Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ശരത്ത് പ്രതിയായെങ്കിൽ കാവ്യ എങ്ങനെ സാക്ഷിയായി... രാമന്‍പിളളയെന്ന് കേട്ടാൽ പോലീസിന് മുട്ടിടി? നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രത്തിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര

24 JULY 2022 02:35 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ ദിലീപിന് കുരുക്കാവുന്ന പല നിർണ്ണായക വിവരങ്ങളുമുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുറ്റപത്രത്തില്‍ സാഗറിന്റെ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത് . കേസിന്റെ ആദ്യഘട്ട വിചാരണയില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷിയാണ് ആലപ്പുഴ സ്വദേശിയായ സാഗര്‍ വിന്‌സന്റ് . ഇദ്ദേഹത്തിന്റെ രഹസ്യ മൊഴിയാണ് അനുബന്ധ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിലെ നിര്‍ണ്ണായക സാക്ഷിയായിരുന്ന സാഗറിന്റെ മൊഴി മാറ്റം അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായിരുന്നു . എന്നാൽ ഈ കുറ്റപത്രത്തിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്ത് വന്നിരുന്നു. കാവ്യാ മാധവനെ പ്രതി ചേർക്കാത്തതിന് എതിരെയാണ് ബൈജു കൊട്ടാരക്കര രംഗത്ത് വന്നന്നത്. അനുബന്ധ കുറ്റപത്രത്തിൽ കാവ്യയെ സാക്ഷിയായിട്ടാണ് ചേർത്തിരിക്കുന്നത്. മാത്രമല്ല ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ദിലീപിന്റെ അഭിഭാഷകരെ പോലീസ് തൊടാത്തതിനേയും ബൈജു കൊട്ടാരക്കര വിമർശിച്ചിരുന്നു.

ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പ്രകാരം, ബാലചന്ദ്രകുമാര്‍ ഇരിക്കുന്ന സമയത്താണ്, അന്ന് വി ഐ പി എന്നൊക്കെ വിശേഷിപ്പിച്ച ശരത് ഈ ടാബുമായി കടന്നുചെന്നത്. ഈ ടാബ് അവിടെ എത്തുന്നു. അവര്‍ ഒരുമിച്ചിരുന്ന് അത് കാണുന്നു. ബാലചന്ദ്രകുമാറിന്റെ സാന്നിദ്ധ്യത്തില്‍, പക്ഷേ ബാലചന്ദ്രകുമാര്‍ അത് കാണുന്നില്ല. ദിലീപ്, അനൂപ്, കാവ്യാ മാധവന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ അത് കാണുന്നു. കണ്ടതിന് ശേഷം ആ ടാബ് മടക്കി, ദിലീപ് കാവ്യാ മാധവന്റെ കയ്യിലാണ് കൊടുക്കുന്നത്. ദൃശ്യങ്ങളടങ്ങിയ ടാബാണത്. അതിന് ശേഷം ഈ ശരത്ത് അവിടെ നിന്ന് പോയെന്ന് പറയുന്നു. ഈ ടാബ് തിരിച്ചുകൊണ്ടു പോയിട്ടുമില്ല. ഈ ടാബ് അവിടെ വച്ച് നശിപ്പിക്കുന്ന ബാലചന്ദ്രകുമാര്‍ കണ്ടിട്ടില്ല, പിന്നെ എങ്ങനെയാണ് 201ഉം, 204ഉം വകുപ്പുകളിട്ട് തെളിവ് നശിപ്പിച്ചു എന്ന കാറ്റഗറിയില്‍ ശരത്തിനെ മാത്രം പ്രതിയാക്കുന്നത്. എന്തുകൊണ്ടാണ് കാവ്യാ മാധവന്‍ പ്രതിയാകാതെ ഇതിനകത്ത് സാക്ഷിയായത്.

ലക്ഷ്യയിലാണല്ലോ, കാവ്യ മാധവനും അമ്മയും നടത്തുന്ന ലക്ഷ്യയിലാണല്ലോ, സാഗര്‍ എന്നയാള്‍ പള്‍സര്‍ സുനി കൊണ്ടുനല്‍കിയ പെന്‍ഡ്രൈവ് വാങ്ങിവച്ചത്. മൊഴി മാറ്റിയതും യഥാര്‍ത്ഥ മൊഴിയും എല്ലാം ഇപ്പോള്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയല്ലേ. കാവ്യ മാധവനിലേക്ക് അന്വേഷണം നീങ്ങുന്നതിനിടെയിലാണ് ഇതിലെ തിരിമറികള്‍ ഒരുപാട് നടന്നിട്ടുള്ളത്. ആ തിരിമറികള്‍ നടന്നത്, സത്യത്തില്‍ എന്റെ അറിവ് ശരിയാണെങ്കില്‍, തിരുവനന്തപുരത്ത് സീരിയലൊക്കെ നിര്‍മ്മിക്കുന്ന സ്ത്രീയും കാവ്യ മാധവനും കൂടി കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയെ പോയി കണ്ടുവെന്നും അവിടെ മുതലാണ് കേസില്‍ വേറെ ഒരു ട്വിസ്റ്റ് വന്നതെന്നും ബൈജു കൊട്ടാകരക്കര പറഞ്ഞു. ഇത് പലയാളുകള്‍ക്കും തിരുവനന്തപുരത്ത് അറിയാം., ഈ അറിയാവുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ അവര്‍ പറയും വളച്ചൊടിക്കുകയാണെന്ന്. അതുകൊണ്ടാണ് വ്യക്തമായി പറഞ്ഞത്. കേരള രാഷ്ട്രീയത്തിലെ പ്രമുഖനായ ഒരാളുടെ ഭാര്യയെ ഈ കാവ്യ മാധവനും അതുപോലെ തന്നെ തിരുവനന്തപുരത്തെ സീരിയല്‍ പ്രൊഡ്യൂസറും കൂടി പോയി കണ്ടതിന് ശേഷമാണ് തിരിമറികള്‍ നടന്നതെന്ന് ബൈജു പറഞ്ഞു. അന്നാണ് എ ഡി ജി പി ശ്രീജിത്തിനെ അന്വേഷണ സ്ഥാനത്ത് നിന്ന് മാറ്റി, മറ്റൊരു അതിഥി താരത്തെ അവിടെ കൊണ്ടുവച്ചതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 minutes ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (44 minutes ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (59 minutes ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (3 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (4 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (5 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (5 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (5 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (5 hours ago)

Malayali Vartha Recommends