വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന വിനയൻ എന്ന സംവിധായകന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടിയാണ് പത്തൊമ്പതാം നൂറ്റാണ്ട്! മാറിടത്തിനും മീശയ്‌ക്കും വരെ “കരം” കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥ കണ്ട് കണ്ണു നിറഞ്ഞ കാണികൾ... പരിമിതികൾ ഏറെയുള്ള എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ സാറിന്റെ മാജിക്ക്! പത്തൊമ്പതാം നൂറ്റാണ്ട് കണ്ടതിന് പിന്നാലെ ഗിന്നസ് പക്രുവിന്റെ പോസ്റ്റ്

കേരളം കാത്തിരുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. പത്തൊമ്പതാം നൂറ്റാണ്ടിലെ നേര്‍ ചരിത്രത്തിന്റെ ദൃശ്യാവിഷ്‍കാരമല്ല എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും അക്കാലത്തിന്റെ ഓര്‍മപെടുത്തലാണ് വിനയന്റെ സംവിധാനത്തിലെത്തിയ സിനിമ. കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കീഴ് ജാതിക്കാരായ വിഭാഗം ജനതഅനുഭവിച്ച ദുരിതങ്ങളും വേര്‍തിരിവും അതിനെതിരെയുളള പോരാട്ടങ്ങളുമെല്ലാം ചിത്രത്തില്‍ ദൃശ്യവത്‍കരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ ദൃശ്യമികവോടുള്ള ഒരു സിനിമാനുഭവവുമായും മാറിയിരിക്കുന്നു 'പത്തൊമ്പതാം നൂറ്റാണ്ട്'. ഇപ്പോൾ ചിത്രത്തിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത് വിനയന്റെ സ്വന്തം ഗജരാജ കില്ലാടി ഗജേന്ദ്രനാണ്.
സിനിമ ഗംഭീരമെന്ന് ഗിന്നസ് പക്രു ഫെയ്സ്ബുക്കിൽ കുറിച്ചതോടെ നന്ദി അറിയിച്ച് വിനയനും രംഗത്തു വന്നു. ‘പത്തൊമ്പതാം നൂറ്റാണ്ട് കണ്ടു. ഒറ്റ വാക്കിൽ അതിഗംഭീരം. മാറിടത്തിനും മീശയ്‌ക്കും വരെ “കരം” കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥ കണ്ട് കണ്ണു നിറഞ്ഞ കാണികൾ “കര”ഘോഷത്തോടെ സംവിധായകന്റെ ടൈറ്റിൽ കണ്ടു തിയറ്റർ വിടുന്ന കാഴ്‌ച്ച’ എന്നാണ് ഗിന്നസ് പക്രു സിനിമയെ അഭിനന്ദിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചത്. നായകൻ സിജു വിൽസണിനെയും മറ്റ് അഭിനേതാക്കളെയും നിർമ്മാതാവ് ഗോകുലം ഗോപാലിനെയും നടൻ അഭിനന്ദിക്കുന്നു. അത്ഭുത ദ്വീപിന് ശേഷം ഷാജിയേട്ടൻ-വിനയൻ സർ കൂട്ടുകെട്ട് ഓരോ ഫ്രെയിമിലും കാണാം. പരിമിതികൾ ഏറെയുള്ള എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ സാറിന്റെ മാജിക്ക്, വേലായുധ പണിക്കരിലും നങ്ങേലിയിലും മാത്രമല്ല എല്ലാ കഥാപാത്രങ്ങളിലും കാണാം” എന്ന് പക്രു പറഞ്ഞു. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന വിനയൻ എന്ന സംവിധായകന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടിയാണ് പത്തൊമ്പതാം നൂറ്റാണ്ടെന്നും നടൻ പറയുന്നു. പക്രുവിന്റെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് സംവിധായകൻ വിനയനും രംഗത്തു വന്നു. ‘നന്ദി ഗജേന്ദ്ര കില്ലാടി ഗിന്നസ് പക്രു’ എന്നാണ് വിനയന്റെ മറുപടി.
https://www.facebook.com/Malayalivartha

























