Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

നിരാശപ്പെട്ടവരുടെ വികാരം ന്യായം; ഒടിയന്റെ മാജിക്കിനേക്കാളും കൂടുതല്‍ ഒടിയനെന്ന പച്ചയായ മനുഷ്യന്റെ ജീവിതത്തിലേക്കുളള യാത്രയാണ് ചിത്രം; ഒടിയനെ വിമർശിക്കുന്നവരോട് ശ്രീകുമാർ മേനോന് പറയാനുള്ളത്

15 DECEMBER 2018 04:53 PM IST
മലയാളി വാര്‍ത്ത

തന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയൻ കാണാനെത്തിയ ആരാധകരെ നിരാശരാക്കിയതിൽ അവരുടെ വികാരത്തെ മാനിക്കുന്നുവെന്ന് സംവിധായകൻ ശ്രീകുമാർ മേനോന്‍. വൻ ഹൈപ്പിൽ വന്ന ചിത്രമാണ് ഒടിയൻ. ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ശ്രീകുമാര്‍മേനോന്‍ ,മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസ് ചെയ്തപ്പോൾ കേരളത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ വകവെക്കാതെ ആയിരക്കണക്കിന് പ്രേക്ഷകരായിരുന്നു പുലര്‍ച്ചെ മുതല്‍ ആരംഭിച്ച പ്രദര്‍ശനത്തിനായി തിയേറ്ററിലേക്ക് ഒഴുകിയെത്തിയത്.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്നാണ് പ്രതികരണങ്ങള്‍. പതിവു പോലെ മോഹന്‍ലാല്‍ മികച്ച പ്രകടനം ഈ ചിത്രത്തില്‍ കാഴ്ച്ച വെച്ചപ്പോള്‍ സംവിധാനത്തില്‍ പാളിച്ചകള്‍ ഉണ്ടായെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.

അതേസമയം ഒടിയൻ ഒരു മാസ് ആക്‌ഷൻ‍ എന്റര്‍ടെയിനറായി പ്രതീക്ഷിച്ച് പോയവർ നിരാശപ്പെട്ടതായുള്ള കമന്റുകൾ എന്റെ ശ്രദ്ധയിൽപെട്ടിരുന്നു എന്ന് ശ്രീകുമാർ മേനോൻ പ്രതികരിച്ചു. അങ്ങനെ നിരാശപ്പെട്ടവരുടെ വികാരം ന്യായമാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു . ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പ്രേക്ഷകരുടെ പ്രതികരണം അറിയാൻ രാവിലെ തന്നെ ഞാൻ തിയറ്ററുകളിൽ എത്തിയിരുന്നു. ഇതിനോടകം കുറേ തവണ ഈ സിനിമ ഞാൻ കണ്ടതാണ്. തിയറ്ററിൽ പ്രേക്ഷകരുടെ ശരീരഭാഷയും മുഖഭാവവുമാണ് ഞാന്‍ നോക്കിയത്. എവിടെയൊക്കെയാണ് ആളുകൾക്ക് ബോറടിക്കുന്നത് അങ്ങനെ മനസ്സിലാക്കാൻ കഴിയും.’ എറണാകുളം കവിത തിയറ്ററിൽ പുലർച്ചെ നാലര മണിക്കുള്ള ഫാൻസ് ഷോ കാണാനായിരുന്നു ശ്രീകുമാർ മേനോൻ എത്തിയത്.

ഒടിയൻ ഒരു മാസ് ആക്‌ഷൻ‍ എന്റര്‍ടെയിനറായി പ്രതീക്ഷിച്ച് പോയവർ നിരാശപ്പെട്ടതായുള്ള കമന്റുകൾ എന്റെ ശ്രദ്ധയിൽപെട്ടിരുന്നു. അങ്ങനെ നിരാശപ്പെട്ടവരുടെ വികാരം ന്യായമാണ്. പക്ഷെ ചിത്രം കണ്ട പലരും പറഞ്ഞത്, ഒരുപാട് ഉളളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സിനിമയാണ് ഇതെന്നാണ്. ഒടിയന്റെ മാജിക്കിനേക്കാളും കൂടുതല്‍ ഒടിയനെന്ന പച്ചയായ മനുഷ്യന്റെ ജീവിതത്തിലേക്കുളള യാത്രയാണ് ചിത്രം പറയുന്നത്. ഒടിയന്റെ എൻട്രി മുതൽ പ്രേക്ഷകരും ആ യാത്രയുടെ ഭാഗമാകുകയാണ്.‘തിയറ്ററുകളിൽ ഞാൻ കണ്ട ഭൂരിപക്ഷം പേരും ഒടിയന്റെ വൈകാരിക ജീവിതത്തിനൊപ്പം നടന്നു തുടങ്ങിയിരുന്നു. കുടുംബപ്രേക്ഷകര്‍ക്കും യുവത്വത്തിനും ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണിത്. 65കാരനും മുപ്പതുകാരനുമായാണ് ലാലേട്ടൻ എത്തുന്നത്. അതുപോലെ ആറാം തമ്പുരാനിൽ കണ്ടതുപോലെയുള്ള മഞ്ജു വാരിയറെയും ഒടിയനിൽ കാണാം. പരസ്യമേഖലയിൽ നിന്നും വന്ന ആളായതിനാൽ ഈ ചിത്രത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തിയറ്ററിൽ നിന്നും ഞാൻ ശേഖരിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ തിയറ്ററിലും എന്റെ റിസര്‍ച്ച് ടീം ഉണ്ട്. അവര്‍ സിനിമയുടെ അഭിപ്രായം ശേഖരിക്കുന്നുണ്ട്. നൂറുകോടി കലക്‌ഷനെ വിമർശിച്ചവരും തെറി പറഞ്ഞവരുമുണ്ട്. ഇവരുടെ പ്രതികരണത്തിൽ ഞാൻ ഞെട്ടിപ്പോയി. അതിന്റെ ഉത്തരവാദിത്തം അറിഞ്ഞുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു പ്രസ്താവന പുറത്തിറക്കിയത്. കാരണം ആന്റണി പെരുമ്പാവൂർ, മോഹൻലാൽ എന്നിവരുടെ പേരുകളും ഇതിൽ ചേർന്നുകിടപ്പുണ്ട്. അതുകൊണ്ട് തന്നെ യാഥാർഥ്യമില്ലാതെ ഇതുപറയില്ലെന്ന് ഈ വിമർശിക്കുന്നവർ ആലോചിക്കണമായിരുന്നു.സ്വാഭാവികമായും ഇങ്ങനെയൊരു വാർത്ത കേട്ടാൽ നമ്മൾ മലയാളികള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. തമിഴ് സിനിമയ്ക്കും ഹിന്ദി സിനിമയ്ക്കും നൂറുകോടി കിട്ടിയാൽ നമ്മൾ ആഹ്ലാദിക്കും. പക്ഷേ അതു നമ്മുടെ സിനിമയ്ക്ക് ലഭിക്കുമ്പോൾ മാത്രം സംശയം. ഇതൊരു മാനസികാവസ്ഥയുടെ പ്രശ്നമാണ്. വളരെ വളരെ സത്യസന്ധമായി പറഞ്ഞതാണത്. ഇനി വരും ദിവസങ്ങളിലെ കണക്കുകൾ കേൾക്കുമ്പോഴും അങ്ങനെയൊക്കെ പറഞ്ഞെന്ന് വരാം.
ചിലർ അതിന്റെ കണക്കുവിവരങ്ങൾ വെളിപ്പെടുത്താൻ പറഞ്ഞിരുന്നു. രജനികാന്തിന്റെ 2.0 500 കോടി കലക്ട് ചെയ്തുവെന്ന് പറയുമ്പോൾ നമ്മൾ നിർമാതാക്കളോടോ ശങ്കറിനോടോ പറയുന്നില്ലല്ലോ അതിന്റെ കണക്കുവിവരങ്ങൾ വെളിപ്പെടുത്താൻ. ഇവിടുത്തേത് വിചിത്രമായ പ്രവണതയാണ്. കള്ളം പറഞ്ഞ് മാർക്കറ്റ് ചെയ്യേണ്ട കാര്യം എനിക്കില്ല’. എന്നും ആദേശം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (1 hour ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (1 hour ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (1 hour ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (2 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (2 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (2 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (2 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (4 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (5 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (5 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (5 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (6 hours ago)

Malayali Vartha Recommends