Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ഇപ്പോഴത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നേരത്തേ സിബിഐ കോടതിയിൽ ഇരുന്നപ്പോഴാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതും അതൊരു വിവോ ഫോണിലിട്ട് പരിശോധിക്കുകയും ചെയ്തത്.. അതിനെ കുറിച്ച് കോടതി അന്വേഷിക്കുന്നുമില്ല.. ആ കോടതിക്ക് തന്നെ ഈ കേസ് വിസ്തരിക്കാനുള്ള താത്പര്യം കൊണ്ടാണ് ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാത്തത്! അതിജീവിതയുടെ അഭിഭാഷകയുടെ വെളിപ്പെടുത്തൽ ഇങ്ങനെ...

05 AUGUST 2022 11:30 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് നിർണായക നീക്കമാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ദിലീപ് സുപ്രീംകോടതിയിലേക്ക് പിന്നാലെയായിരുന്നു നടിയുടെ ഞെട്ടിക്കുന്ന നീക്കം പുറത്ത് വന്നത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് അതിജീവിത വീണ്ടും ഹർജിയുമായി കോടതിയെ സമീപിച്ചതെന്ന് വിശദീകരിക്കുകയാണ് അവരുടെ അഭിഭാഷക ടിബി മിനി.

അഭിഭാഷക ടിബി മിനിയുടെ വാക്കുകൾ ഇങ്ങനെ...

'നടി ആക്രമിക്കപ്പെട്ട കേസ് നിലവിലുള്ള സിബിഐ കോടതി തന്നെ തുടരണം എന്നാണ് ആവശ്യം. നേരത്തേ അതിജീവിതയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെ നിയമിച്ചത്. അത്തരമൊരു ആവശ്യം ഇപ്പോൾ അതിജീവിതയ്ക്ക് ഇല്ല. നിലവിൽ അതിജീവിതയുടെ വിസ്താരം കഴിഞ്ഞിട്ടുണ്ട്. ഇനി ഒരു വനിതാ ജഡ്ജ് വേണമെന്ന് നിർബന്ധമില്ല എന്നാണ് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്'. ഇപ്പോഴത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നേരത്തേ സിബിഐ കോടതിയിൽ ഇരുന്നപ്പോഴാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതും അതൊരു വിവോ ഫോണിലിട്ട് പരിശോധിക്കുകയും ചെയ്തത്. അതിനെ കുറിച്ച് കോടതി അന്വേഷിക്കുന്നുമില്ല. ആ കോടതിക്ക് തന്നെ ഈ കേസ് വിസ്തരിക്കാനുള്ള താത്പര്യം കൊണ്ടാണ് ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാത്തത്'. 'നിലവിൽ സിബിഐ 3 കോടതിയിലാണ് കേസ് നിലനിൽക്കുന്നത്. നേരത്തേ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിക്കായിരുന്നു കോടതിയുടെ അധിക ചുമതല. വനിത ജഡ്ജി കേസ് പരിഗണിക്കണമെന്ന അതിജീവിതയുടെ ആവശ്യം കൂടി പരിഗണിച്ച് കൊണ്ടായിരുന്നു നേരത്തേ വനിതാ ജഡ്ജി കേസ് കേട്ടത്. ഇക്കാര്യത്തിൽ അതിജീവിത ഇപ്പോൾ വ്യക്തത വരുത്തി കൊണ്ടാണ് രജിസ്ട്രാർക്ക് പരാതി നൽകിയിരിക്കുന്നത്'. 'തനിക്ക് ഇനി വനിതാ ജഡ്ജ് വേണ്ടെന്ന് മാത്രമല്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് അയക്കരുതെന്നും അയച്ചാൽ പ്രതി ദിലീപിന് അത് ഗുണകരമാകുമെന്നുമാണ് അതിജീവിത പരാതിയിൽ പറയുന്നത്.മെമ്മറി കാർഡിൽ അന്വേഷണം പ്രഖ്യാപിക്കേണ്ട കാര്യത്തിൽ കോടതി എന്തുകൊണ്ടാണ് മൗനം പുലർത്തുന്നത് എന്നറിയില്ല'. 'നടി ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആക്സസ് ചെയ്ത സംഭവത്തിൽ കോടതിയാണ് പരാതി നൽകി അന്വേഷണത്തിന് ആവശ്യപ്പെടേണ്ടത്. വിചാരണ കോടതിയുടെ കസ്റ്റ്റഡിയിൽ ഇരിക്കവേയാണ് കേസിൽ ഏറ്റവും നിർണായകമായ തെളിവ് ആക്സസ് ചെയ്യപ്പെട്ടത് എന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇനി നിയമപരമായി ആ ജഡ്ജ് കേസ് കേൾക്കാൻ പാടില്ലാത്തതാണ്'. 'കോടതിയോട് യാതൊരു വിരോധവുമില്ല. അതിജീവിത ഓരോ തവണയും കോടതിയോട് അപേക്ഷിക്കുകയാണ്. ഇത്രയും ഹീനമായൊരു കുറ്റകൃത്യം നേരിടേണ്ടി വന്ന അതിജീവിതക്ക് നീതി കൊടുക്കാതിരിക്കുന്നതിന് വേണ്ടി ചുറ്റുമുള്ള മുഴുവൻ ആളുകളും പ്രവർത്തിക്കുന്ന സമയത്ത് ഈ കോടതിയുടെ മുന്നിൽ പിന്നേയും പിന്നേയും കൈകൂപ്പി നിൽക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല അതിജീവിതയ്ക്ക്'. 'അന്തസോടെ തലയുർത്തി നിർത്താൻ നമ്മൾ അതിജീവിതമാരെ പ്രാപ്തരാക്കണം എന്ന സാഹചര്യത്തിലും കൈകൂപ്പി കണ്ണ് നിറഞ്ഞ് നിൽകേണ്ട സാഹചര്യം എന്തുകൊണ്ടാണ് ജുഡീഷ്യറി ഉണ്ടാക്കുന്നതെന്ന് വ്യക്തമല്ല. പ്രതി ശിക്ഷിക്കപെടണമെന്നും ഇരയ്ക്ക് നീതി കിട്ടണമെന്നുമെല്ലാം നിയമപരമായി തന്നെ തെളിവുകളുടെ അടിസ്ഥാനത്തിൽ നടക്കട്ടെ. താൻ നേരിട്ട പീഡനം കോടതിയിൽ മാത്രമേ പെൺകുട്ടികൾക്ക് തുറന്ന് പറയാൻ സാധിക്കൂ. കോടതികൾ വാശിയോ വൈരാഗ്യമോ പുലർത്തേണ്ട കാര്യമില്ലെന്നും മിനി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് ചെന്നിത്തലയെ സാക്ഷി നിർത്തി സിപിഎം നേതൃത്വത്തിനും എൽഡിഎഫ് കൗൺസിലർമാർക്കുമെതിരെ ജി സുധാകരൻ  (2 hours ago)

ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല ; ജസ്റ്റിസ് ഉജ്ജൽ ഭുയാൻ  (2 hours ago)

കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു  (2 hours ago)

അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍  (3 hours ago)

'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി  (3 hours ago)

അഹങ്കാരം അൽപ്പം കുറയ്ക്കാം... വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്  (4 hours ago)

ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്  (4 hours ago)

ഇനി എന്തു ചെയ്യും അമ്മേ....നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽ‌പ്പൊട്ടിക്കരഞ്ഞു  (4 hours ago)

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം  (4 hours ago)

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു.  (4 hours ago)

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു  (4 hours ago)

ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്.  (4 hours ago)

ഏൽപ്പിച്ച ഉത്തരവാദിത്തം കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും;ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി  (4 hours ago)

രോഗക്കിടക്കയിൽ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ ...സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു..  (4 hours ago)

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകിയില്ല, തർക്കം; പാലക്കാട് 24 കാരനെ കുത്തിക്കൊന്നു  (5 hours ago)

Malayali Vartha Recommends