Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവരെത്തി..പാട്ടുപാടി പോരിടാൻ....അവരിനി രണ്ടല്ല ഒന്നെന്ന് ബിഗ് ബോസ്...കണ്ണിന് അസുഖം ബാധിച്ച് പോയവർ കൂടി തിരിച്ചെത്തി...ബിഗ് ബോസ്സിൽ ഇനി പൊടിപൂരം കാണാം

24 FEBRUARY 2020 11:16 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് പ്രേക്ഷകരെ രസിപ്പിച്ചും അമ്പരപ്പിച്ചും ആവേശം കൊള്ളിച്ചും അങ്ങനെ അൻപതാം ദിനത്തിൽ എത്തി. ഉദ്വേഗജനകമായ അൻപത് ദിവസങ്ങൾ. പാതി പിന്നിട്ട ബിഗ് ബോസ് മലയാളം സീസൺ രണ്ടു ഹാഫ് സെഞ്ചുറി ദിനത്തിൽ പ്രേക്ഷകർക്കും മത്സരാർത്ഥികൾക്കും സമ്മാനിച്ചത് വലിയ സർപ്രൈസുകളാണ്. കൂടുതൽ ഞെട്ടിയത് മത്സരാർത്ഥികൾ തന്നെയാണ്. വളരെ രസകരവും നാടകീയവുമായ രംഗങ്ങളാണ് കഴിഞ്ഞ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടത്. പോയവർ തിരിച്ചെത്തുകയും പുതിയ ആൾക്കാർ വന്നുചേരുകയും ചെയ്ത അപൂർവ നിമിഷങ്ങളാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്.

ഒടുവിൽ രണ്ടാഴ്ചത്തെ അജ്ഞാത വാസത്തിനു ശേഷം കണ്ണിനസുഖം ബാധിച്ച് മാറിനിന്നവരിൽ മൂന്നുപേർ തിരിച്ചെത്തി.ഇതായിരുന്നു മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയ ആദ്യത്തെ സർപ്രൈസ്. സുജോ മാത്യു, അലക്‌സാൻഡ്ര രഘു എന്നിവരായിരുന്നു തിരിച്ചുവന്നത്. എലീനയും ദയ അശ്വതിയും ഇനിയും തിരിച്ചെത്തിയിട്ടില്ല. തുടർന്ന് തിരിച്ചെത്തിയവർ പരസ്പ്പരം വിശേഷങ്ങൾ പങ്കുവെക്കുകയും ആഹ്ലാദം പങ്കിടുകയും ചെയ്തു. ഇതിനുമുൻപ് തന്നെ മോഹൻ ലാൽ മത്സരാർത്ഥികൾക്കായി മറ്റൊരു സർപ്രൈസിന്റെ സൂചന നൽകിയിരുന്നു. അൻപതാം എപ്പിസോഡിന്റെ ആഘോഷങ്ങളുടെ ഭാഗമായി പാട്ടുകാർ എത്തുന്നു എന്നായിരുന്നു മോഹൻ ലാൽ മത്സരാർത്ഥികൾക്ക് നൽകിയ സൂചന. തുടർന്ന് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് നൽകിയ കേക്ക് മരിച്ചതിനുശേഷം ഏവരും പാട്ടുകാർക്കായി കാത്തിരുന്നു. തുടർന്നെത്തിയവരെ കണ്ട മത്സരാർത്ഥികൾ ഞെട്ടി. സഹോദരിമാരായ അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരായിരുന്നു ഇൻസ്ട്രുമെന്റസുകാരുടെ അകമ്പടിയോടെ അകത്തെത്തിയത്. എല്ലാവരും ഇരുവരെയും സ്വാഗതം ചെയ്തു. തുടർന്നാണെയിരുന്നു ബിഗ് ബോസ് മത്സരാർത്ഥികൾക്കിടയിൽ വലിയൊരു ബോംബ് പൊട്ടിച്ചത്.ഇരുവരും മത്സരാര്‍ഥികളാണെന്ന വിവരം ബിഗ് ബോസ് ഹൗസ് മെമ്പേഴ്‌സിനെ അറിയിക്കുകയായിരുന്നു.മറ്റൊരു സർപ്രൈസും പിന്നാലെ വന്നു. അമൃതയും അഭിരാമിയും രണ്ട് വ്യക്തികള്‍ ആണെങ്കിലും ബിഗ് ബോസിലെ ടാസ്‌കുകളിലും നോമിനേഷനുകളിലും അവര്‍ ഒറ്റ മത്സരാര്‍ഥി ആയിട്ടാകും പരിഗണിക്കപ്പെടുക എന്ന വിവരമായിരുന്നു അത്. 'അമൃതയും അഭിരാമിയും ഇവിടെ എത്തിയിരിക്കുന്നത് ഒരു പുതിയ പ്രത്യേകതയുമായാണ്. രണ്ട് വ്യക്തികള്‍ ആണെങ്കിലും നോമിനേഷനിലും ടാസ്‌കുകളിലുമെല്ലാം ഇവര്‍ രണ്ടുപേരും ഒരു മത്സരാര്‍ഥി ആയിട്ടായിരിക്കും കണക്കാക്കപ്പെടുക', ബിഗ് ബോസ് അനൗണ്‍സ് ചെയ്തു. കൗതുകത്തോടെയാണ് വീട്ടിലെ മറ്റംഗങ്ങള്‍ ഈ അനൗൺസ്‌മെന്റ് കേട്ടിരുന്നത്.

ഏഷ്യാനെറ്റിന്റെ 'ഹലോ കുട്ടിച്ചാത്തന്‍' എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലെ ബാലതാരം എന്ന നിലയിലാണ് അഭിരാമി സുരേഷിനെ മലയാളികള്‍ ആദ്യം കാണുന്നത്, . പിന്നീട് ഗായിക അമൃത സുരേഷിന്റെ അനുജത്തി എന്ന നിലയിലും അഭിരാമിയെ മലയാളികള്‍ വേദികളില്‍ കണ്ടു. ഏഷ്യാനെറ്റിന്റെ തന്നെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറില്‍ അമൃത മത്സരാര്‍ഥിയായി എത്തിയപ്പോള്‍ മത്സരിക്കാനല്ലെങ്കിലും അഭിരാമിയും ആ വേദിയില്‍ എത്തിയിരുന്നു.വേദിയിൽ അഭിരാമി പാടുകയും ചെയ്തിരുന്നു. അമൃതയും അഭിരാമിയും ആരംഭിച്ച മ്യൂസിക് ബാന്‍ഡ് 'അമൃതം ഗമയ' വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ അനേകം വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച് ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. 2010ല്‍ ഷോയില്‍ മത്സരാര്‍ത്ഥിയായി അമൃതയെത്തി. ഏറെ ശ്രദ്ധേയയാ മത്സരാര്‍ത്ഥിയായിരുന്നു അവര്‍. സീസണില്‍ സ്പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്ര താരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. നേരത്തെ ചില ചിത്രങ്ങളില്‍ ഗാനാലാപനം നടത്തിയെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് അമൃത പിന്നണി ഗാന രംഗത്ത് സജീവമാകുന്നത്. കരിയര്‍ കെട്ടിപ്പടുത്തു തുടങ്ങിയ അമൃത നിരവധി ആല്‍ബങ്ങളിലൂടെയും ശ്രദ്ധനേടി.ഇതിന്‍റെ തുടര്‍ച്ചയായിരുന്നു അമൃതംഗമയ എന്ന മ്യൂസിക്കല്‍ ബാന്‍ഡ്. സംഗീത രംഗത്തെ മാറ്റങ്ങളറിഞ്ഞുള്ള അവതരണം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ പെട്ടെന്ന് സ്ഥാനം പിടിക്കാന്‍ അമൃതംഗമയയ്ക്ക് കഴിഞ്ഞു.

ഏതായാലും കണ്ണിനസുഖം ബാധിച്ചവരും പുതിയ മത്സരാർത്ഥികളും കുടി തിരിച്ചെത്തിയതോടെ ഇനി ബിഗ് ഹൗസിൽ പോര് മുറുകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഏറെ നാളായി ശോകമൂകമായ നിലയിൽ ആയിരുന്നു ബിഗ് ബോസ് ഹൌസ്. ശകതയായ മത്സരാർത്ഥിയായ മഞ്ജു പത്രോസ് കൂടി വിടപറഞ്ഞതോടെ രജിത്ത് കുമാറിന്റെ മുഖ്യ എതിരാളിയും പുറത്തായിക്കഴിഞ്ഞു. എന്തൊക്കെയാണ് ഇനി ബാക്കിയുള്ള പകുതി ദിനങ്ങളിൽ സംബജാവിക്കുക എന്ന് കാത്തിരുന്നു കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (12 minutes ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (21 minutes ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (48 minutes ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (1 hour ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (1 hour ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (1 hour ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (2 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (2 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (2 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (8 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (8 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (8 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (8 hours ago)

Malayali Vartha Recommends