Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കോടതി പറയുന്നത് പ്രോസിക്യൂഷൻ തെളിവ് കൊണ്ടുവന്നിട്ടില്ലെന്നാണ്... പ്രോസിക്യൂഷനെ സംശയത്തിന്റെ നിഴലിൽ നിർത്തുമ്പോൾ മാത്രമേ പ്രതിക്ക് അനകൂലമായി കോടതിക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ.. ഇങ്ങനെയാണെങ്കിൽ രക്ഷപ്പെടുക ദിലീപ്,പൾസർ സുനി അല്ല.. നടിക്കൊപ്പം എന്ന് പറയാത്ത ഗണേഷ് കുമാർ; നിർണായക രഹസ്യം പുറത്ത് വിട്ട് അഡ്വ മിനി

21 JULY 2022 08:42 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയെന്ന കാര്യം പൊതുസമൂഹത്തില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡ് പരിശോധന ഫലത്തിന്റേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാ‍ഞ്ചും രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ അനുബന്ധ കുറ്റപത്രം തയ്യാറാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. 1500 ഓളം പേജ് വരുന്ന കുറ്റപത്രം വെള്ളിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. കേസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീണ്ടും പരിഗണിക്കും. ദിലീപിനെ സംബന്ധിച്ച് ഇത് വളരെ നിർണായകമാണ്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സമർപ്പിക്കുന്ന തെളിവുകൾക്ക് മുൻപിൽ വിചാരണ കോടതി കണ്ണടക്കുകയാണെന്ന തുറന്ന് പറച്ചിലുമായി അഡ്വ ടിബി മിനി രംഗത്തെത്തിയിരിക്കുകയാണ്. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപും അയാളുടെ ഏജന്റുമാരും ശ്രമിച്ചതിന്റെ നിരവധി തെളിവുകൾ പ്രോസിക്യൂഷൻ ശേഖരിച്ച് കോടതിയിൽ സമർപ്പിച്ചതാണ്. പ്രോസിക്യൂഷന്റെ ആ നടപടിയ്ക്ക് കയ്യടിക്കുകയാണ് വേണ്ടത്. എന്നാൽ കോടതി പറയുന്നത് പ്രോസിക്യൂഷൻ തെളിവ് കൊണ്ടുവന്നിട്ടില്ലെന്നാണ്. പ്രോസിക്യൂഷനെ സംശയത്തിന്റെ നിഴലിൽ നിർത്തുമ്പോൾ മാത്രമേ പ്രതിക്ക് അനകൂലമായി കോടതിക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും മിനി വിമർശിച്ചു.

മിനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നേരിട്ട് തെളിവുകളൊന്നും പ്രോസിക്യൂഷന് സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിചാരണ കോടതി പറഞ്ഞത്. ഈ കേസിന് വേണ്ടി പണിയെടുക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറെ സംബന്ധിച്ച് അയാളുടെ വേദന കാണാതെ പോകരുത്. പ്രോസിക്യൂട്ടർ സമർപ്പിക്കുന്ന തെളിവുകൾ സ്വീകരിക്കണോ വേണ്ടയോ എന്ന് കോടതിക്ക് തീരുമാനിക്കാം. എന്നാൽ ദിലീപും അയാളുടെ ഏജന്റുമാരും സാക്ഷികളെ മൊഴിമാറ്റാൻ സ്വാധീനിച്ചിട്ടുണ്ടോയെന്നാണ് ഇവിടുത്തെ പ്രധാന ചോദ്യം'. 'പൾസർ സുനിയോടൊപ്പം സഹതടവുകരനായി ഇരുന്ന ആളാണ് വിപിൻ ലാൽ എന്ന സാക്ഷി. കേസിൽ അയാൾ കൂറുമാറിയിട്ടില്ല. ദിലീപിന് കൊടുക്കുന്നതിന് സുനി എഴുതിയ കത്ത് എഴുതുന്നത് വിപിൻ ലാൽ ആണ്. അതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വിപിൻ ലാൽ എന്നത് കേസിലെ ഏറ്റവും നല്ല സാക്ഷിയാണ്. ആ വിപിൻ ലാലിനെ സ്വാധീനിക്കാൻ ഗണേഷ് കുമാർ എംഎൽഎയുടെ ഡ്രൈവറായ പ്രദീപ് കോട്ടത്തല ശ്രമിച്ചിരുന്നു'.

'ദിലീപ് കേസിൽ നടിയുടെ പക്ഷത്തെന്ന് ഒരിക്കൽ പോലും പറയാത്ത വ്യക്തിയാണ് ഗണേഷ് കുമാർ. മറ്റുള്ളവർ നടിയോടൊപ്പവും പ്രതിയോടൊപ്പവും എന്ന് പറയുമ്പോൾ ഗണേഷ് കുമാർ സത്യസന്ധത കൊണ്ടായിരിക്കാം ഒരുപക്ഷേ നടിയോടൊപ്പമെന്ന് ഇതുവരെ പറയാൻ തയ്യാറായിട്ടില്ല. എന്തിനാണ് പ്രദീപ് വിപിൽ ലാലിന്റെ ബന്ധുവായ ഗിരീഷിനെ കാണാൻ പോയത് എന്നത് ചോദ്യമാണ്'. 'ഗിരീഷിനെ അദ്ദേഹം ജോലി ചെയ്യുന്ന ജ്വല്ലറിയിൽ പോയാണ് അന്വേഷിച്ചത്. പ്രദീപ് ഗിരീഷിനെ കാണാൻ പോകുന്ന വഴിയിൽ ദിലീപിന്റെ ഡ്രൈവറായ അപ്പുണ്ണിയെ വിളിച്ചിട്ടുണ്ട്. പ്രദീപ് എന്തിന് അപ്പുണ്ണിയെ വിളിക്കണം? ഗിരീഷിനെ കണ്ട് പ്രദീപ് പറഞ്ഞത് വിപിൻ ലാലിന് വീടില്ലല്ലോ ദിലീപിന് അനുകൂലമായി മൊഴി പറഞ്ഞാൽ വീട് വെച്ച് തരാമെന്ന് അയാളോട് പറയണം എന്നാണ് പറഞ്ഞത്.ആ പറഞ്ഞതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിപിൻ ലാലും ഗിരീഷും ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടുമുണ്ട്. ഇത് ഈ കേസിലെ നിർണായക തെളിവല്ലേ?' 'പ്രദീപ് കോട്ടതല അപ്പുണ്ണിയെ വിളിക്കുന്ന സിഡിആർ അടക്കം കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു. അതിനെ കുറിച്ചൊരു അന്വേഷണം പോലും നടത്താൻ വിചാരണ കോടതി തയ്യാറായിരുന്നില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് പ്രോസിക്യൂഷൻ ആവർത്തിക്കുമ്പോൾ ഞാനൊന്നും കാണുന്നില്ലെന്ന് പറഞ്ഞ് നീതിപീഠം കണ്ണടച്ച് ഇരിക്കുമ്പോൾ അത് നീതി നിഷേധം തന്നെയാണ്'.

'വിപിൻ ലാൽ വഴങ്ങാതെ വന്നപ്പോൾ ഭീഷണിക്കത്തുകൾ അടക്കം വിപിൻ ലാലിനെ തേടി വന്നു. അത്തരത്തിൽ മൂന്ന് കത്തുകൾ വന്നപ്പോൾ അയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പൾസർ സുനി വിപിൻ ലാലിനെ കൊണ്ട് ദിലീപിന് എഴുതിച്ച കത്തിൽ കൃത്യമായി പറയുന്നുണ്ട് ദിലീപേട്ട ഞാൻ വളരെ അധികം ബുദ്ധിമുട്ടിലാണെന്ന്. ദിലീപിന് കൊടുക്കാൻ വേണ്ടിയാണ് പൾസർ സുനി ആ കത്ത് കൊടുത്തുവിട്ടത്. ഈ നാട്ടിൽ എത്ര മനുഷ്യരുണ്ട്. അവർക്കൊന്നും പൾസർ സുനി കത്ത് കൊടുത്തില്ലല്ലോ?' 'അപ്പുണ്ണിയെ വിളിച്ചാണ് വിപിൻ ലാൽ കത്ത് കൈമാറിയത്. ദിലീപിന്റെ ഡ്രൈവറായ അപ്പുണ്ണി അതുകൊണ്ട് തന്നെ കേസിൽ വലിയ ഫാക്ടർ ആണ്. ദിലീപ് ഈസ് ഈക്വൽ ടു അപ്പുണ്ണി എന്ന നിലയിൽ നിൽക്കുകയാണ്. ദിലീപ് എല്ലാ കാര്യങ്ങളും ഓപ്പറേറ്റ് ചെയ്തിരിക്കുന്നത് അപ്പുണ്ണിയുടെ നമ്പർ എന്ന നിലയിലുള്ള ഒരു നമ്പർ ഉപയോഗിച്ചാണ്'. 'പ്രദീപ് ഗീരീഷിനെ കാണാൻ പോയതിനും ഗിരീഷ് രത്ന സ്വാമി എന്ന് പറയുന്ന ആളുടെ ഫോണിൽ നിന്നും അപ്പുണ്ണിയെ വിളിച്ചു എന്ന് പറയുന്ന തെളിവ് ഇതെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിനെല്ലാം പ്രോസിക്യൂഷനെ അഭിനന്ദിക്കുകയാണ് വേണ്ടത്.എന്നാൽ കോടതി പറയുന്നത് പ്രോസിക്യൂഷൻ തെളിവ് കൊണ്ടുവന്നിട്ടില്ലെന്നാണ്. പ്രോസിക്യൂഷനെ സംശയത്തിന്റെ നിഴലിൽ നിർത്തുമ്പോൾ മാത്രമേ പ്രതിക്ക് അനകൂലമായി കോടതിക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ.

തെളിവുകൾ ഒന്നും പരിഗണിക്കാതെ കോടതി പ്രോസിക്യൂട്ടർമാരെ അപമാനിക്കുകയാണ്. രണ്ട് പ്രോസിക്യൂട്ടർമാരാണ് നടി ആക്രമിക്കപ്പെട്ട കേസിൽ നിന്നും രാജിവെച്ചത്'. 'കേസിൽ മറ്റൊരു സാക്ഷിയായ ജിംസൺ എന്ന് പറയുന്നയാളെ വിളിച്ചത് നാസർ എന്നയാളാണ്. രാമൻപിള്ള സാർ പറഞ്ഞു ദിലീപിന് അനുകൂലമായി പറഞ്ഞാൽ 25 ലക്ഷം രൂപ തരാമെന്നാണ് ജിംസണോട് പറഞ്ഞത്. ഇത് വെറുതേ പറയുകയായിരുന്നില്ല പ്രോസിക്യൂട്ടർ. നാസർ ജിംസണെ വിളിച്ചതിന്റെ ഫോൺ രേഖകൾ ഉൾപ്പെടെയാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. നാസറിന് ദിലീപുമായോ രാമൻപിള്ളയുമായോ ബന്ധമില്ലെന്ന് വേണമെങ്കിൽ പറയാം. എന്നാൽ പൾസർ സുനിയുടെ സഹതടവുകാരനായ ജിംസണെ മൊഴിമാറ്റിച്ചാൽ ആരാണ് രക്ഷപ്പെടുക? അത് ദിലീപ് മാത്രമാണ് പൾസർ സുനി രക്ഷപ്പെടില്ലെന്നും മിനി കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (1 hour ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (1 hour ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (3 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (3 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (4 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (5 hours ago)

Malayali Vartha Recommends