ദില്‍ഷയേക്കാള്‍ രണ്ട് വയസ് പ്രായം കുറവാണ് എനിക്ക്.. കഴിഞ്ഞ എട്ടു വര്‍ഷമായി എനിക്ക് ദില്‍ഷയെ അറിയാം.. എല്ലാവരേയും സഹോദരനാക്കുന്നത് ദില്‍ഷയുടെ സ്ഥിരം പരിപാടിയാണ്! അവള്‍ക്ക് പ്രായം മാത്രേയുള്ളൂ, പക്വതയില്ല... തുറന്ന് പറഞ്ഞ് സൂരജ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ടും ചര്‍ച്ചകളും തര്‍ക്കങ്ങളും അവസാനിക്കുന്നില്ല. ദില്‍ഷ ഷോയുടെ ടൈറ്റില്‍ വിന്നറായതു മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍. ദില്‍ഷയല്ല വിജയിക്കേണ്ടിയിരുന്നത് ബ്ലെസ്ലി ആയിരുന്നു എന്നുപറഞ്ഞായിരുന്നു ആദ്യത്തെ തര്‍ക്കം. ഡോ റോബിന്റെ ഫാന്‍സിന്റെ വോട്ടുകൊണ്ടാണ് ജയിച്ചതെന്നായിരുന്നു വേറൊരു ആരോപണം. ഇപ്പോഴും ദിൽഷയ്ക്കെതിരെ വലിയ സൈബർ അറ്റാക്കാണ് നടക്കുന്നത്. ദില്‍ഷ പങ്കുവെച്ച ഒരു പോസ്റ്റില്‍ കണ്ട ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് പിന്നീട് നടന്ന ചര്‍ച്ചകള്‍. സൂരജ് ആരാണെന്നായിരുന്നു എല്ലാവരും തിരക്കിയത്. സൂരജ് തന്റെ ഫ്രണ്ടാണെന്ന് പറഞ്ഞ് ദില്‍ഷയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സൂരജ്.
എല്ലാവരും വിചാരിക്കുന്നത് ഞാന്‍ ദില്‍ഷയേക്കാള്‍ മുതിര്‍ന്ന ആളാണെന്നാണ്. എന്നാല്‍ അങ്ങനെയല്ല. ദില്‍ഷയേക്കാള്‍ രണ്ട് വയസ് പ്രായം കുറവാണ് എനിക്ക്. കഴിഞ്ഞ എട്ടു വര്‍ഷമായി എനിക്ക് ദില്‍ഷയെ അറിയാം. ദില്‍ഷ പൊതുവെ ഇങ്ങനെയാണല്ലോ, എല്ലാവരേയും ബ്രദറാക്കുക. അങ്ങനെയുള്ള ഒരു ബ്രദറാണ് ഞാന്‍. പക്ഷേ അവള്‍ക്ക് പ്രായം മാത്രേയുള്ളൂ, പക്വതയില്ല. അത് പല കാര്യങ്ങളിലൂടെ നമ്മക്ക് മനസ്സിലാകും. ഇത്തവണത്തെ ദില്‍ഷയുടെ ബര്‍ത്ത് ഡേ ഞങ്ങളെല്ലാവരും മിസ് ചെയ്തു. കാരണം ദില്‍ഷ ഇവിടെയുണ്ടെങ്കില്‍ പിറന്നാളിന് മുന്‍പ് നമ്മളെ വിളിച്ച് ഓര്‍മ്മ്പ്പിക്കും, എന്റെ പിറന്നാളാണെന്ന്. പിന്നെ വേണ്ട സാധനങ്ങളുടെയൊക്കെ ഒരു ലിസ്റ്റ് തരും. അങ്ങനെ വന്‍ വെറുപ്പീരാകാറാണ് പതിവ്. പക്ഷേ ഇത്തവണ ബിഗ് ബോസില്‍ ആയിരുന്നതിനാല്‍ അത് സാധിച്ചില്ല. അതുകൊണ്ട് ശരിക്കും നമ്മളെല്ലാവരും അത് മിസ് ചെയ്തു. അവിടെചെറിയ കേക്ക് കണ്ടപ്പഴേ ഞങ്ങള്‍ പറഞ്ഞു ഇത് വലിയ വിഷയമുണ്ടാക്കുമെന്നൊക്കെ. അത് കൃത്യമായിരുന്നു. ജോലിയുടെ ഭാഗമായി ഞാന്‍ നെതര്‍ലന്റ്‌സില്‍ ആണ്. ഞാന്‍ അങ്ങോട്ടേയ്ക്ക് പോകുന്നതിന് തൊട്ട് പിന്നാലെയാണ് ദില്‍ഷയും ബിഗ് ബോസിലേക്ക് പോകുന്നത്. പക്ഷേ ശരിക്കും ഞാനവിടെപ്പോയി ഒരു മാസം മാത്രമാണ് കമ്പനിക്ക് വേണ്ടി ജോലി ചെയ്തത്. പിന്നെ ദില്‍ഷയ്ക്ക് വേണ്ടി മാത്രമാണ് പണിയെടുത്തത്. കാരണം എങ്ങനെയെങ്കിലും ദില്‍ഷ ഫൈനല്‍ ഫൈവില്‍ എത്തുക എന്നതായിരുന്നു നമ്മുടെ എല്ലാവരുടേയും ആഗ്രഹവും ഉദ്ധേശവും.
https://www.facebook.com/Malayalivartha
























