Widgets Magazine
10
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പത്ത് വർദ്ധിക്കും, വീടും വാഹനവും സ്വന്തമാക്കാം; മേടം രാശിക്കാർക്ക് അത്ഭുത മാറ്റങ്ങൾ!


അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ഒറ്റപ്പെടലും വേദനയുമെല്ലാം അനുഭവിച്ച് കഴിഞ്ഞു: ഒരേ ഒരു സത്യം മരണമാണ്...അനുഭവം തുറന്ന് പറഞ്ഞ് നവ്യ നായർ

13 MARCH 2023 03:33 PM IST
മലയാളി വാര്‍ത്ത

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചു വരവ് നടത്തിയ സൂപ്പർ നായികയാണ് നവ്യ നായർ. നന്ദനത്തിലെ ബാലമണിയായി തന്നെയാണ് നടി നവ്യ നായരെ മലയാളികള്‍ കാണുന്നത്. ഏറ്റവും അവസാനം റിലീസ് ചെയ്ത നവ്യയുടെ സിനിമ ഒരുത്തീയാണ്. ഇപ്പോഴിത ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ കാൻസറിനെ കുറിച്ച് നവ്യ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

കാന്‍സറിന്‍റെ കഷ്ടതകള്‍ അനുഭവിക്കുന്നത് ഒരു വ്യക്തിമാത്രമല്ല ഒരു കുടുംബം മൊത്തമാണെന്നാണ് നവ്യ പറയുന്നത്. ഒപ്പം തന്റെ ഒരു അനുഭവവും നവ്യ പങ്കുവെച്ചു. 'എന്റെ അച്ഛനും അച്ഛന്റെ ചേട്ടനും തമ്മിൽ ഒരു വയസിന്റെ വ്യത്യസമെയുള്ളു. അച്ഛന്റെ ജേഷ്ഠന് ലുക്കീമിയ ആയിരുന്നു. ഞാൻ സിനിമയിൽ അഭിനയിക്കുന്ന കാലഘട്ടം തന്നെയായിരുന്നു. ആ സമയത്ത് ജേഷ്ഠന്റെ മുഴുവൻ കുടുംബവും ആർസിസി എന്ന ആശുപത്രിയിലേക്ക് ചുരുങ്ങി.

വല്യച്ഛന്റെ ഭാര്യയൊക്കെ ​ഗവൺമെന്റ് ഉദ്യോ​ഗസ്ഥരായിരുന്നു. പക്ഷെ അച്ഛന്റെ ജേഷ്ഠന് അസുഖം വന്നശേഷം ആ കുടുംബത്തിന് ഭീമമായ ചിലവ് വരികയും മാത്രമല്ല മാനസീകമായി ബുദ്ധി​മുട്ട് അതൊക്കെയാണ് ഏറ്റവും പ്രധാനം. അവരുടെ മക്കൾ ആ സമയത്ത് പത്താം ക്ലാസ്, കോളജ് അങ്ങനെയുള്ള സ്റ്റേജിലേക്ക് മാറുന്ന സമയമായിരുന്നു. അവരുടെ ജീവിതം മുഴുവൻ‌ മാറി. കുട്ടികളെ നോക്കാനോ അവരോട് പ‍ഠിക്കാൻ പറയാനോയുള്ള മാനസീകാവസ്ഥയൊന്നും ആർക്കും ഇല്ല. പക്ഷെ അവരൊക്കെ ​ഗംഭീരമായി പഠിച്ച് ഇപ്പോൾ വലിയ ഉദ്യോ​ഗസ്ഥരാണ്. ആ ഒരു കാല​ഘട്ടം ഫുൾ ഫാലിമി തരണം ചെയ്തതിനോട് ഒപ്പം തന്നെ എനിക്കും അതിൽ പങ്കുചേരാൻ സാധിച്ചിട്ടുണ്ട്.

വല്യച്ഛൻ അനുഭവിച്ച വേ​ദനകളും കഷ്ടതകളുമെല്ലാം നേരിട്ട് കണ്ടയാളാണ് ഞാൻ. അതുകൂടാതെ അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം അനുഭവിച്ചു. കാൻസറിന്റെ വേദന ആ വ്യക്തിയുടേത് മാത്രമാണ്. പക്ഷെ അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം കഷ്ടതകൾ അനുഭവിക്കുന്നുണ്ട്. ഒറ്റപ്പെടലും വേദനയുമെല്ലാം ആ മുഴുവൻ കുടുംബവും അനുഭവിക്കുന്നുണ്ട്. ആ വ്യക്തിക്ക് മൂഡ്സ്വിങ്സ് ഉണ്ടാകും. ശരീരവും രൂപവുമൊക്കെ മാറുന്നതിന് അനുസരിച്ച് അത് അവർ പെട്ടന്ന് ഷെയർ ചെയ്യുന്നതും കാണിക്കുന്നതും കുടുംബത്തിലെ ഒപ്പം നിൽക്കുന്നവരോട് ആയിരിക്കും. അതൊക്കെ എനിക്ക് നേരിട്ട് അറിയാം. ഇപ്പോൾ വല്യച്ഛൻ ഇല്ല.

അദ്ദേഹം ഈ വേദനകളെല്ലാം അനുഭവിച്ച ശേഷം ഞങ്ങളെ വിട്ടുപോയി. ലോകത്തുള്ള ഒരേയൊരു സത്യം മരണമാണ്. അതിന് കാൻസർ തന്നെ കാരണമാകണമെന്നില്ല. കാൻസർ രോ​ഗം വന്നാലും പിന്നേയും ജീവിതം കളറാക്കാനുള്ളത് ചെയ്യുക' നവ്യ നായർ പറഞ്ഞു. എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുള്ള നടിയാണ് നവ്യ നായർ. പൊതു പരിപാടികളിലും സജീവമായ താരം ഇടയ്ക്കിടെ സാമൂഹിക വിഷയങ്ങളിൽ അടക്കം മുഖം നോക്കാതെ അഭിപ്രായ പ്രകടനങ്ങൾ നടത്താറുണ്ട്.

തനിക്ക് പ്രേക്ഷകർ നൽകിയ സ്നേഹും പിന്തുണയും താൻ ബാലാമണിയായത് കൊണ്ടുമാത്രമല്ലെന്ന് നവ്യ അടുത്തിടെ പറഞ്ഞത് വൈറലായിരുന്നു. വിവാഹത്തിന് ശേഷം പല നടിമാരെയും പ്രേക്ഷകര്‍ മറന്നുപോകാറുണ്ട്. എന്നാൽ തന്റെ കാര്യത്തിൽ അങ്ങനെയല്ല എന്നും നവ്യ പറഞ്ഞിരുന്നു. റീൽസൊക്കെ വൈറലാവുന്നത് ശ്രദ്ധിക്കാറുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും സ്വന്തം അനുഭവങ്ങളാണ് അഭിമുഖങ്ങളിൽ പറയാറുള്ളതെന്നും നവ്യ പറഞ്ഞിരുന്നു.

 

അതേ നേരം അഭിനയത്തിൽ വീണ്ടും ശ്രദ്ധ പതിപ്പിച്ചതോടെ ഭര്‍ത്താവ് സന്തോഷുമായി നവ്യ അകന്നാണ് താമസിക്കുന്നതെന്നും ഇരുവരും വൈകാതെ വേര്‍പിരിഞ്ഞേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവിനൊപ്പം മുംബൈയിലായിരുന്നു നവ്യ. പിന്നീട് മകനെയും കൂട്ടി കേരളത്തിലേക്ക് വന്നതിന് ശേഷമാണ് ദാമ്പത്യ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയ ചൂണ്ടി കാണിച്ച് തുടങ്ങിയത്. ഇടയ്ക്ക് ഇത്തരം വാര്‍ത്തകള്‍ നടി നിഷേധിച്ചെങ്കിലും സംശയം അതുപോലെ നിന്നു. എന്നാല്‍ മകൻ സായിയുടെ പന്ത്രണ്ടാം പിറന്നാളിന് ഭർത്താവും എത്തിയതോടെ ആ സംശംയങ്ങൾക്ക് എല്ലാം അവസാനമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്: ആരെയും കബളിപ്പിക്കുകയോ മുതലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്  (1 hour ago)

രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ ജയിലില്‍ കൊല്ലപ്പെട്ടു  (1 hour ago)

കരാര്‍ പ്രകാരമുള്ള പ്രൊമോഷനില്‍ പങ്കെടുത്തില്ല: നടന്‍ ബിജു മേനോനെതിരെ ബി. ഉണ്ണികൃഷ്ണന്‍  (1 hour ago)

മുടി വെട്ടി നശിപ്പിച്ചെന്ന് മോഡലിന്റെ പരാതിയില്‍2 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ; 25 ലക്ഷം രൂപ മതി നഷ്ടപരിഹാരമെന്ന് സുപ്രീം കോടതി  (2 hours ago)

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം  (2 hours ago)

19കാരിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച് വിവാഹിതനായ അയല്‍വാസി: ഭീഷണി ഭയന്ന് അമ്മയും മകളും ജീവനൊടുക്കി  (2 hours ago)

സുഹൃത്ത് തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറായ ചിന്നുവിന്റെ മരണത്തില്‍ അന്വേഷണം തുടങ്ങി പൊലീസ്  (2 hours ago)

സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി പിന്‍വലിച്ച് ജനനായകന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍  (2 hours ago)

കത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണെന്ന് വെളിപ്പെടുത്തി മന്ത്രി ഗണേഷിന്റെ സഹോദരി  (4 hours ago)

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് തട്ടിപ്പില്‍ കോടികള്‍ നഷ്ടമായ റിട്ട. ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (4 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലമാക്കി 17കാരന്‍ യാത്രയായി; പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന 17കാരന്‍ യാത്രയായി  (5 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ, ഡിആര്‍ കുടിശ്ശികയുടെ ആദ്യ ഗഡു അനുവദിച്ചു  (5 hours ago)

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി  (5 hours ago)

ജനപ്രതിനിധികളുടെ ട്രെയിന്‍ യാത്ര ദേശീയ നേതൃത്വം രൂപകല്‍പന ചെയ്തതിന് പിന്നില്‍  (7 hours ago)

ഡല്‍ഹിക്ക് പോകാത്തതില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ  (7 hours ago)

Malayali Vartha Recommends