്... കള്ളം പറഞ്ഞാണ് നിങ്ങള്‍ പിഎച്ച്ഡി നേടിയത്.......നിങ്ങൾ മലയാളികളെ സ്യുഡോ സയൻസ് പറഞ്ഞു പറ്റിക്കുകയാണ്....പിഎച്ച്ഡിയുടെ പേരും പറഞ്ഞു പറ്റിക്കുകയാണ് ... ഡോ.രജിത്തിന്റെ യോഗ്യതകളെ ചോദ്യം ചെയ്ത് മഞ്ജു പത്രോസും ജസ്ല മാടശ്ശേരിയും

06 FEBRUARY 2020 01:05 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ടിലെ ഒറ്റയാൾ പോരാളിയാണ് ഡോ.രജിത്ത് കുമാർ. തുടക്കത്തിൽ സൗഹൃദം പങ്കിടുന്നവർ പോലും പിന്നീട് രജിത്തിന്റെ ശത്രുക്കളാകുന്ന കാഴ്ചയാണ് ബിഗ് ബോസ്സിൽ കാണുന്നത്. രജിത്ത് കുമാറിന്റെ അഭിപ്രായ പ്രകടനങ്ങളും ഉപദേശങ്ങളും ആത്മഗതവും ഒക്കെ പലപ്പോഴും രജിത്ത് കുമാറിന് തന്നെ പാരയാകാറാണ് പതിവ്. ഏകദേശം മുഴുവനായും തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ രജിത്ത് കുമാർ ബിഗ് ബോസ്സിൽ കഴിയുന്നത്. ഇന്ന് സൗഹൃദം പുലർത്തുന്നവർ നാളെ രജിത്ത് കുമാറുമായി വഴക്കിടുന്ന കാഴ്ചയാണ് ബിഗ് ബോസ്സിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ രജിത്ത് കുമാറിനെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്നവരാണ് ബിഗ് ബോസ്സിലെ ഒട്ടുമിക്ക മത്സരാർത്ഥികളും. ഇതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസത്തെ ലക്ഷ്വറി ടാസ്ക്ക്.

കോൽ സെന്റർ ഗെയിമായിരുന്നു ലക്ഷ്വറി പോയിന്റ് നേടാൻ മത്സരാർത്ഥികൾക്ക് നൽകിയത്. പതിനാറ് പേരെ എട്ട് പേര്‍ വീതമുള്ള രണ്ട് ടീമായി തിരിച്ചുള്ള 'കോള്‍ സെന്റര്‍' ഗെയിം ആണ് പുതിയ ടാസ്ക്ക്. രജിത്, പാഷാണം ഷാജി, പ്രദീപ്, ആര്യ, ആര്‍ജെ സൂരജ്, പവന്‍, ഫുക്രു, ദയ എന്നിവർ എ ടീമിലും ബാക്കിയുള്ളവർ ബി ടീമിലും. കളിയുടെ നിയമപ്രകാരം കഴിഞ്ഞ എപ്പിസോഡിൽ എ ടീമിലുള്ളവര്‍ ഉപഭോക്താക്കളും ബി ടീമിലുള്ളവര്‍ കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളുമാണ്. എ ടീം തെരഞ്ഞെടുത്തയയ്ക്കുന്ന തങ്ങളുടെ മത്സരാര്‍ഥികള്‍ക്ക് തങ്ങളുടെ നിശ്ചയപ്രകാരം എതിര്‍ടീമിലുള്ള ഒരു മത്സരാർത്ഥിയെ ഫോണിൽ വിളിച്ച് സംസാരിക്കാം. കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളെക്കൊണ്ട് കോള്‍ മുഴുമിപ്പിക്കും മുന്‍പ് ഫോണ്‍ കട്ട് ചെയ്യിച്ചാല്‍ എതിർ കക്ഷിക്ക് ഒരു പോയിന്റ് ലഭിക്കും. എക്‌സിക്യൂട്ടീവ് കാൾ കട്ട് ചെയ്തില്ല എങ്കിൽ എക്‌സിക്യൂട്ടീവിന് ഒരു പോയിന്റും ലഭിക്കും. ഇതാണ് ടാസ്ക്ക്. ആദ്യമായി ഗെയിമിൽ ഏറ്റുമുട്ടിയത് ഡോ. രജിത്ത് കുമാറും രേഷ്മയും ആയിരുന്നു. രേഷ്മയെകൊണ്ട് കാൾ കട്ട് ചെയ്യിക്കാൻ രജിത്ത് കുമാറിന് സാധിച്ചില്ലെങ്കിലും എക്‌സിക്യൂട്ടീവിന്റെ പരിധി വിട്ടുവെന്ന് ചൂണ്ടിക്കാട്ടി ബിഗ് ബോസ് എ ടീമിന് ഒരു പോയിന്റ് നല്‍കി. തുടർന്ന് ഏറ്റുമുട്ടിയത് വീണനായരും ഫുക്രുവും ആയിരുന്നു. എന്നാൽ ഇരുവരും ശക്തരായി തന്നെ മത്സരിച്ചതുകൊണ്ട് ആർക്കും പോയിന്റ് നേടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ എപ്പിസോഡിൽ ആദ്യമായി ഏറ്റുമുട്ടാൻ എത്തിയത് അലക്സന്ദ്രയും പവനുമായിരുന്നു. ടാസ്ക്ക് അവസാനിച്ചതിന് ശേഷം പവനും സുജോയും അലക്സന്ദ്രയും തമ്മിൽ രൂക്ഷമായ വാക്കേറ്റവും നടന്നിരുന്നു. ഇതിനു ശേഷം മത്സരിക്കാൻ എത്തിയത് ഡോ.രജിത്ത് കുമാറും മഞ്ജു പത്രോസും ജസ്ല മാടശ്ശേരിയും ആയിരുന്നു. രജിത്ത് കുമാർ എക്‌സിക്യൂട്ടീവും മറ്റ് രണ്ടുപേർ ഉപഭോക്താക്കളും ആയി ആണ് മത്സരിച്ചത്. ബിഗ് ബോസിലെ സ്ത്രീകളെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായമെന്ന് രജിത്ത് കുമാറിനോട് ചോദിച്ചുകൊണ്ട് മഞ്ജു പത്രോസ് ആണ് മത്സരത്തിന് തുടക്കം കുറിച്ചത്. സ്ത്രീകളെ അമ്മമാരായും പെങ്ങന്മാരായുമാണ് കാണുന്നതെന്ന് തുടർന്ന് രജിത്ത് കുമാർ മറുപടി പറഞ്ഞു. ഇതിനു ശേഷം നടന്നത് രൂക്ഷമായ ആരോപണങ്ങളായിരുന്നു. രജിത്ത് കുമാർ സ്ത്രീകളോട് മോശമായി ആണ് പെരുമാറുന്നതെന്നും മോശം വാക്കുകൾ സ്ത്രീകളോട് ഉപയോഗിക്കാറുണ്ടെന്നും ബിഗ് ഹൗസിനുള്ളിൽ രജിത്ത് കുമാറിന്റേത് അഭിനയമാണെന്നും മഞ്ജു അതി രൂക്ഷമായി ആരോപിച്ചു. തുടർന്ന് ജസ്ലയും മഞ്ജുവിനൊപ്പംചേർന്നു. രജിത്ത് കുമാർ മലയാളികളെ സ്യുഡോ സയൻസ് പറഞ്ഞു പറ്റിക്കുകയാണെന്നും പി എച്ച് ഡി യുടെ പേരും പറഞ്ഞു പറ്റിക്കുകയാണെന്നും ജസ്ല തുറന്നടിച്ചു. രജിത്ത് കുമാർ പരസ്യമായി വസ്ത്രം മാറുന്നതിനെപ്പറ്റിയും വാതിലടക്കാതെ ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിനെപ്പറ്റിയും മഞ്ജു രൂക്ഷമായി വിമർശിച്ചു. രജിത്ത് കുമാർ ഇതൊക്കെ മനപ്പൂർവം ചെയ്യുന്നതാണെന്ന് മഞ്ജു ആരോപിച്ചു. രജിത്ത് കുമാർ ഇനി കോളേജിൽ പഠിപ്പിക്കാൻ പോകരുതെന്നും കൂടി മഞ്ജു കൂട്ടിച്ചേർത്തു. കൂടാതെ തന്റെ ആവശ്യങ്ങൾ സാധിക്കാൻ രജിത്ത് കുമാർ മറ്റുള്ളവരെ പുകഴ്ത്തുമെന്നും ആഹാരത്തിനു വേണ്ടി പ്രശംസിക്കുമെന്നും മഞ്ജു ആരോപണം ഉന്നയിച്ചു. എന്നാൽ ആരോപണങ്ങളിൽ രജിത്ത് കുമാർ വീഴുകയോ തിരിച്ചു ചൂടായി സംസാരിക്കുകയോ ചെയ്തില്ല. മഞ്ജുവും ജസ്ലയും കിണഞ്ഞ് പരിശ്രമിചെമ്പകയിലും രജിത്ത് കുമാറിനെ പ്രകോപിപ്പിക്കാൻ സാധിച്ചില്ല. വളരെ ക്ഷമയോടെയാണ് രജിത്ത് കുമാർ ടാസ്ക്കിൽ ഇടപ്പെട്ടത്. രജിത്ത് കുമാറിനെ കൊണ്ട് കാൾ കട്ട് ചെയ്യിക്കാൻ സാധിക്കാത്തതുകൊണ്ട് മഞ്ജു ജസ്ല ടീമിന് പോയിന്റുകളൊന്നും നേടാനും സാധിച്ചില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (4 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (11 minutes ago)

ആഘോഷവുമായി രാജ്യം  (18 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (22 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (41 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (51 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

Malayali Vartha Recommends