ദിലീപ് വലിയ നടനായി കഴിഞ്ഞ സമയത്ത്, അദ്ദേഹവുമായി ചെറിയ സൗന്ദര്യ പിണക്കത്തിന്റെ പേരില്‍ റൈറ്ററെ മാറ്റണമെന്ന് ദിലീപ്... തല്‍ക്കാലം അനിയന്‍ ഒന്ന് മാറി നില്‍ക്ക്.. വേറെ ഒരു മാര്‍ഗവുമില്ല റൈറ്ററെ മാറ്റാന്‍ പറ്റില്ലെന്ന് ഞാന്‍ വാശി പിടിച്ചു... അന്ന് വിനയന്റെ ആ ചങ്കുറ്റത്തിന് മുൻപിൽ ദിലീപ് നാണംകെട്ട് നാറി ഇങ്ങനെ...

മലയാളികൾക്കായി ഒരു ഓണസമ്മാനം നൽകിയിരിക്കുകയാണ് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ സംവിധായകൻ വിനയൻ. ഒരു കാലത്ത് എന്നും ബോക്സ്ഓഫീസിൽ നിറഞ്ഞ് നിന്നിരുന്ന ഹിറ്റ് മേക്കർ പിന്നീട് സംഘടന പ്രശ്നത്തിന്റെ പേരിൽ സിനിമയിൽ നിന്നും പുറത്താക്കപ്പെടേണ്ടി വന്നു. എന്നാൽ സംഘടനയ്ക്ക് പുറത്ത് നിന്ന് താൻ ഒരിക്കലും തോൽക്കാൻ തയ്യാറല്ല എന്ന അറിയിച്ചുകൊണ്ട് നിരവധി ചിത്രങ്ങൾ വിനയൻ ഒരുക്കി. യക്ഷിയും ഞാനും തുടങ്ങിയ ചിത്രങ്ങൾ ചെയ്ത് വിനയൻ തന്നിലെ സിനിമ കെടുത്തി കളയുവാൻ ആരെയും അനുവദിച്ചില്ല. 2020തിൽ സംഘടന പ്രശ്നത്തെ തുടർന്നുള്ള കേസിൽ വിനയൻ അനുകൂലമായി വിധി വന്നതോടെ മലയാള സിനിമയ്ക്ക് നൽകാൻ ആഗ്രഹിച്ചത് ഇപ്പോൾ ഒന്നൊന്നായി അവതരിപ്പിക്കുകയാണ് സംവിധായകൻ.
അതിൽ ആദ്യത്തേതായി പത്തൊമ്പതാം നൂറ്റാണ്ടിനെ വിശേഷിപ്പിക്കാം. അതും ഒട്ടും മാർക്കറ്റ് വാല്യു ഇല്ലാത്ത ഒരു നടനെ (സിജു വിൽസൺ) ഒരു സൂപ്പർ ഹിറ്റ് ഒരുക്കിയിരിക്കുകയാണ് വിനയൻ. ഇപ്പോഴിതാ തന്റെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയില്‍ ദിലീപിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനെ പറ്റി സംസാരിക്കുകയാണ് വിനയന്‍. 2002-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഊമപെണ്ണിന് ഉരിയാടാപ്പയ്യന്‍. ജയസൂര്യയും കാവ്യാമാധവനും പ്രധാനകഥാപാത്രങ്ങളിലെത്തിയ ചിത്രത്തില്‍ രണ്ടുപേരും സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ജയസൂര്യയുടെ കഥാപാത്രത്തിന് ചെവി കേള്‍ക്കുമെങ്കിലും സംസാരിക്കാന്‍ കഴിയില്ല. ഇന്ദ്രജിത്ത് സുകുമാരന്‍ വില്ലനായാണ് ചിത്രത്തില്‍ എത്തിയിരുന്നത്. ദിലീപ് വലിയ നടനായി കഴിഞ്ഞ സമയത്ത്, അദ്ദേഹവുമായി ചെറിയ സൗന്ദര്യ പിണക്കത്തിന്റെ പേരില്‍ റൈറ്ററെ മാറ്റണമെന്ന് ദിലീപ് പറഞ്ഞു. ഞാന്‍ പറഞ്ഞു തല്‍ക്കാലം അനിയന്‍ ഒന്ന് മാറി നില്‍ക്ക്. വേറെ ഒരു മാര്‍ഗവുമില്ല റൈറ്ററെ മാറ്റാന്‍ പറ്റില്ലെന്ന് ഞാന്‍ വാശി പിടിച്ചു. അങ്ങനെയാണ് ദിലീപിന് പകരമായി സിനിമയിലേക്ക് നായകനായി ജയസൂര്യയെ കൊണ്ടു വരുന്നതെന്നും വിനയന്‍ പറഞ്ഞു.
ഇന്ദ്രജിത്ത് , കരുമാടിക്കുട്ടനില്‍ കലാഭവന്‍ മണി , അനൂപ് മേനോന്‍ ഇവരെയെല്ലാം കൊണ്ടു വന്നപ്പോഴൊക്കെ ഞാന്‍ വലിയ റിസ്‌ക്ക് തന്നെയാണ് എടുത്തത്. ഇരുപത്തി രണ്ട് വയസ്സുള്ളപ്പോഴാണ് പൃഥ്വിരാജ് സത്യം ചെയ്യുന്നത്. അന്നും ഒരുപാടുപേര്‍ ചോദിച്ചിരുന്നു ഇത് വല്ലതും നടക്കുമോയെന്ന്. എന്നാല്‍ അതിലൂടെ പൃഥ്വിരാജ് വലിയ ആക്ഷന്‍ ഹീറോയായി. ഡെഡിക്കേഷന്റെ ഏറ്റവും വലിയ പര്‍വതം എന്ന് പറയുന്നത് സിജു വില്‍സനാണ്. അയാള്‍ കാണിച്ച അര്‍പ്പണ മനോഭാവം ഞാനിതുവരെ ആരിലും കണ്ടിട്ടില്ല. അതിന്റെ റിസല്‍ട്ട് എടുത്തിട്ടേ അയാള്‍ പോയുള്ളൂ. എന്നെ കാണാന്‍ വരുമ്പോള്‍ സിജു വില്‍സണ്‍ വളരെ സോഫ്റ്റ് വേഷങ്ങള്‍ ചെയ്യുന്ന തമാശയൊക്കെ ചെയ്യുന്ന നടനായിരുന്നെന്നും അദ്ദേഹം പറയുകയാണ്.
https://www.facebook.com/Malayalivartha
























