ആദ്യ വിവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടായ സമയത്ത് എല്ലാം അമ്മയ്ക്ക് അറിയാമായിരുന്നു... രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞതും അമ്മയോടായിരുന്നു! പക്ഷെ 'അമ്മ അന്ന് പറഞ്ഞത് ഒരൊറ്റകാര്യം മാത്രമായിരുന്നു... തുറന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് ഭരതന്

കെപിഎസി ലളിതയുടെ വേര്‍പാടിലൂടെ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത് മികച്ചൊരു അഭിനേത്രിയെ ആയിരുന്നുവെങ്കില്‍, സിദ്ധാര്‍ഥ് ഭരതന് നഷ്ടപ്പെട്ടത് തന്റെ അമ്മയെ ആണ്. ഇപ്പോഴും പൂർണ്ണമായും താരം അതിൽ നിന്നും മുക്തനായിട്ടില്ല. ജീവിതത്തില്‍ താന്‍ ദൈവമായി കാണുന്നത് അച്ഛനേയും അമ്മയേയുമാണ്. അത് രണ്ടും തനിക്ക് നഷ്ടമായെന്നും താരപുത്രന്‍ പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോളായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ലളിതയുടെ മകന്‍ എന്ന തരത്തില്‍ എന്നെ പരിഗണിക്കാറുണ്ട് പലരും. അച്ഛനേക്കാളും കൂടുതല്‍ പലരും അറിയുന്നത് അമ്മയെയാണ്. അമ്മയോട് എല്ലാവര്‍ക്കും പ്രത്യേകമായൊരു ഇഷ്ടമുണ്ട്. 2015 ലായിരുന്നു എനിക്ക് അപകടം സംഭവിച്ചത്. അന്നത്തെ തിരിച്ചുവരവ് രണ്ടാം ജന്മത്തിലേത് തന്നെയായിരുന്നു. ഒരുവണ്ടി ഡിം അടിക്കാതെ വന്നപ്പോള്‍ ഞാന്‍ അയാളെ ചീത്ത വിളിക്കുകയായിരുന്നു. ആ സമയത്ത് എന്താണ് നടന്നതെന്ന കാര്യത്തെക്കുറിച്ച് എനിക്കറിയില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ അമ്മയോട് ചര്‍ച്ച ചെയ്യാറുണ്ട്. പേഴ്‌സണല്‍ കാര്യങ്ങളില്‍ വരെ അമ്മയുടെ അഭിപ്രായം തേടാറുണ്ട്. ആദ്യ വിവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടായ സമയത്ത് എല്ലാം അമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞതും അമ്മയോടായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. രണ്ടാമത്തെ വിവാഹം ലവ് മാര്യേജായിരുന്നു. അമ്മയോട് തന്നെയാണ് അതേക്കുറിച്ച് ആദ്യം പറഞ്ഞത്. ഇതെങ്കിലുമൊന്ന് നേരെ കൊണ്ടുപോണോയെന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്. അമ്മയാണ് അത് റെഡിയാക്കിയത്.
ഞാനെപ്പോഴും ഉണ്ടായെന്ന് വരില്ല. നീ വെറുതെ കളിക്കരുത്. കൃത്യമായി കാര്യങ്ങളെല്ലാം ചെയ്യണമെന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്. കൊറോണ വന്ന സമയത്ത് അമ്മ വല്ലാതെ പാനിക്കായിരുന്നു. ഓടിക്കോണ്ടിരുന്നതും റോളിംഗ് ചെയ്യുന്നതുമെല്ലാം നടക്കുന്നുണ്ടായിരുന്നില്ല. അമ്മ ആ സമയത്ത് ഷൂട്ടിന് പോവണമെന്നൊക്കെ പറയുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്. ഞാന്‍ സീനുണ്ടാക്കുമ്പോള്‍ നീ പോടായെന്നായിരുന്നു അമ്മ പറയാറുള്ളത്. അമ്മയെ ഇരുത്തിയത് കൊറോണ സമയത്തെ കാര്യങ്ങളാണ്.
അഭിനയവും സംവിധാനവുമൊക്കെയായി സജീവമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. നമ്മള്‍ എന്ന ചിത്രത്തിലൂടെയായാണ് അദ്ദേഹം അഭിനയത്തിന് തുടക്കം കുറിച്ചത്. അഭിനേതാവായി മുന്നേറുമ്പോളും സംവിധാനമോഹമായിരുന്നു അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha























