മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല. ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി അടുത്ത ദിവസം അറസ്റ്റ് ചെയ്ത് പ്രതിപട്ടികയില്‍ പേരു ചേര്‍ക്കും.വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു. പല ഘട്ടങ്ങളിലായി മണിക്കൂറുകളോളം തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തിട്ടും വീണ ഇഡിക്ക് ഉത്തരം നല്‍കിയില്ല. പല ചോദ്യങ്ങള്‍ പരസ്പര വിരുദ്ധമായ മറുപടി നല്‍കി അന്വേഷണ സംഘത്തെ കറക്കി. പല ചോദ്യങ്ങള്‍ക്കും അറിയില്ലെന്നായിരുന്നു മറുപടി.
പകള്‍ക്കൊള്ള സംബന്ധിച്ച് വീണയ്ക്ക് കരിമണല്‍ കമ്പനി ഇഷ്ടദാനം പോലെ പണം നല്‍കിയത് പിണറായി വിജയനുള്ള ഉപഹാരമായിരുന്നുവെന്ന് ഇഡി വ്യക്തമായി മനസിലാക്കിയിട്ടുണ്ട്. വീണയ്ക്ക് സിഎംആര്‍എലില്‍ നിന്നു ലഭിച്ച പണത്തിന്റെ വിനിയോഗത്തെക്കുറിച്ചുള്ള മൊഴികളില്‍ വ്യക്തതയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതോടകം വ്യക്തമാക്കി കഴിഞ്ഞു. സിഎംആര്‍എല്‍ ഉന്നതരുടെയും വീണയുടെയും മൊഴികള്‍ തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡി പറയുന്നത്. ആ നിലയില്‍ വീണയുടെ മൊഴി തൃപ്തികരമല്ലാത്തതിനാല്‍ നിയമനടപടികള്‍ക്കു മാത്രമേ സാഹചര്യമുള്ളു. കേസില്‍ രണ്ടു തവണയായി 19 മണിക്കൂറോളമാണ് വീണയെ ഇ.ഡി ചോദ്യം ചെയ്തത്.
എന്നാല്‍, സിഎംആര്‍എലില്‍ നിന്നും ലഭിച്ച 2.78 കോടിയുടെ വിനിയോഗത്തില്‍ വ്യക്തത വന്നിട്ടില്ല.വീണ ഈ പണം എങ്ങനെ ചെലവഴിച്ചു എന്ന ചോദ്യത്തിനും ഉത്തരമില്ല. വീണ ധരിക്കുന്ന ലക്ഷങ്ങള്‍ വില മതിക്കുന്ന സ്വര്‍ണം വജ്രം ആഭരണങ്ങള്‍ എവിടെ നിന്നാണ് വാങ്ങിയതാണെന്ന ചോദ്യത്തിനും ഉത്തരമില്ല. ഇത് കേരളത്തിലെ മുന്‍നിര ആഭരണക്കട ഉടമകള്‍ സമ്മാനം കൊടുത്തതാണെന്ന് ഇഡി കരുതുന്നു. വിജയന്റെ ഭാര്യയും മകളും യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ലേഡീസ് ബാഗിനും പതിനായിരങ്ങള്‍ വിലയുള്ളതാണെന്ന് ആരോപണങ്ങളുണ്ട്.
വീണയുടെ സ്വത്തുക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. യാതൊരു പ്രവൃത്തിപരിചയം ഇല്ലാഞ്ഞിട്ടും സിഎംആര്‍എല്‍ കമ്പനിയുടെ കരാര്‍ വീണയ്ക്ക് എങ്ങനെ ലഭിച്ചു എന്നതിലാണ് പ്രധാനമായും അന്വേഷണം നടത്തിയത്. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്താണ് വീണയും എക്സാലോജിക്കുമായി സിഎംആര്‍എല്‍ കരാറില്‍ എത്തുന്നതെന്നും പിണറായി കൈവിട്ട സഹായം കരിമണല്‍ കമ്പനിക്കു നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്.സിഎംആര്‍എല്‍ കമ്പനിയുടെ 182 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്നാണ് ഇ.ഡിയുടെ നിലപാട്.
സി.എം.ആര്‍.എല്‍ കമ്പനിയും വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷന്‍സും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ച സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഔദ്യോഗികമായി 54 വാല്യങ്ങളിലായി 15,000 പേജുകളില്‍ 134 രേഖകള്‍ ഉള്‍പ്പെടുന്നതാണ്. എസ്.എഫ്.ഐ.ഒയ്ക്ക് വീണ നല്‍കിയ മൊഴി, സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍, എക്സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള കത്തിടപാടുകള്‍, കരാറുകള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.
യാതൊരുവിധ സേവനങ്ങളും നല്‍കാതെ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് സി.എം.ആര്‍.എല്‍ 1.72 കോടി രൂപ നല്‍കിയത് എന്തിനെന്നാണ് ഇഡിയുടെ നിര്‍ണായക ചോദ്യം.നിയമപരമായി അടിയന്തരമായി റദ്ദാക്കേണ്ടിയിരുന്ന ഖനന ലൈസന്‍സുകള്‍ നാല് വര്‍ഷത്തോളം റദ്ദാക്കാതെ പൂഴ്ത്തിവെച്ചതിലൂടെ കരിമണല്‍ കര്‍ത്തയ്ക്ക് 1,600 കോടി രൂപയുടെ അനധികൃത വിറ്റുവരവിനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ വഴിയൊരുക്കിയത്. ഇതിന് പകരമായാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് പ്രതിമാസം ലക്ഷങ്ങള്‍ മാസപ്പടിയായി ഒഴുകിയെത്തിയതെന്നാണ് എസ്എഫ്ഐഒ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തീരദേശത്തെ കരിമണലില്‍ ആണവധാതുക്കളുടെ സാന്നിധ്യം കൂടുതലാണെങ്കില്‍ അവിടെ സ്വകാര്യ കമ്പനികള്‍ ഖനനം നടത്തുന്നത് കേന്ദ്രം പൂര്‍ണ്ണമായി നിരോധിക്കുകയും അധികാരം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലും കേരള തീരത്ത് ഖനനം നടത്തുന്നതില്‍ സ്റ്റേ ഓര്‍ഡര്‍ നല്‍കാന്‍ പിണറായി താല്‍പര്യപ്പെട്ടില്ല. ഇക്കാര്യം കേസ് അന്വേഷണപരിധിയില്‍ വന്നാല്‍ പിണറായി വിജയനും അറസ്റ്റിലാകും. നിലവിലെ സാഹചര്യത്തില്‍ പിണറായി വിജയന്‍ കേസില്‍ പ്രതിപട്ടികയില്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ജൂലൈ മാസം പിണറായിക്ക് അതി നിര്‍ണയകമായിരിക്കും. പിണറായി വിജയന്‍ പ്രതിപക്ഷ സ്ഥാനത്ത് പരമാവധി ഒന്നോ രണ്ടോ ആഴ്ചകൂടി ഇരുന്നു വാഴാനുള്ള സാഹചര്യമേ നിലവിലുള്ളു.കരിമണല്‍ കര്‍ത്തയ്ക്ക് സര്‍ക്കാര്‍ വഴിവിട്ട സഹായം നല്‍കിയ നാല് വര്‍ഷത്തെ കാലയളവിലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ബംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സിന്' കരിമണല്‍ കമ്പനിയില്‍ നിന്നും മാസാമാസം പണം ലഭിച്ചുതുടങ്ങിയത്. യാതൊരുവിധ സേവനങ്ങളും നല്‍കാതിരുന്നിട്ടും വീണ വിജയന് വ്യക്തിപരമായി പ്രതിമാസം അഞ്ച് ലക്ഷം രൂപയും എക്സാലോജിക് കമ്പനിക്ക് പ്രതിമാസം മൂന്നു ലക്ഷം രൂപയും വീതം നല്‍കിക്കൊണ്ടിരുന്നു.
https://www.facebook.com/Malayalivartha
























