Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

ഇപ്പോഴത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നേരത്തേ സിബിഐ കോടതിയിൽ ഇരുന്നപ്പോഴാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതും അതൊരു വിവോ ഫോണിലിട്ട് പരിശോധിക്കുകയും ചെയ്തത്.. അതിനെ കുറിച്ച് കോടതി അന്വേഷിക്കുന്നുമില്ല.. ആ കോടതിക്ക് തന്നെ ഈ കേസ് വിസ്തരിക്കാനുള്ള താത്പര്യം കൊണ്ടാണ് ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാത്തത്! അതിജീവിതയുടെ അഭിഭാഷകയുടെ വെളിപ്പെടുത്തൽ ഇങ്ങനെ...

05 AUGUST 2022 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

നടൻ മോഹൻലാലിന്റെ അമ്മയും, പരേതനായ കെ. വിശ്വനാഥൻ നായരുടെ ഭാര്യയുമായ ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് നിർണായക നീക്കമാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ദിലീപ് സുപ്രീംകോടതിയിലേക്ക് പിന്നാലെയായിരുന്നു നടിയുടെ ഞെട്ടിക്കുന്ന നീക്കം പുറത്ത് വന്നത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് അതിജീവിത വീണ്ടും ഹർജിയുമായി കോടതിയെ സമീപിച്ചതെന്ന് വിശദീകരിക്കുകയാണ് അവരുടെ അഭിഭാഷക ടിബി മിനി.

അഭിഭാഷക ടിബി മിനിയുടെ വാക്കുകൾ ഇങ്ങനെ...

'നടി ആക്രമിക്കപ്പെട്ട കേസ് നിലവിലുള്ള സിബിഐ കോടതി തന്നെ തുടരണം എന്നാണ് ആവശ്യം. നേരത്തേ അതിജീവിതയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെ നിയമിച്ചത്. അത്തരമൊരു ആവശ്യം ഇപ്പോൾ അതിജീവിതയ്ക്ക് ഇല്ല. നിലവിൽ അതിജീവിതയുടെ വിസ്താരം കഴിഞ്ഞിട്ടുണ്ട്. ഇനി ഒരു വനിതാ ജഡ്ജ് വേണമെന്ന് നിർബന്ധമില്ല എന്നാണ് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്'. ഇപ്പോഴത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നേരത്തേ സിബിഐ കോടതിയിൽ ഇരുന്നപ്പോഴാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതും അതൊരു വിവോ ഫോണിലിട്ട് പരിശോധിക്കുകയും ചെയ്തത്. അതിനെ കുറിച്ച് കോടതി അന്വേഷിക്കുന്നുമില്ല. ആ കോടതിക്ക് തന്നെ ഈ കേസ് വിസ്തരിക്കാനുള്ള താത്പര്യം കൊണ്ടാണ് ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാത്തത്'. 'നിലവിൽ സിബിഐ 3 കോടതിയിലാണ് കേസ് നിലനിൽക്കുന്നത്. നേരത്തേ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിക്കായിരുന്നു കോടതിയുടെ അധിക ചുമതല. വനിത ജഡ്ജി കേസ് പരിഗണിക്കണമെന്ന അതിജീവിതയുടെ ആവശ്യം കൂടി പരിഗണിച്ച് കൊണ്ടായിരുന്നു നേരത്തേ വനിതാ ജഡ്ജി കേസ് കേട്ടത്. ഇക്കാര്യത്തിൽ അതിജീവിത ഇപ്പോൾ വ്യക്തത വരുത്തി കൊണ്ടാണ് രജിസ്ട്രാർക്ക് പരാതി നൽകിയിരിക്കുന്നത്'. 'തനിക്ക് ഇനി വനിതാ ജഡ്ജ് വേണ്ടെന്ന് മാത്രമല്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് അയക്കരുതെന്നും അയച്ചാൽ പ്രതി ദിലീപിന് അത് ഗുണകരമാകുമെന്നുമാണ് അതിജീവിത പരാതിയിൽ പറയുന്നത്.മെമ്മറി കാർഡിൽ അന്വേഷണം പ്രഖ്യാപിക്കേണ്ട കാര്യത്തിൽ കോടതി എന്തുകൊണ്ടാണ് മൗനം പുലർത്തുന്നത് എന്നറിയില്ല'. 'നടി ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആക്സസ് ചെയ്ത സംഭവത്തിൽ കോടതിയാണ് പരാതി നൽകി അന്വേഷണത്തിന് ആവശ്യപ്പെടേണ്ടത്. വിചാരണ കോടതിയുടെ കസ്റ്റ്റഡിയിൽ ഇരിക്കവേയാണ് കേസിൽ ഏറ്റവും നിർണായകമായ തെളിവ് ആക്സസ് ചെയ്യപ്പെട്ടത് എന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇനി നിയമപരമായി ആ ജഡ്ജ് കേസ് കേൾക്കാൻ പാടില്ലാത്തതാണ്'. 'കോടതിയോട് യാതൊരു വിരോധവുമില്ല. അതിജീവിത ഓരോ തവണയും കോടതിയോട് അപേക്ഷിക്കുകയാണ്. ഇത്രയും ഹീനമായൊരു കുറ്റകൃത്യം നേരിടേണ്ടി വന്ന അതിജീവിതക്ക് നീതി കൊടുക്കാതിരിക്കുന്നതിന് വേണ്ടി ചുറ്റുമുള്ള മുഴുവൻ ആളുകളും പ്രവർത്തിക്കുന്ന സമയത്ത് ഈ കോടതിയുടെ മുന്നിൽ പിന്നേയും പിന്നേയും കൈകൂപ്പി നിൽക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല അതിജീവിതയ്ക്ക്'. 'അന്തസോടെ തലയുർത്തി നിർത്താൻ നമ്മൾ അതിജീവിതമാരെ പ്രാപ്തരാക്കണം എന്ന സാഹചര്യത്തിലും കൈകൂപ്പി കണ്ണ് നിറഞ്ഞ് നിൽകേണ്ട സാഹചര്യം എന്തുകൊണ്ടാണ് ജുഡീഷ്യറി ഉണ്ടാക്കുന്നതെന്ന് വ്യക്തമല്ല. പ്രതി ശിക്ഷിക്കപെടണമെന്നും ഇരയ്ക്ക് നീതി കിട്ടണമെന്നുമെല്ലാം നിയമപരമായി തന്നെ തെളിവുകളുടെ അടിസ്ഥാനത്തിൽ നടക്കട്ടെ. താൻ നേരിട്ട പീഡനം കോടതിയിൽ മാത്രമേ പെൺകുട്ടികൾക്ക് തുറന്ന് പറയാൻ സാധിക്കൂ. കോടതികൾ വാശിയോ വൈരാഗ്യമോ പുലർത്തേണ്ട കാര്യമില്ലെന്നും മിനി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (22 minutes ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (2 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (2 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (3 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (9 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (10 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (10 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (10 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (10 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (11 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (11 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (11 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (11 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (12 hours ago)

Malayali Vartha Recommends