Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഉത്തരവാദിത്തപ്പെട്ട കോടതി അയാളെ മനോരോഗ വിദഗ്ദന് അടുത്തേക്ക് അയക്കുകയും അയാൾ പ്രതിയുടെ ആരോഗ്യ നില പരിശോധിക്കുകയും പ്രതിക്ക് അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോയെന്ന് ഉറപ്പാക്കുകയും വേണം'.. മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതി പൾസർ സുനി കേസിൽ നിന്നും ഒഴിവാക്കപ്പെടില്ല.. സംഭവിക്കുന്നത് മറ്റൊന്ന്! തുറന്ന് പറഞ്ഞ് അഡ്വ പ്രിയദർശൻ തമ്പി

21 JULY 2022 01:41 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയും നടനുമായ ദിലീപും സംഘവും വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനായത് ബി ജെ പി സംസ്ഥാന നേതാവെന്ന രീതിയിൽ തന്നെ കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് സുപ്രധാന തെളിവുകള്‍ ലഭിച്ചു എന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ് ശബ്ദസാമ്പിള്‍ അന്വേഷണസംഘം ശേഖരിക്കുകയും ചെയ്തു. അതിനിടയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിലും അന്വേഷണം തകൃതിയായി തന്നെ നടക്കുകയാണ്. നാളെ കേസിന്റെ പുനരന്വേഷണ റിപ്പോർട്ടും വിചാരണ കോടതിയിൽ സമർപ്പിക്കുകയാണ് അനേഷണ സംഘം. നിർണായകമായ ഈ അവസാന നിമിഷത്തിലാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ സുനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അയാൾ കേസിൽ നിന്നും ഒഴിവാകില്ലെന്ന തുറന്ന് പറച്ചിലുമായി എത്തുകയാണ് അഡ്വ പ്രിയദർശൻ തമ്പി.

പ്രിയദർശൻ തമ്പിയുടെ വാക്കുകൾ ഇങ്ങനെ...

കൃത്യം ചെയ്യുന്ന സമയത്ത് പ്രതിയുടെ മാനസിക നില തകരാറിലാണെന്ന് തെളിയിച്ചാൽ ചില ആനുകൂല്യങ്ങൾ അയാൾക്ക് ലഭിക്കും.എന്നാൽ പൾസർ സുനിയുടെ കേസ് അങ്ങനെയല്ല. വിചാരണ നടക്കുമ്പോഴാണ് പ്രതിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ട കൃത്യമായ നടപടിയുണ്ട്. ഉത്തരവാദിത്തപ്പെട്ട കോടതി അയാളെ മനോരോഗ വിദഗ്ദന് അടുത്തേക്ക് അയക്കുകയും അയാൾ പ്രതിയുടെ ആരോഗ്യ നില പരിശോധിക്കുകയും പ്രതിക്ക് അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോയെന്ന് ഉറപ്പാക്കുകയും വേണം'. മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതി പൾസർ സുനി കേസിൽ നിന്നും ഒഴിവാക്കപ്പെടില്ല. ഇയാളുടെ വിചാരണ മാറ്റിവെച്ചേക്കാം. അയാളുടെ മാനസിക നില ശരിയായതിന് ശേഷം വിചാരണ നടത്തുകയാണ് ചെയ്യുക.

പൾസർ സുനിക്ക് ജയിലിൽ എന്ത് സംഭവിച്ചുവെന്നാണ് ഇവിടെ പ്രധാനമായും പരിശോധിക്കേണ്ടത്. പൾസർ സുനിക്ക് മുൻപ് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് അയാളുടെ അമ്മ പറയുന്നുണ്ട്'. മാനസിക രോഗി അല്ലാത്ത ഒരാൾക്ക് എന്ത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രശ്നം വരുന്നത്. നിരന്തര സമ്മർദ്ദങ്ങൾ നടത്തിയാലും ദ്രോഹിച്ചാലുമെല്ലാം ചിലർ മാനസിക രോഗികളാകും. അതുകൊണ്ട് തന്നെ ജയിലിൽ പ്രതി അനുഭവിക്കുന്ന കാര്യങ്ങൾ എന്താണെന്ന് കണ്ടെത്തണം. ഇതിൽ അന്വേഷണം നടത്തണം',പ്രിയദർശൻ തമ്പി പറഞ്ഞു. 'കേസിൽ ഒരാൾ കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽ ശിക്ഷ തീരുമാനിക്കും. എന്നാൽ മാനസിക പ്രശ്നം ഉണ്ടെന്ന് കണ്ടെത്തിയാൽ അയാൾ ചെയ്ത കുറ്റത്തിന്റെ ശിക്ഷ കുറക്കാൻ ഇത് സഹായിക്കും. വിചാരണ നടക്കുന്ന ഘട്ടത്തിലാണ് മാനസിക പ്രശ്നം നേരിടുന്നുവെന്ന വാദം വരുന്നത്.

അതുകൊണ്ട് മുൻപ് ഇയാൾ ചെയ്ത കുറ്റത്തേയോ വെളിപ്പെടുത്തലുകളെയോ ഇത് ബാധിക്കില്ല. എന്നാൽ ഇനി അയാൾ നടത്താനിരിക്കുന്ന വെളിപ്പെടുത്തലുകളെ അത് ബാധിക്കും', പ്രിയദർശൻ തമ്പി വ്യക്തമാക്കി. 'നടി ആക്രമിക്കപ്പെട്ട കേസ് അവസാന ലാപ്പിലേക്ക് എത്തിയിരിക്കുകയാണ്. അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കും. അതോടെ കേസിൽ ആരൊക്കെയാണ് സാക്ഷികൾ, പ്രതികൾക്കെതിരായ കുറ്റം, തെളിവുകൾ എന്നത് സംബന്ധിച്ചെല്ലാം വ്യക്തമായ ചിത്രം പുറത്തുവരും. അനുബന്ധ കുറ്റപത്രത്തിൽ പുതിയ സാക്ഷികൾ ഉണ്ടെങ്കിൽ ആ സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിക്കേണ്ടി വരും. അവരെ ക്രോസ് വിസ്തരിക്കാനുള്ള അവകാശം പ്രതിഭാഗത്തിനും ഉണ്ട്'. 'പ്രതിഭാഗം ഇതുവരെ തെളിവുകളിലേക്ക് കടന്നിട്ടില്ല. പ്രോസിക്യൂഷന്റെ തെളിവുകൾ സംബന്ധിച്ചുള്ള വിചാരണയാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിഭാഗത്തിന് ആരെയൊക്കെ വിസ്തരിക്കാൻ ഉണ്ട്,ഹാജരാക്കാനുണ്ട് എന്നത് കാത്തിരുന്ന് കാണാം.

കേസിൽ പ്രതിഭാഗത്തിന്റെ ഏറ്റവും വലിയ ട്രംപ് കാർഡ് ഡിജിപി ആർ ശ്രീലേഖ ആവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല',പ്രിയദർശൻ തമ്പി പറഞ്ഞു.ഈ കേസിന്റെ വിധി ഡിസംബറോട് കൂടി ഉണ്ടാകുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'നടി ആക്രമിക്കപ്പെട്ട കേസിൽ എല്ലാ കാര്യത്തിലും വ്യക്ത വന്നു എന്ന് പറയാനാകില്ല. എന്നാൽ എല്ലാം പുകമറയ്ക്ക് ഉള്ളിലാണെന്നും പറയാൻ സാധിക്കില്ല. കേസുമായി ബന്ധപ്പെട്ട് പുറത്തേക്ക് വരുന്ന കാര്യങ്ങൾ സംബന്ധിച്ചെല്ലാമുള്ള തെളിവുകൾ പ്രോസിക്യൂഷന് കണ്ടെത്താൻ സാധിച്ചിട്ടുണ്ടോയെന്നത് സംശയമാണ്.ഫോറൻസിക് പരിശോധന റിപ്പോർട്ട് കൊടുത്ത സാക്ഷിയെ കോടതി വിസ്തരിക്കും. വളരെ സമർത്ഥയായൊരു വിദഗ്ദയാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം സംബന്ധിച്ച പരിശോധന നടത്തിയത്. അവരെ വിസ്തരിക്കുമ്പോൾ റിപ്പോർട്ടിൽ അടങ്ങാത്ത കാര്യങ്ങളെ കുറിച്ച് അവർക്ക് പറയാൻ സാധിക്കും'. 'മെമ്മറി കാർഡ് ആക്സസ് ചെയ്തെങ്കിലും ചോർന്നില്ലെന്ന് വാദം ഉയരുമ്പോൾ പിന്നെ എന്തിന് വേണ്ടി അര മണിക്കൂർ എടുത്ത് വിവോ ഫോണിലിട്ട് കണ്ടുവെന്ന ചോദ്യം പ്രസക്തമാണ്. സാമാന്യ യുക്തിക്ക് ആലോചിച്ചാൽ തന്നെ മെമ്മറി കാർഡ് ആക്സസ് ചെയ്ത സംഭവത്തിൽ എന്തോ ദുരൂഹത ഉണ്ട്'. 'സംശയം ഉന്നയിച്ച് ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് മാത്രമായിരിക്കും ഫോറൻസിക് വിദഗ്ദ ഉത്തരം നൽകിയിരിക്കുന്നത്.അതിൽ തന്നെ അനുബന്ധമായ കാര്യങ്ങളിൽ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കും. അവരെ വിസ്തരിക്കുന്നതോടെ കൂടുതൽ കാര്യങ്ങൾ വിചാരണയിൽ കൊണ്ടു വരാൻ സാധിക്കുമെന്നും',പ്രിയദർശൻ തമ്പി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (21 minutes ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (28 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (37 minutes ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (41 minutes ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (2 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (2 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (3 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (4 hours ago)

Malayali Vartha Recommends