ചില സമയങ്ങളിൽ എന്റെ ഈഗോ കാരണം ഞാൻ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്.. അവർക്ക് വിഷമമാകട്ടെ എന്ന് കരുതി, ഞാൻ ചെയ്തിട്ടുണ്ട്... നീ എന്റെ മനസിൽ നിന്ന് അകന്നിട്ടില്ല ബ്ലെസ്‍ലി, നിന്റെ മനസിൽ നിന്ന് ഞാൻ അകന്നു പോയി എന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ലായിരുന്നു.. ഞാൻ എങ്ങനെ നിന്നെ സ്നേഹിച്ചു എന്നത് എനിക്കറിയില്ല ബ്ലെസ്‌ലി.. നിന്റെ മനസിൽ നിന്ന് അകലാൻ മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തു എന്നും തുറന്ന് ചോദിച്ച് ലക്ഷ്മിപ്രിയ!

ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്‍ക്ക് വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ഥികളിൽ നിന്നും , പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലേയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. വളരെ ആവേശത്തോടെയാണ് മത്സരാർഥികൾ ഫിനാലെ നോക്കികാണുന്നത്. ഇപ്പോഴിത ലക്ഷ്മിപ്രിയയോട് ചെയ്ത കാര്യങ്ങളേക്കുറിച്ച് സംസാരിക്കുകയാണ് ബ്ലെസ്‌ലി. ടാസ്കിന്റെയൊക്കെ ഭാഗമായിട്ട് ഞാൻ നിങ്ങളെ ഒരുപാട് ആക്കിയിട്ടുണ്ട്. ഞാൻ കാരണം എന്തെങ്കിലും ഇത് ആയിട്ടുണ്ടെങ്കിൽ അതിനൊക്കെ റിവേഴ്സൽ ആക്കാൻ ഞാൻ ശ്രമിക്കുമെന്ന് ബ്ലെസ്‌ലി ലക്ഷ്മിപ്രിയയോട് പറഞ്ഞു. എനിക്ക് അങ്ങനെയല്ല ബ്ലെസ്‌ലി എന്ന് പറഞ്ഞു കൊണ്ട് ലക്ഷ്മിപ്രിയ മറുപടി പറയുന്നു.
ടാസ്കിന്റെ ഭാഗമായിട്ട് എന്തെങ്കിലും ചെയ്തു അങ്ങനത്തെ കാര്യങ്ങളൊന്നും എനിക്ക് ഒരു പ്രശ്നമല്ലെന്ന് ലക്ഷ്മിപ്രിയ പറയുന്നു. ചില സമയങ്ങളിൽ എന്റെ ഈഗോ കാരണം ഞാൻ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. കാരണം അവർക്ക് വിഷമമാകട്ടെ എന്ന് കരുതി, ഞാൻ ചെയ്തിട്ടുണ്ട്. നീ എന്റെ മനസിൽ നിന്ന് അകന്നിട്ടില്ല ബ്ലെസ്‍ലി, നിന്റെ മനസിൽ നിന്ന് ഞാൻ അകന്നു പോയി എന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ലായിരുന്നു. ഞാൻ എങ്ങനെ നിന്നെ സ്നേഹിച്ചു എന്നത് എനിക്കറിയില്ല ബ്ലെസ്‌ലി. നിന്റെ മനസിൽ നിന്ന് അകലാൻ മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തു എന്നും ലക്ഷ്മിപ്രിയ ബ്ലെസ്‌ലിയോട് ചോദിച്ചു. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ 20 മത്സരാര്‍ഥികളിൽ നിന്നും പ്രേക്ഷകർ പലഘട്ടങ്ങളിലായി നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമപോരാട്ടത്തിനായി മാറ്റുരയ്ക്കാൻ അവശേഷിക്കുന്നത് ആറുപേരാണ് . അവസാനറൗണ്ടിൽ പ്രേക്ഷകവിധിക്കായി കാത്തിരിക്കുന്നവർ ധന്യ മേരി വര്ഗീസ് , സൂരജ് , ബ്ലെസ്സലി , ലക്ഷ്‍മി പ്രിയ , ദില്‍ഷാ പ്രസന്നൻ , റിയാസ് സലിം എന്നിവരാണ്. വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്.
https://www.facebook.com/Malayalivartha























