അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് സുപ്രധാന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എം. എം. സുന്ദ്രേഷ്, ഷീൽ നാഗു എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വേനൽ അവധിക്ക് ശേഷമേ കേസ് വാദം കേൾക്കാനായി ലിസ്റ്റ് ചെയ്യുകയുള്ളൂവെന്ന് ബെഞ്ച് വ്യക്തമാക്കി. “ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല.
എന്താണ് തിടുക്കം?” എന്ന് കോടതി ചോദിച്ചു. അഭിഭാഷകരായ അജയ് കുമാർ റായിയും ദിനേശ് കുമാർ യാദവുമാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ കാര്യനിർവഹണത്തെയും ഭരണപരമായ പ്രവർത്തനങ്ങളെയും സംബന്ധിച്ചുള്ള സാമ്പത്തിക ക്രമക്കേടുകളും മറ്റും സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുതാൽപര്യം സംരക്ഷിക്കാനും ഭക്തരുടെ വിശ്വാസം നിലനിർത്താനും ആവശ്യമായ നിയന്ത്രണ, ഓഡിറ്റ് സംവിധാനങ്ങൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും
ക്ഷേത്ര ട്രസ്റ്റിനും നിർദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെയും ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യാതെയും അന്വേഷണം ആരംഭിച്ചതായും ഹർജിയിൽ പറയുന്നു. രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളിൽ ദുരുപയോഗം നടന്നെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥനപ്രകാരം ജൂൺ 13നാണ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
https://www.facebook.com/Malayalivartha






















