പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

യു ഡി എഫ് സർക്കാർ അധികാരത്തിൽ കേറിയതിന് ശേഷം സഖാക്കളുടെ ഉറക്കം അപ്പാടെ നഷ്ട്ടപ്പെട്ടു. 10 വർഷം സുഖിച്ചു കഴിഞ്ഞതിന് പകരമായി ഇനിയുള്ള അഞ്ചു വർഷം ഒരു 20 വർഷത്തേക്കുള്ള പണി ഒരുമിച്ച് എടുക്കേണ്ട ഗതികേടാണ് . അതിനു വേണ്ടി വിദ്യാർത്ഥി സംഘടനകൾ മുതൽ നിയമസഭയിൽ വരെ കുട്ടി നേതാക്കളും തലമുതിർന്ന നേതാക്കളെയും നല്ലത് പോലെ കഷ്ട്ടപ്പെടുന്നുണ്ട് . പക്ഷെ കളിച്ച് കളിച്ച് കളി കൈവിട്ടു പോയത് ഇ ഡി ഉദ്യോഗസ്ഥർ പിണറായി വിജയന്റെ മകൾ വീണ കൂടി താമസിക്കുന്ന വീട്ടിൽ റെയിഡിനെത്തിയപ്പോഴാണ് . അവരെ ആക്രമിച്ചവരൊക്കെ ഇപ്പോൾ അഴിക്കുള്ളിൽ കിടക്കുകയാണ് . ഇതിന്റെ ഒക്കെ വല്ല ആവശ്യം ഉണ്ടോ .
അവർ അവരുടെ ജോലി ചെയ്തു പോകില്ലായിരുന്നോ. അപ്പോൾ കേന്ദ്ര ഏജൻസികൾ ഒരു സൈഡിൽ നിൽക്കുമ്പോഴാണ് സംസ്ഥാന സർക്കാരും നീങ്ങുന്നത് . കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ക്ക് പിന്നാലെ സംസ്ഥാന ഭരണകക്ഷിയായ സി.പി.എമ്മിനെ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി തലസ്ഥാനത്ത് പുതിയ നിയമപോരാട്ടം. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' നടത്തിയെന്ന കേസില്‍ എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദനെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ (മേട്ടുക്കട) നിന്ന് പുറത്തേക്ക് വന്നനന്ദനെ വന്‍ പോലീസ് സന്നാഹം വളഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാര്‍ട്ടി കോട്ടയ്ക്ക് തൊട്ടുമുന്നില്‍ വെച്ചുണ്ടായ ഈ മിന്നല്‍ അറസ്റ്റ് ജനാധിപത്യ മുന്നണിക്കും സി.പി.എമ്മിനും വലിയ രാഷ്ട്രീയ ആഘാതമായി മാറിയിരിക്കുകയാണ്.സംസ്ഥാന നേതാക്കളായ പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവരടക്കം കണ്ടാലറിയാവുന്ന നൂറോളം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് നിലവില്‍ വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ഇ.ഡി. കേസുകള്‍ പോലെ തന്നെ പാര്‍ട്ടിയെയും വിദ്യാര്‍ത്ഥി സംഘടനയെയും വരിഞ്ഞുമുറുക്കുന്ന കടുത്ത വകുപ്പുകളാണ് പുതിയ കേസില്‍ പോലീസ് ചുമത്തിയിരിക്കുന്നത് എന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖ നേതാക്കളുടെ അറസ്റ്റിലേക്ക്
കാര്യങ്ങള്‍ നീങ്ങുമെന്നാണ് സൂചന.ഐ.എച്ച്.ആര്‍.ഡി. ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ കഴിഞ്ഞ ജൂലൈ 24-ന് എസ്.എഫ്.ഐ. സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചാണ് വന്‍ സംഘര്‍ഷത്തിലും ഒടുവില്‍ ചരിത്രത്തിലാദ്യമായി 'ബ്ലേഡ് ആക്രമണ'മെന്ന ഗുരുതര ആരോപണത്തിലും കലാശിച്ചത്. കേസില്‍ പ്രതിയായ ജില്ലാ സെക്രട്ടറി നന്ദന്‍ ഒളിവില്‍ പോകാതെ പാര്‍ട്ടി ഓഫീസിനുള്ളില്‍ അഭയം തേടിയിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ നന്ദനെ, നേരത്തെ തന്നെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാത്തുനിന്ന കന്റോണ്‍മെന്റ് പോലീസ് സംഘം നിമിഷങ്ങള്‍ക്കകം
ജീപ്പിലേക്ക് കയറ്റുകയായിരുന്നു. പാര്‍ട്ടി ഓഫീസിന് മുന്നില്‍ വെച്ച് ജില്ലയിലെ പ്രധാന നേതാവിനെ തന്നെ പിടികൂടാന്‍ പോലീസ് കാണിച്ച ആര്‍ജ്ജവം സര്‍ക്കാരിനെയും പാര്‍ട്ടിയെയും അണികള്‍ക്ക് മുന്നില്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഇ.ഡി. കേസുകള്‍ പാര്‍ട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയെങ്കില്‍, പോലീസുകാരെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന കേസ് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. സമര മുഖങ്ങളില്‍ മാരകായുധങ്ങളുമായി എസ്.എഫ്.ഐ. ഇറങ്ങുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്നതാണ് പോലീസിന്റെ നിലവിലെ കണ്ടെത്തലുകള്‍.
വഴിതടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയ്ക്ക് പുറമെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ജീവഹാനി വരുത്താന്‍ ശ്രമിച്ചതിന് പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പായ 118(1) ആണ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതില്‍ പെട്ടെന്ന് ജാമ്യം ലഭിക്കില്ലെന്നത് എസ്.എഫ്.ഐ. സംസ്ഥാന നേതൃത്വത്തെയും ആശങ്കയിലാക്കുന്നു.അതേസമയം, പോലീസിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് സി.പി.എമ്മും എസ്.എഫ്.ഐയും. എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ചോരക്കുതിതിയാക്കാന്‍ പോലീസുകാരാണ് ബ്ലേഡുമായി വന്നതെന്നാണ് സംഘടനയുടെ വാദം.
https://www.facebook.com/Malayalivartha
























