തന്നേക്കാള്‍ എട്ട് വയസ് ചെറുപ്പമായിരുന്നു രാജേഷിന്... വിവാഹം കഴിക്കാനായി രജിസ്റ്റര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്... ഇത് ശരിയാകില്ലെന്ന് പറഞ്ഞപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒക്കെ ഇങ്ങനെയാണ് വിവാഹം കഴിച്ചതെന്നായിരുന്നു മറുപടി; പക്ഷെ വിവാഹത്തിന് പിന്നാലെ സംഭവിച്ചത് മറ്റൊന്ന്! വെളിപ്പെടുത്തലുമായി ചാര്‍മിള

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ചാര്‍മിള. പിന്നീട് പല കാരണങ്ങളാല്‍ സാന്നിധ്യം കുറഞ്ഞു. നടിയുടെ വിവാഹവും കുടുംബ ജീവിതവുമെല്ലാം മലയാളികള്‍ക്ക് സുപചരിതമാണ്. മകന്‍ പിറന്ന ശേഷം ചെന്നൈ വിട്ടുള്ള യാത്ര കുറച്ചു. ചാര്‍മിള എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് എന്നും കാബൂളിവാലയിലും കേളിയിലും ധനത്തിലുമെല്ലാം കണ്ട മുഖമാണ്. ഇന്ന് താരത്തിന് 48 വയസായിരിക്കുന്നു. നടിയെ സംബന്ധിച്ച് തന്റെ വിവാഹ ജീവിതം ഏറെ ചർച്ചയായി മാറിയ സംഭവമാണ്. തന്റെ മൂന്നാം വിവാഹം പരാജയപ്പെടാനുള്ള കാരണം ഈ അടുത്തകാലത്ത് ചാര്‍മിള തന്നെ തുറന്നുപറഞ്ഞിരുന്നു. രാജേഷ് എന്നായിരുന്നു ചാര്‍മിളയുടെ മൂന്നാം ഭര്‍ത്താവിന്റെ പേര്. അനിയത്തിയുടെ സുഹൃത്തിനെയാണ് ചാര്‍മിള വിവാഹം കഴിച്ചത്. തന്നേക്കാള്‍ പ്രായം കുറവുള്ള വ്യക്തിയായിരുന്നു രാജേഷ് എന്ന് ചാര്‍മിള വെളിപ്പെടുത്തി. തന്നേക്കാള്‍ എട്ട് വയസ് ചെറുപ്പമായിരുന്നു രാജേഷിന്. വിവാഹം കഴിക്കാനായി രജിസ്റ്റര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് താന്‍ ഇക്കാര്യം അറിയുന്നതെന്ന് ചാര്‍മിള പറഞ്ഞു. ഇത് ശരിയാകില്ലെന്ന് പറഞ്ഞപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒക്കെ ഇങ്ങനെയാണ് വിവാഹം കഴിച്ചതെന്നായിരുന്നു മറുപടി. പിന്നീട് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് കണ്ടപ്പോഴാണ് ഇത്രയും പ്രായ വ്യത്യാസമുള്ള കാര്യം അറിഞ്ഞതെന്നും ചാര്‍മിള പറഞ്ഞു. മകന്റെ പേരില്‍ ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭര്‍ത്താവിന്റെ മതത്തിലേയ്ക്ക് മാറണമെന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ചാര്‍മിള പറഞ്ഞു. താന്‍ ക്രിസ്ത്യാനിയായതിനാല്‍ മറ്റൊരു മതത്തിലേയ്ക്ക് കുഞ്ഞിനെ വളര്‍ത്തണമെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. ഒരുപാട് പ്രാര്‍ത്ഥിച്ച് കിട്ടിയ കുഞ്ഞായതിനാല്‍ അവന്‍ ക്രിസ്ത്യനായി തന്നെ ഉണ്ടാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ചാര്‍മിള വ്യക്തമാക്കി. പോലീസില്‍ കേസിന് പോയെങ്കിലും കേസ് എടുത്തില്ലെന്നും രാജേഷിന്റെ പിതാവ് ഡിവൈഎസ്പി ആയതാണ് ഇതിന് കാരണമെന്നും തനിയ്ക്ക് പിന്തുണ തരാന്‍ ആരുമുണ്ടായില്ലെന്നും ചാര്‍മിള പറഞ്ഞു. കോടതിയില്‍ അമ്മയുടെ കൂടെ പോകണമെന്ന് മകന്‍ പറഞ്ഞു. അതിനാല്‍ ഇപ്പോള്‍ മകന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ്. മകന് അച്ഛന്റെ സ്‌നേഹവും കരുതലുമൊക്കെ ആവശ്യമാണെന്നതിനാല്‍ അദ്ദേഹവുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ചാര്‍മിള പറഞ്ഞു.
https://www.facebook.com/Malayalivartha
























