തിരിച്ച് വരവ് പ്രഖ്യാപിച്ച് ദിലീപ് സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുമ്പോൾ ഒരു ഭാഗത്ത് കേസുകളുടെ കൂമ്പാരം! ദിലീപിന്റെ സത്യനാഥൻ രാജസ്ഥാനിൽ!

ഒരു ജനപ്രിയ നായകനായി ദിലീപിന്റെ വളർച്ച വളരെ പെട്ടന്ന് തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ദിലീപിനെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. ഒരു നടന് വേണ്ട ആകാര വടിവോ സൗന്ദര്യമോ ഒന്നുമില്ലാതെ മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കഠിനധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത നടനാണ് ദിലീപ്. ഗോപാലകൃഷ്ണൻ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് താരം ദിലീപെന്നാക്കി മാറ്റിയത്. കോമഡി എന്റർടൈനർ സിനിമകളിലൂടെയായിരുന്നു ദിലീപ് കാണികളെ കൈയ്യിലെടുത്തിരുന്നത്. സബ്ജെക്ട് ഏതായാലും ദിലീപ് സിനിമയിൽ കോമഡി, അത്യാവശ്യം ആക്ഷൻ, സെന്റിമെന്റ്സ്, എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ പിന്നെ പടത്തിന് നല്ലൊരു ടൈറ്റിലുമുണ്ടാകും. ചുരുക്കത്തിൽ വിഭവ സമൃദ്ധമായ ഒരു സദ്യ കഴിച്ച ഫീലാണ് ഒരു ദിലീപ് ചിത്രം കണ്ടിറങ്ങുമ്പോൾ എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റിപീറ്റ് അടിച്ച് കാണുന്ന ചില സിനിമകളിൽ ദിലീപ് സിനിമകളുമുണ്ട്. ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥനാണ്. ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന വോയ്സ് ഒഫ് സത്യനാഥൻ രാജസ്ഥാനിലേക്ക് ഷിഫ്ട് ചെയ്തിരിക്കുകയാണ്. ജയ്പ്പൂരിലാണ് ചിത്രീകരണം. ദിലീപും വീണ നന്ദകുമാറും ചേർന്നുള്ള ഗാനരംഗമാണ് ചിത്രീകരിക്കുന്നത്. ബോളിവുഡ് താരം അനുപം ഖേർ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എട്ടുവർഷത്തിനുശേഷം മലയാളത്തിലേക്ക് എത്തുകയാണ്. സിദ്ദിഖ് ,ജോജു ജോർജ്, ജഗപതി ബാബു, മകരന്ദ് ദേശ് പാണ്ഡെ,ജനാർദ്ദനൻ, ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങൾ. ഒക്ടോബർ ആദ്യ ആഴ്ച പാക്കപ്പ് ആകും. ചിത്രത്തിന്റെ രചനയും റാഫിയുടേതാണ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ്.ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് നിർമ്മാണം. സംഗീതം- ജസ്റ്റിൻ വർഗീസ്,പി.ആർ.ഒ- പി.ശിവപ്രസാദ്.
അതേസമയം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്‌ച കേസ് പരിഗണിച്ചപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി അജകുമാറായിരുന്നു വിചാരണ നീട്ടിവെക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. എന്നാൽ അടുത്ത ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളതിനാൽ വിചാരണ നീട്ടിക്കൊണ്ടു പോവാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി. സെപ്തംബർ അഞ്ചു മുതൽ നാലാഴ്ച പിന്നിടുമ്പോൾ വിചാരണയുടെ പുരോഗതി വ്യക്തമാക്കി റിപ്പോർട്ട് നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള കാര്യവും കോടതി പ്രോസിക്യൂഷന് മുന്നില്‍ ചൂണ്ടിക്കാണിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ കേസിന്റെ വിചാരണ ഒരു തരത്തിലും നീട്ടിക്കൊണ്ടുവരാന്‍ സാധിക്കുന്ന കാര്യമല്ലെന്നും വിചാരണ കോടതി ജഡ്ജി ഹണി എം വർഗ്ഗീസ പറഞ്ഞു. എന്നാല്‍ കേസിന്റെ വിചാരണ എന്ന് പുനരാരംഭിക്കും എന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ദിലീപിന്റെ മുന്‍സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെയും പുറത്തുവിട്ട തെളിവുകളുടേയും നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോർട്ടിന്മേൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതടക്കമുള്ള കാര്യങ്ങളും കോടതി പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം സമയം കൂടിയാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി ജഡ്‍ജി ഹണി എം.വർഗീസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ സമയബന്ധിതമായി പൂർത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം സമയം കൂടിയാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി ജഡ്‍ജി ഹണി എം.വർഗീസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ സമയബന്ധിതമായി പൂർത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ദിലീപിനെ സംബന്ധിച്ച് ഇത് തിരിച്ചടിയുടെ കാലമാണ്. തിരിച്ച് വരവ് പ്രഖ്യാപിച്ച് ദിലീപ് സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുമ്പോൾ ഒരു ഭാഗത്ത് കേസുകളുടെ കൂമ്പാരം തന്നെയാണ് ജനപ്രിയ നായകനെതിരെ വന്നുകൊണ്ടിരിക്കുന്നത്. വധ ഗൂഢാലോചന കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള തിടുക്കത്തിലാണ് ക്രൈംബ്രാഞ്ച്. അതിന്റെ ഭാഗമായി വി. ഐ .പി ശരത്ത്അ, കാവ്യാമാധവൻ തുടങ്ങിയവരടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്നും ഉറപ്പായി. ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യാമാധവൻ ദിലീപ് ചെയ്ത എല്ലാകുറ്റ കൃത്യങ്ങൾക്കും പങ്കാളിയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ അപ്രതീക്ഷിതമായി നടിയെ ആക്രമിച്ച സംഭവത്തിൽ കാവ്യയെ പ്രതിയാക്കുന്നതിന് പകരം സാക്ഷിയാക്കുകയാണ് ചെയ്തത്. എന്നാൽ ഗൂഢാലോചന കേസിൽ കാവ്യയ്ക്കും പിടിവീഴുമെന്നാണ് സൂചനകൾ.
https://www.facebook.com/Malayalivartha

























