Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

ഇപ്പോഴത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നേരത്തേ സിബിഐ കോടതിയിൽ ഇരുന്നപ്പോഴാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതും അതൊരു വിവോ ഫോണിലിട്ട് പരിശോധിക്കുകയും ചെയ്തത്.. അതിനെ കുറിച്ച് കോടതി അന്വേഷിക്കുന്നുമില്ല.. ആ കോടതിക്ക് തന്നെ ഈ കേസ് വിസ്തരിക്കാനുള്ള താത്പര്യം കൊണ്ടാണ് ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാത്തത്! അതിജീവിതയുടെ അഭിഭാഷകയുടെ വെളിപ്പെടുത്തൽ ഇങ്ങനെ...

05 AUGUST 2022 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!

വിമര്‍ശനങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നു; 'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; സെപ്റ്റംബർ ഏഴിന് പുതിയ ചിത്രത്തിന് തുടക്കമിട്ടു!!!

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം

പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് നിർണായക നീക്കമാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ദിലീപ് സുപ്രീംകോടതിയിലേക്ക് പിന്നാലെയായിരുന്നു നടിയുടെ ഞെട്ടിക്കുന്ന നീക്കം പുറത്ത് വന്നത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് അതിജീവിത വീണ്ടും ഹർജിയുമായി കോടതിയെ സമീപിച്ചതെന്ന് വിശദീകരിക്കുകയാണ് അവരുടെ അഭിഭാഷക ടിബി മിനി.

അഭിഭാഷക ടിബി മിനിയുടെ വാക്കുകൾ ഇങ്ങനെ...

'നടി ആക്രമിക്കപ്പെട്ട കേസ് നിലവിലുള്ള സിബിഐ കോടതി തന്നെ തുടരണം എന്നാണ് ആവശ്യം. നേരത്തേ അതിജീവിതയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെ നിയമിച്ചത്. അത്തരമൊരു ആവശ്യം ഇപ്പോൾ അതിജീവിതയ്ക്ക് ഇല്ല. നിലവിൽ അതിജീവിതയുടെ വിസ്താരം കഴിഞ്ഞിട്ടുണ്ട്. ഇനി ഒരു വനിതാ ജഡ്ജ് വേണമെന്ന് നിർബന്ധമില്ല എന്നാണ് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്'. ഇപ്പോഴത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നേരത്തേ സിബിഐ കോടതിയിൽ ഇരുന്നപ്പോഴാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതും അതൊരു വിവോ ഫോണിലിട്ട് പരിശോധിക്കുകയും ചെയ്തത്. അതിനെ കുറിച്ച് കോടതി അന്വേഷിക്കുന്നുമില്ല. ആ കോടതിക്ക് തന്നെ ഈ കേസ് വിസ്തരിക്കാനുള്ള താത്പര്യം കൊണ്ടാണ് ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാത്തത്'. 'നിലവിൽ സിബിഐ 3 കോടതിയിലാണ് കേസ് നിലനിൽക്കുന്നത്. നേരത്തേ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിക്കായിരുന്നു കോടതിയുടെ അധിക ചുമതല. വനിത ജഡ്ജി കേസ് പരിഗണിക്കണമെന്ന അതിജീവിതയുടെ ആവശ്യം കൂടി പരിഗണിച്ച് കൊണ്ടായിരുന്നു നേരത്തേ വനിതാ ജഡ്ജി കേസ് കേട്ടത്. ഇക്കാര്യത്തിൽ അതിജീവിത ഇപ്പോൾ വ്യക്തത വരുത്തി കൊണ്ടാണ് രജിസ്ട്രാർക്ക് പരാതി നൽകിയിരിക്കുന്നത്'. 'തനിക്ക് ഇനി വനിതാ ജഡ്ജ് വേണ്ടെന്ന് മാത്രമല്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് അയക്കരുതെന്നും അയച്ചാൽ പ്രതി ദിലീപിന് അത് ഗുണകരമാകുമെന്നുമാണ് അതിജീവിത പരാതിയിൽ പറയുന്നത്.മെമ്മറി കാർഡിൽ അന്വേഷണം പ്രഖ്യാപിക്കേണ്ട കാര്യത്തിൽ കോടതി എന്തുകൊണ്ടാണ് മൗനം പുലർത്തുന്നത് എന്നറിയില്ല'. 'നടി ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആക്സസ് ചെയ്ത സംഭവത്തിൽ കോടതിയാണ് പരാതി നൽകി അന്വേഷണത്തിന് ആവശ്യപ്പെടേണ്ടത്. വിചാരണ കോടതിയുടെ കസ്റ്റ്റഡിയിൽ ഇരിക്കവേയാണ് കേസിൽ ഏറ്റവും നിർണായകമായ തെളിവ് ആക്സസ് ചെയ്യപ്പെട്ടത് എന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇനി നിയമപരമായി ആ ജഡ്ജ് കേസ് കേൾക്കാൻ പാടില്ലാത്തതാണ്'. 'കോടതിയോട് യാതൊരു വിരോധവുമില്ല. അതിജീവിത ഓരോ തവണയും കോടതിയോട് അപേക്ഷിക്കുകയാണ്. ഇത്രയും ഹീനമായൊരു കുറ്റകൃത്യം നേരിടേണ്ടി വന്ന അതിജീവിതക്ക് നീതി കൊടുക്കാതിരിക്കുന്നതിന് വേണ്ടി ചുറ്റുമുള്ള മുഴുവൻ ആളുകളും പ്രവർത്തിക്കുന്ന സമയത്ത് ഈ കോടതിയുടെ മുന്നിൽ പിന്നേയും പിന്നേയും കൈകൂപ്പി നിൽക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല അതിജീവിതയ്ക്ക്'. 'അന്തസോടെ തലയുർത്തി നിർത്താൻ നമ്മൾ അതിജീവിതമാരെ പ്രാപ്തരാക്കണം എന്ന സാഹചര്യത്തിലും കൈകൂപ്പി കണ്ണ് നിറഞ്ഞ് നിൽകേണ്ട സാഹചര്യം എന്തുകൊണ്ടാണ് ജുഡീഷ്യറി ഉണ്ടാക്കുന്നതെന്ന് വ്യക്തമല്ല. പ്രതി ശിക്ഷിക്കപെടണമെന്നും ഇരയ്ക്ക് നീതി കിട്ടണമെന്നുമെല്ലാം നിയമപരമായി തന്നെ തെളിവുകളുടെ അടിസ്ഥാനത്തിൽ നടക്കട്ടെ. താൻ നേരിട്ട പീഡനം കോടതിയിൽ മാത്രമേ പെൺകുട്ടികൾക്ക് തുറന്ന് പറയാൻ സാധിക്കൂ. കോടതികൾ വാശിയോ വൈരാഗ്യമോ പുലർത്തേണ്ട കാര്യമില്ലെന്നും മിനി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (6 minutes ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (7 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (10 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (10 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (10 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (13 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (14 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (14 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (14 hours ago)

Malayali Vartha Recommends