Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...


തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറുന്നു.... തിരുവനന്തപുരം മെട്രോ  റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് സർക്കാർ അംഗീകാരം...


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...

ശരീരത്തില്‍ ഒന്ന് തൊട്ടാല്‍ മതി, ആ നാഡീ ഞരമ്ബുകളിലോടൊന്ന് വിരലോടിച്ചാല്‍ മതി അദ്ദേഹത്തെ പഴയ ജഗതിയാക്കി തരാമെന്ന് പറഞ്ഞ അത്ഭുത വൈദ്യന്റെ കൈകളിൽ ജഗതിയെ ഇട്ടുകൊടുക്കരുതേയെന്ന് അഭ്യർത്ഥിച്ച് ഡോ സുല്‍ഫി നൂഹ്; വൈദ്യന്റെ കഴുകൻ കണ്ണുകൾ പണത്തിലും പ്രശസ്‌തിയിലും

26 DECEMBER 2018 01:17 PM IST
മലയാളി വാര്‍ത്ത

നടന്‍ ജഗതി ശ്രീകുമാറിന്റെ ഇപ്പോഴത്തെ അവസ്ഥ താന്‍ മാറ്റുമെന്നും, 'ആ മനുഷ്യന്റെ അവസ്ഥയ്‌ക്ക് പരിഹാരമുണ്ടാക്കാന്‍ എന്റെ അടുത്ത് ഒന്ന് എത്തിച്ചാല്‍ മതിയെന്നും മാധവൻ വൈദ്യർ പറഞ്ഞത് വിശ്വസിക്കരുതെന്ന് കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹ് രംഗത്ത്. തന്റെ ഫേസ്ബുക്കിലൂടെയാണ് മാധവന്‍ വൈദ്യര്‍ക്കെതിരെ സുല്‍ഫി പ്രതികരിച്ചിരിക്കുന്നത്. പ്രശസ്‌തിയും പണവും മാത്രമാണ് വൈദ്യരുടെ ലക്ഷ്യമെന്നും ഒരു കാരണവശാലും ഈ അത്ഭുത ചികിത്സകന്‍ നല്‍കുന്ന മരുന്നുകള്‍ മഹാനടന് കൊടുക്കരുതെന്നാണ് തനിക്ക് അദ്ദേഹത്തിന്റെ കുടുംബത്തോട് പറയാനുള്ളതെന്ന് സുല്‍ഫി നൂഹ് കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-


'മഹാനടനെ തൊട്ടുലോടി സംതൃപ്തനായി അദ്ദേഹം പൊയ്‌ക്കോട്ടെ!!
മഹാനടന്‍ ശ്രീ ജഗതി ശ്രീകുമാര്‍ അവര്‍കളെ തൊട്ടുലോടിയാല്‍ പഴയ ആരോഗ്യസ്ഥിതിയില്‍ എത്തിക്കാം എന്ന അവകാശവാദവുമായി ഒരു അല്‍ഭുത ചികിത്സകന്‍ പ്രത്യക്ഷപ്പെട്ടതായി സോഷ്യല്‍മീഡിയയില്‍ വായിച്ചു. സത്യാവസ്ഥ അറിയില്ല. ചികിത്സയ്ക്ക് സമ്മതം നല്‍കി ജഗതി ശ്രീകുമാറിന്റെ അടുത്ത ബന്ധുക്കളും അത്ഭുത ചികിത്സകനെ വിവരമറിയിച്ചു എന്നും സമൂഹ മാദ്ധ്യമങ്ങളില്‍ കാണുന്നു.

മറ്റേതു സിനിമാ പ്രേമിയെയും പോലെ ശ്രീ ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയില്‍ വന്നു ' നീ ആ പോസ്റ്റ് കണ്ടോ ഞാനത് കണ്ടില്ല' എന്നു വീണ്ടും പറയണമെന്ന് അതിയായി ആഗ്രഹിക്കുന്നു. എങ്കിലും പ്രായോഗികമായ ചികിത്സാ രീതികള്‍ വച്ച്‌ അതിനുള്ള സാധ്യത വ്യക്തമല്ല. ഈ സ്ഥിതിവിശേഷത്തില്‍ അത്ഭുത ചികിത്സകള്‍ മറിച്ചൊരു ഫലം നല്‍കും എന്ന് കരുതാന്‍ വഴി കാണുന്നില്ല.

അതുകൊണ്ട് മഹാനടന്റെ ഉറ്റബന്ധുക്കള്‍ ഒരു കാര്യം മാത്രം ശ്രദ്ധിക്കണം. അത്ഭുത ചികിത്സകന്‍ വന്നോട്ടെ. മഹാനടനെ തൊട്ടു ലോടി സംതൃപ്തിയടഞ്ഞു സാമ്ബത്തികനേട്ടവും പ്രശസ്തിയും നേടി അദ്ദേഹം പൊക്കോട്ടെ. എന്നാല്‍ ഒരു കാരണവശാലും ഈ അത്ഭുത ചികിത്സകന്‍ നല്‍കുന്ന , ശരീരത്തിനുള്ളില്‍ കൊടുക്കുന്ന മരുന്നുകള്‍ ഒന്നുംതന്നെ ദയവായി അദ്ദേഹത്തിന് നല്‍കരുത്....മുന്‍കാല അനുഭവങ്ങളില്‍ ഇത്തരം അത്ഭുത ചികിത്സകര്‍ നല്‍കുന്ന മരുന്നുകളുടെ ഫലം വളരെ അപകടം പിടിച്ചതാണ്.

തൊട്ടുലോടി അദ്ദേഹം പൊയ്‌ക്കോട്ടെ. അദ്ദേഹത്തിനു വേണ്ടത് മഹാനടന്റെ അത്ഭുത സ്‌പര്‍ശവും അല്പം പ്രശസ്‌തിയും കുറച്ചു പണവും മാത്രം.

ഡോ സുല്‍ഫി നൂഹു...


കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടന്‍ ജഗതി ശ്രീകുമാറിന്റെ ഇപ്പോഴത്തെ അവസ്ഥ താന്‍ മാറ്റുമെന്നും, 'ആ മനുഷ്യന്റെ അവസ്ഥയ്‌ക്ക് പരിഹാരമുണ്ടാക്കാന്‍ എന്റെ അടുത്ത് ഒന്ന് എത്തിച്ചാല്‍ മതിയെന്നും കാസര്‍ഗോട്ടുകാരനായ പാരമ്ബര്യ വൈദ്യന്‍ മാധവന്‍ വൈദ്യര്‍ വ്യക്തമാക്കിയത്.

'അദ്ദേഹത്തിന്റെ ശരീരത്തിലൊന്നു തൊട്ടാല്‍ മതി...ആ നാഡീ ഞരമ്ബുകളിലോടൊന്ന് വിരലോടിച്ചാല്‍ മതി, ധാരാളം. ആ മനുഷ്യന്റെ ദീനത്തിന് ഞാന്‍ പ്രതിവിധി പറയാം. ജഗതി ശ്രീകുമാര്‍ പഴയ പോലെ എഴുന്നേറ്റ് നടക്കും, സംസാരിക്കും. ഇത് എന്റെ ഉറപ്പ്'- മാധവന്‍ വൈദ്യര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

കാസര്‍കോട് പരപ്പയിലെ ബാനം ഗ്രാമത്തിലാണ് മാധവന്‍ വൈദ്യര്‍ താമസിക്കുന്നത്. കാസര്‍കോട്ടുകാരുടെ സ്വന്തം വൈദ്യര്‍. ശരീരം പാതി തളര്‍ന്നു പോയവര്‍ക്കും, വൃക്കയും കരളും പണിമുടക്കിയവര്‍ക്കും എത്രയോ തവണ പുതു ജീവന്‍ നല്‍കിയിരിക്കുന്നു വൈദ്യര്‍.

'ദൈവത്തിന്റെ കരുണയും കടാക്ഷവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടേ, ജഗതിയുടെ ഇന്നത്തെ അവസ്ഥയ്‌ക്ക് എന്റെ പക്കല്‍ പരിഹാരമുണ്ട്. എന്റെയടുത്ത് ഒന്ന് എത്തിച്ചാല്‍ മാത്രം മതി. എന്നാലാവുന്ന ചികിത്സ ഞാന്‍ ചെയ്യും. ആ ശരീരത്തില്‍ ഒന്ന് തൊട്ടാല്‍ മതി എനിക്ക് കാര്യം തിരിയും. അവസ്ഥ മനസിലാകും. അത് ആയൂര്‍വേദത്തിനു മാത്രം മനസിലാകുന്ന സിദ്ധിയാണ്. ഏഴ് തലമുറയായി ഞങ്ങള്‍ പാരമ്ബര്യ വൈദ്യം സിദ്ധിച്ചു പോരുന്നു.

അലോപ്പതി ചികിത്സയെ തള്ളിപ്പറഞ്ഞു കൊണ്ടല്ല ഞാനിതൊക്കെ ചെയ്യുന്നത്.
അവര്‍ വൈദ്യശാസ്ത്രത്തില്‍ വിശ്വസിക്കുന്നു. ഞാന്‍ ആയുര്‍വേദത്തിന്റെ കരുത്തില്‍ വിശ്വസിക്കുന്നു അത്രയേ ഉള്ളൂ വ്യത്യാസം എന്നും, പലരും എന്നോട് ജഗതിയുടെ രോഗാവസ്ഥ ധരിപ്പിച്ചു, എന്റെയടുക്കല്‍ പ്രതിവിധിയുണ്ടോ എന്ന് ആരാഞ്ഞു. അപ്പോഴാണ് ഞാന്‍ ഇക്കാര്യം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.

അതേ സമയം ജഗതിയുടെ ഈ അവസ്ഥ താൻ മാറ്റിത്തരുമെന്ന് മാധവൻ വൈദ്യർ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ജഗതിയുടെ മകൾ പാർവതി രംഗത്തെത്തിയിരുന്നു. പപ്പയെ തിരിച്ചു തരാമെന്ന് മാധവൻ വൈദ്യർക്ക് ഉറപ്പുണ്ടെങ്കിൽ തങ്ങൾ ഒരുക്കമാണെന്നും എന്നാൽ ഇനിയുമൊരു പരീക്ഷണത്തിന് വിട്ടുകെടുക്കാൻ തയ്യാറല്ലെന്നും പാർവതി വ്യക്തമാക്കി.

പഴയ പപ്പയെ ഞങ്ങൾക്ക് വേണം...അതിനു വേണ്ടിയാണ് ഇക്കണ്ട നാൾ വരേയും ഞങ്ങൾ കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ കഴിഞ്ഞു പോയ വർഷങ്ങളിൽ നൽകാവുന്നതിന്റെ പരമാവധി ചികിത്സ അദ്ദേഹത്തിന് നൽകി, പലതും നിരാശയായിരുന്നു സമ്മാനിച്ചത്. മാധവൻ വൈദ്യർക്ക് അദ്ദേഹത്തെ ചികിത്സിച്ച് ഭേദപ്പെടുത്താനാകുമെന്ന ഉറപ്പുണ്ടെങ്കിൽ. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പരിഹാരം കാണാനാകുമെങ്കിൽ തീർച്ചയായും പപ്പയ്ക്കായി അദ്ദേഹത്തിന്റെ ചികിത്സ തേടും. പക്ഷേ ഒരു കാര്യം, അദ്ദേഹത്തിന്റെ ചികിത്സാരീതി എവ്വിധമാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെടണം. ഇനിയൊരു പരീക്ഷണത്തിന് പപ്പയെ വിട്ടു കൊടുക്കാൻ ഞങ്ങൾ ഒരുക്കമല്ല.’–പാർവതി പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിംസ് വാട്സൺ അന്തരിച്ചു.  (26 minutes ago)

ലോറി ചുരത്തിലെ ആറാം വളവിലാണ് കുടുങ്ങിയത്....  (46 minutes ago)

മുഖ്യന്റെ കഴുത്തിന് വളഞ്ഞ് കോടതി.!പ്രശാന്തിനെ പടിയടച്ച് പിണ്ഡം വച്ചു..!സുധാകരന്റെ ഒറ്റമൂലി ദേവസ്വം ബോര്‍ഡിൽ ജയകുമാര്‍ IA  (49 minutes ago)

രാവിലെ ഉണരാതിരുന്നതോടെ വിളിക്കാനായി മുത്തശ്ശിയെത്തി... നോക്കിയപ്പോൾ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന....  (1 hour ago)

ഏഴ്‌ വേദികളിലായി നടക്കുന്ന മേളയിൽ 180 ഇനങ്ങളിലായി 8,500 വിദ്യാർഥികൾ പങ്കെടുക്കുന്നു  (1 hour ago)

കഴിഞ്ഞ ദിവസം പുതുക്കി പണിത കെട്ടിടത്തിൽ തീപിടുത്തം..  (1 hour ago)

മൻസൂരിയ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (1 hour ago)

ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു  (1 hour ago)

വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശം...സഞ്ചാരികൾ വനത്തിനുള്ളിലേക്ക് പ്രവേശിക്കരുത്  (2 hours ago)

ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അന്തരീക്ഷച്ചുഴി ... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി  (2 hours ago)

ഒഴിവായത് വൻ അപകടം... രാവിലെ ആയതിനാൽ ജീവനക്കാർ എത്തിയിരുന്നില്ല  (2 hours ago)

കൃത്യം ഏറ്റെടുത്തിട്ടില്ല  (2 hours ago)

ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി..... മകന്റെ ചോറൂണ് ദിവസം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ  (2 hours ago)

Malayali Vartha Recommends