Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...


എല്ലാം പരസ്പര സമ്മതത്തോടെ... അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനെ വെട്ടിലാക്കി അഡ്വ. ശാസ്തമംഗലം അജിത്ത്: റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെ...


കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍... മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും


ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

നടി, ചിത്രയുടെ മകളുടെ വിശേഷങ്ങൾ പങ്കുവച്ച് നടി കുട്ടി പത്മിനി... ഇപ്പോൾ ജീവിക്കുന്നത് ഇങ്ങനെ...

27 NOVEMBER 2023 05:26 PM IST
മലയാളി വാര്‍ത്ത

ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച നടി, ചിത്രയുടെ മുഖം ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുകയാണ്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. തിരക്കേറിയ നടിയായി കരിയറിൽ തിളങ്ങി നിൽക്കവെയാണ് ചിത്ര വിവാഹിതയാകുന്നത്. വിജയരാഘവൻ എന്നാണ് ചിത്രയുടെ ഭർത്താവിന്റെ പേര്. 1990 ലായിരുന്നു വിവാഹം. മഹാലക്ഷ്മി എന്ന മകളും ഇവർക്ക് പിറന്നു. വിവാഹശേഷം അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്ത ചിത്ര പിന്നീട് തിരിച്ചെത്തുകയും ചെയ്തു. 2021 ആഗസ്റ്റ് മാസത്തിലാണ് ചിത്ര മരിക്കുന്നത്. ചെന്നെെയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സിനിമാ രംഗത്ത് നിരവധി പേർ ചിത്രയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. പിന്നീട് ചിത്രയുടെ കു‌ടുംബത്തിന് താങ്ങായി നിന്നത് ചുരുക്കം ചിലർ മാത്രമായിരുന്നു. ചിത്ര മരിക്കുമ്പോൾ മകൾ മഹാലക്ഷ്മി വിദ്യാർത്ഥിയാണ്.

ചിത്രയുടെ മകൾക്ക് പിന്നീട് വഴികാട്ടിയത് നടി ശരണ്യയും, ഭർത്താവും സംവിധായകനുമായ പൊൻവണ്ണനും, കുട്ടി പത്മിനി തുടങ്ങിയവരായിരുന്നു. ‌ ഇപ്പോഴിതാ ചിത്രയുടെ മകളുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടി കുട്ടി പത്മിനി. മെഡിസിന് പഠിക്കുകയാണ് മഹാലക്ഷ്മിയിപ്പോൾ. അവൾക്ക് എന്ത് സഹായത്തിനും താനുണ്ടെന്നും കുട്ടി പത്മിനി വ്യക്തമാക്കി. ചിത്ര എന്റെ വലിയ സുഹൃത്തായിരുന്നില്ല.

ഒരു വർഷത്തെ സൗഹൃദമാണ്. ആ ഒരു വർഷത്തിൽ ഞാനുമായി സംസാരിച്ചതിനാലാണ് മകളെക്കുറിച്ചുള്ള അവളുടെ സ്വപ്നങ്ങൾ എനിക്ക് ന‌ടത്തിക്കൊടുക്കാൻ എനിക്കും പൊൻവണ്ണൻ സാറിനും കഴിഞ്ഞത്. അദ്ദേഹം സഹായിച്ചിരുന്നില്ലെങ്കിൽ ആ പെൺകുട്ടിയുടെ ജീവിതം അപക‌ടത്തിലായേനെ. ചിത്ര വീടിന്റെ താഴത്തെ ഭാഗം വാടകയ്ക്ക് കൊടുത്തിരുന്നു. പൊൻവണ്ണൻ സർ എന്നെയും വിളിച്ച് അവരെയെല്ലാം ഇരുത്തി സംസാരിച്ചു.

ചിത്രയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം പോകാൻ പുതിയ എഗ്രിമെന്റ് വെച്ചു. കോളേജിൽ സംസാരിച്ച് അവൾക്ക് സീറ്റ് വാങ്ങിക്കൊടുത്തു. ഇന്ന് അവൾ നല്ല രീതിയിൽ പഠിക്കുന്നു. മാസത്തിൽ രണ്ട് തവണ ഫോൺ വിളിച്ച് സംസാരിക്കും. അമ്മയു‌ടെ സ്ഥാനത്തിന് പകരമാവില്ല. പക്ഷെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാനും ശരണ്യയും പൊൻവണ്ണൻ സാറും ചിത്രയുടെ ബന്ധുക്കളുമുണ്ടെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

മുമ്പൊരിക്കൽ ചിത്രയുടെ മരണത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചിരുന്നു. അമ്മ വീണു, പെട്ടെന്ന് വാ എന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ടാണ് മകൾ വിളിക്കുന്നത്. പെട്ടെന്ന് അവിടെയെത്തിയെങ്കിലും ആശുപത്രിയിലേക്ക് പോകുമ്പോഴേക്കും ചിത്ര മരിച്ചിരുന്നു, മകൾക്ക് പതിനെട്ട് വയസാണ്. ഹാൻഡ് ബാഗിൽ നിന്നും രണ്ട് വളയെടുത്ത് ആന്റി, രണ്ട് വള എന്റെ പക്കലുണ്ട്. അമ്മയ്ക്ക് എന്ത് പറ്റിയെന്ന് നോക്കാൻ പറഞ്ഞെന്നും കുട്ടി പത്മിനി കരഞ്ഞ് കൊണ്ട് അന്ന് ഓർത്തു.

മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ചിത്രയുടെ വീട്ടിൽ നടന്ന സംഭവത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചിരുന്നു. പൂജ ചെയ്യുന്ന വെള്ളിത്തട്ട് കാണാതെ പോയി. അത് കാരണം അവൾക്ക് വളരെ ദുഖവും സമ്മർദ്ദവും ഉണ്ടായിരുന്നു. വഴക്കുണ്ടായി. ആരാണ് വെള്ളിത്തട്ട് എടുത്തതെന്ന് അവൾക്ക് മനസിലായി.

കുടുംബത്തിലെ ഒരാളായിരുന്നു. ഇതിന്റെ പേരിലുണ്ടായ വഴക്ക് മാനസികമായി ചിത്രയ്ക്ക് സമ്മർദം ഉണ്ടാക്കി. പൊൻവണ്ണം സാറോട് കോടാനുകോടി നന്ദി. അത്രയും നന്നായി ആ കുടുംബത്തിന് പിന്തുണ നൽകി. അവളുടെ ഗാർഡിയനായി ഞാൻ, പൊൻവണ്ണം സർ, ശരണ്യ പൊൻവണ്ണം എന്നിവരുമുണ്ട്. കല്യാണം വരെയും അവൾക്കൊപ്പമുണ്ടാകുമെന്ന് തീരുമാനിച്ചി‌ട്ടുണ്ട്. തങ്ങൾക്ക് പറ്റുന്നത് പോലെ ചിത്രയുടെ മകളുടെ നോക്കുമെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടച്ചിട്ട മുറിയിലിട്ട് പൂങ്കുഴലിയെ ഉരുട്ടി തലച്ചോറുള്ളവരാ കൊടതിയിലിരിക്കുന്ന, കുഴലിയുടെ കിളി പാറി ..!രാഹുൽ പുറത്തേയ്ക്ക്  (4 minutes ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ എത്തുമെന്ന് മന്ത്രി  (15 minutes ago)

കൊച്ചിയില്‍ അച്ഛനെയും ആറുവയസ്സുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി  (18 minutes ago)

കെ.എം മാണി സാറിന് സ്മാരകം പണിയാന്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു; വരാനിരിക്കുന്ന തലമുറ കെ.എം മാണി സാര്‍ ആരായിരുന്നെന്ന് തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സ  (22 minutes ago)

എം എൽ എയ്ക്ക് വേണ്ടി സ്ത്രീകൾ ഇറങ്ങും;രാഹുൽ ചാറ്റ് പുറത്ത് വിട്ടാൽ അതിജീവിതമാർ താങ്ങില്ല...! വിമർശനവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (28 minutes ago)

മലപ്പുറത്തെ 14കാരിയുടെ കൊലപാതകം; 16കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്  (32 minutes ago)

ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്  (33 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കും; നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (36 minutes ago)

കൈത്തുന്നലിന്റെ മാസ്മരികതയുമായി മഹാലക്ഷ്മി ബാലമുരുകന്‍ സ്റ്റുഡന്റ്സ് ബിനാലെയില്‍  (45 minutes ago)

മോട്ടോറോള റിപ്പബ്ലിക് ദിന ഓഫറുകൾ പ്രഖ്യാപിച്ചു...  (51 minutes ago)

കേരളത്തിന് മൂന്ന് അമൃത് ഭാരത് ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ അനുവദിച്ചു  (55 minutes ago)

ക്ഷാമബത്ത നൽകുന്നതിൽ സർക്കാർ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു എന്ന വാർത്തകൾ തെറ്റിദ്ധാരണയുണ്ടാക്കുന്നത്; ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകുന്നതിൽ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി ക  (1 hour ago)

പിതാവും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി  (1 hour ago)

കമ്മീഷണറെ ചൊല്ലി മുഖ്യമന്ത്രി - മന്ത്രി പോര്! അജിത് കുമാർ ലൈംലൈറ്റിൽ നാണംകെട്ടെന്ന് മന്ത്രി  (1 hour ago)

മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാ  (1 hour ago)

Malayali Vartha Recommends