Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ബ്യൂട്ടി പാര്‍ലറിനുനേരേയുണ്ടായ വെടിവയ്‌പ്പ്‌ അന്വേഷണം വമ്പന്മാർ ഉൾപ്പെട്ട റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലേയ്ക്ക് കടന്നതോടെ കേസ് ഒത്തുതീർപ്പിലേയ്ക്ക്...

09 JANUARY 2019 06:09 PM IST
മലയാളി വാര്‍ത്ത

നടി ലീനാ പോളിന്റെ "നെയ്‌ല്‍ ആര്‍ട്ടിസ്‌ട്രി" ബ്യൂട്ടി പാര്‍ലറിനുനേരേയുണ്ടായ വെടിവയ്‌പ്പ്‌ കേസ് ഒത്തുതീർപ്പിലേയ്ക്ക്. പരാതിക്കാരി നടി ലീന മരിയ പോളും അധോലോക നേതാവ് രവി പൂജാരയും ഒത്തുതീര്‍പ്പിലെത്തിയെന്ന അനുമാനത്തിലാണ് അന്വേഷണ സംഘം. ലീന നൽകിയ പരാതിയിന്മേൽ അന്വേഷണം നടക്കവേ വീണ്ടും മൊഴി രേഖപ്പെടുത്താനുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുമ്പേ നടിയെ പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ഇവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. തുടരെ ഹാജരാകാതെ വന്നതോടെയാണ് ഇരുവരും ഒത്തുതീര്‍പ്പിലെത്തിയോ എന്ന സംശയം പൊലീസിനുള്ളത്. കേസുമായി മുന്നോട്ട് പോകാന്‍ ലീനയ്ക്ക് താത്പര്യമില്ലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

ആദ്യം അഞ്ച് കോടിയും പിന്നീട് 25 കോടി രൂപയുമാണ് രവി പൂജാര നടിയോട് ആവശ്യപ്പെട്ടിരുന്നത്. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. രവി പൂജാരയ്ക്കായി മൂന്ന് സംഘങ്ങളായി അന്വേഷണം നടത്തുന്നതിനൊപ്പം ലീനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. പിന്നീട് വെടിവയ്‌പ്പ്‌ കേസില്‍ അന്വേഷണം റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലേക്കും അന്വേഷണ സംഘം വ്യാപിപ്പിച്ചിരുന്നു. ഇടതുനേതാവിന്റെ മകനിലേക്കുംഅന്വേഷണം നീണ്ടതോടെ കേസ് അട്ടിമറിക്കാന്‍ ഉന്നതതലനീക്കം തുടങ്ങിയിരുന്നു.പിന്നാലെ അന്വേഷണസംഘാംഗങ്ങളെ ഒഴിവാക്കി, ഒരു എ.സി.പിക്കു മാത്രം ചുമതല നല്‍കിക്കൊണ്ട്‌ ഉത്തരവിറങ്ങി. വെടിവച്ചവരെ മാത്രം കണ്ടെത്തിയാല്‍ മതിയെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയത്.

കേസില്‍ മൊഴിയെടുക്കാന്‍ ലീന പോളിനെ പോലീസ്‌ നേരത്തെ വിളിച്ചുവരുത്തിയിരുന്നു. മൂന്നുമണിക്കൂറോളം നീണ്ട മൊഴിയെടുക്കലില്‍ ഹവാല കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പോലീസ്‌ ആരാഞ്ഞു. ഇതിനിടെയാണു റിയല്‍ എസ്‌റ്റേറ്റ്‌ ബന്ധങ്ങള്‍ പുറത്തായത്‌. കൊച്ചിയിലെ പല റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകളിലും ലീനയുടെ സുഹൃത്ത്‌ സുകേഷ്‌ ഇടപെട്ടിരുന്നു.

സംസ്‌ഥാനത്തെ പ്രമുഖ ഗുണ്ടാസംഘത്തെ ആശ്രയിച്ചായിരുന്നു ഇടപാടുകള്‍. ഈ ഗുണ്ടാസംഘത്തിനു തമിഴ്‌നാട്ടിലെ രാഷ്‌ട്രീയക്കാരുമായി അടുത്തബന്ധമുണ്ട്‌. കൊച്ചിയിലെ പല ഇടപാടുകളിലും സുകേഷ്‌ ഗുണ്ടാസംഘവുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. സംഘത്തലവന്‌ ഇടതുനേതാവിന്റെ മകനുമായി ബന്ധമുണ്ട്‌. റിയല്‍ എസ്‌റ്റേറ്റ്‌ നടത്തിപ്പുകാരനായ ഇയാള്‍ ഇവരുമായി ബന്ധപ്പെട്ട്‌ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്‌. ഈ വിവരം ലഭിച്ചതിനു പിന്നാലെയാണു കൂടുതല്‍ അന്വേഷണം വേണ്ടെന്ന നിര്‍ദേശമെത്തിയത്‌.


വെടിവയ്പ്പ് കേസിന്റെ അന്വേഷണത്തില്‍ ഇതുവരെ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. അധോലോക നായകന്‍ രവി പൂജാരയുടേതെന്ന പേരില്‍ ലീനയ്ക്ക് ലഭിച്ച ഭീഷണി ഫോണ്‍ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണവുമായി പൊലീസ് മുന്നോട്ട്പോകുന്നത്. വെടിവയ്പ്പ് നടത്തിയ രണ്ടുപേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ നെയ്ല്‍ ആര്‍ടിസ്ട്രി ബ്യൂട്ടി പാര്‍ലറില്‍ ഡിസംബര്‍ 15ന് ഉച്ചയ്ക്ക് 2.50നാണ് വെടിവയ്പുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ട് പേര്‍ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. രണ്ടു പേരും ഹെല്‍മറ്റും ജാക്കറ്റും ധരിച്ചിരുന്നു. ഒരാള്‍ ബൈക്കിനടുത്തു തന്നെ നിന്നു. രണ്ടാമന്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സലൂണിലേക്കുള്ള ചവിട്ടുപടികളില്‍ വച്ച്‌ എയര്‍പിസ്റ്റള്‍ കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

സുരക്ഷാ ജീവനക്കാരന്‍ ഓടിയെത്തുമ്ബോഴേക്കും അക്രമികള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. ഇവര്‍ക്കായുള്ള അന്വേഷണവും വഴി മുട്ടിയിരിക്കുകയാണ്.
ശബ്ദരേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ലീനയെ വിളിച്ചത് രവി പൂജാര തന്നെയെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍,​ പരിശോധന റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (8 minutes ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (22 minutes ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (39 minutes ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (43 minutes ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (54 minutes ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (1 hour ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (1 hour ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (1 hour ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (1 hour ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (2 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (2 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (2 hours ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (2 hours ago)

നാട്ടിൽ നിന്നെത്തിയിട്ട് ഒരു മാസം മാത്രം... കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിൽ നിര്യാതനായി...  (3 hours ago)

Malayali Vartha Recommends