Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പായയും വീട്ടില്‍ നിന്നുള്ള ഭക്ഷണവും ഇളനീരും മാത്രമല്ല മുടി കറുപ്പിക്കാനുള്ല ഷാംപൂ വരെ ദീലീപിന് ജയിലില്‍ എത്തിച്ചു; ദിലീപ് ജിയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ശ്രീലേഖ ദിലീപിനെ വെളുപ്പിക്കാനുള്ള പിആർ വർക്കുമായി മുന്നോട്ട് പോയി... ഇരുവരും തമ്മിലുള്ള ചാറ്റുകള്‍ വരെ പുറത്ത് വന്നു! ദിലീപിന് വേണ്ടി ജയിലില്‍ ശ്രിലേഖ ഐ പി എസ് ചെയ്തുകൊടുത്തത് കേട്ടാല്‍ ആരും ഞെട്ടിപ്പോകുന്ന കാര്യങ്ങൾ! തുറന്ന് പറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര...

17 SEPTEMBER 2022 11:36 AM IST
മലയാളി വാര്‍ത്ത

ഹൈക്കോടതിയില്‍ അതിജീവിത നല്‍കിയ ഹർജിയില്‍ വിധി വരുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കഴിഞ്ഞ ദിവസം വിചാരണക്കോടതി തള്ളിയിരുന്നു. കേസ്, എറണാകുളം സ്പെഷ്യൽ അഡീഷണല്‍ കോടതിയില്‍ നിന്നും വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് ഹൈക്കോടതിക്ക് മുന്നിലുള്ളത്. അടുത്ത ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളതിനാൽ വിചാരണ നീട്ടിക്കൊണ്ടു പോവാനാവില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ അജകുമാറിന് വിചാരണക്കോടതി നല്‍കിയ മറുപടി. സെപ്തംബർ അഞ്ചു മുതൽ നാലാഴ്ച പിന്നിടുമ്പോൾ വിചാരണയുടെ പുരോഗതി വ്യക്തമാക്കി റിപ്പോർട്ട് നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാലിപ്പോഴിതാ കേസില്‍ മുന്‍ ജയില്‍ ഡി ജി പി ശ്രീലേഖ ഐ പി എസിനെതിരെ രൂക്ഷ വിമർശനവുമായി എത്തുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. കേട്ടാല്‍ ആരും ഞെട്ടിപ്പോകുന്ന കാര്യങ്ങളാണ് ജയിലില്‍ ശ്രിലേഖ ഐ പി എസ് ദിലീപിന് വേണ്ടി ചെയ്തുകൊടുത്തെന്നും അദ്ദേഹം പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം. പായയും വീട്ടില്‍ നിന്നുള്ള ഭക്ഷണവും ഇളനീരും മാത്രമല്ല മുടി കറുപ്പിക്കാനുള്ല ഷാംപൂ വരെ ദീലീപിന് ജയിലില്‍ എത്തിച്ചിരുന്നു. ദിലീപിന് വേണ്ടി എന്ത് കാര്യങ്ങള്‍ ചെയ്യാനും ശ്രീലേഖ ഐ പി എസ് അന്ന് തയ്യാറായിരുന്നുവെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസം ജയിലില്‍ കിടന്ന എട്ടാം പ്രതി ദിലീപ് പുറത്ത് വന്നപ്പോള്‍ ഒരു മുടി പോലും നരച്ചതായി ഉണ്ടായിരുന്നില്ല. ജയിലില്‍ മുടി കറുപ്പിച്ച് കൊടുക്കുന്ന പരിപാടിയും ഉണ്ടെന്ന് മനസ്സിലായത് ആദ്യമായിട്ടാണ്. പക്ഷെ അതില്‍ നിന്നും ഒരു വ്യക്തമാക്കാന്‍ സാധിച്ചു. ബാലചന്ദ്രകുമാർ എന്ന് പറയുന്ന ആളിന്റെ കൈവശമാണ് മുടി കറുപ്പിക്കാനുള്ള ഷാംപൂ ജയിലില്‍ എത്തിച്ച് കൊടുത്തതെന്നും ബൈജു കൊട്ടാരക്കര പറയുന്നു . അന്ന് ബാലചന്ദ്ര കുമാർ ദിലീപിന്റെ സിനിമയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ്. ആ സിനിമയുടെ എഴുത്തിനും മറ്റുമായി കളമശ്ശേരിയില്‍ ദിലീപ് എടുത്തുകൊടുത്ത വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം.

ആ സമയത്താണ് ദിലീപ് ജയിലില്‍ പോകുന്നത്. ബാലചന്ദ്രകുമാർ തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ഇത്തരം സഹായങ്ങള്‍ക്ക് മാത്രമല്ല അതിന് അപ്പുറം ചെയ്യാനും ശ്രീലേഖ തയ്യാറായിരുന്നു. കിളിമാനൂർ കേസിലടക്കം ശ്രീലേഖയ്ക്ക് എതിരെ ആരോപണം ഉണ്ട്. അങ്ങനെയുള്ള ഒരാള്‍ ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങി വരുമ്പോഴും എന്തെങ്കിലുമൊക്കെ ഉപകാരം ചെയ്തുകൊടുക്കാതിരിക്കില്ല. ആ ഉപകാരമാണ് ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ വിവാദമായത്. ദിലീപ് ജയിലില്‍ കമ്പികളില്‍ പിടിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു, അസുഖ ബാധിതനായിരുന്നു ഇതെല്ലാം കണ്ട് എന്റെ മനസ്സ് അലിഞ്ഞു.

ഞാനയാള്‍ക്ക് വേണ്ടുന്ന കാര്യങ്ങളെല്ലാം ചെയ്തു കൊടുത്തു എന്നായിരുന്നു ശ്രീലേഖ പറഞ്ഞത്. ആ ചെയ്തുകൊടുത്ത കൂട്ടത്തിലാണ് മുടി കറുപ്പിക്കാനുള്ള ഷാംപൂ അടക്കം എത്തിച്ച് കൊടുത്തത്. എന്തെല്ലാം സാധനങ്ങള്‍ ആവശ്യമുണ്ടോ, അതെല്ലാം ബാലചന്ദ്ര കുമാർ വഴി തന്നെയാണ് ജയിലില്‍ എത്തിച്ച് നല്‍കിയിരുന്നത്. ദിലീപ് ജിയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ശ്രീലേഖ ദിലീപിനെ വെളുപ്പിക്കാനുള്ള പിആർ വർക്കുമായി മുന്നോട്ട് പോയി. ഇരുവരും തമ്മിലുള്ള ചാറ്റുകള്‍ വരെ പുറത്ത് വന്നുവെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു. ഇത്രയൊക്കെ ആയിട്ടും കേരള പൊലീസിന് ഇപ്പോഴും ഒരു അനക്കമില്ല. പുതിയ ക്രൈം ബ്രാഞ്ച് എഡിജിപി വന്നത് മുതല്‍ പറഞ്ഞിരിക്കുന്നത് എല്ലാം പൂട്ടിക്കെട്ടി വെച്ചോ, ഇതുവരെ അന്വേഷിച്ചത് മതി എന്നാണ് തീരുമാനം. ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രനും ബൈജു പൌലോസിനും അനങ്ങാന്‍ പറ്റാത്ത രീതിയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു. ഒരു വക്കീലിന്റെ വീട്ടിലേക്കാണ് പള്‍സർ സുനി പെന്‍ഡ്രൈവുമായി മതില്‍ചാടി പോയതെന്ന് ഞങ്ങള്‍ ഇന്നലെ പറഞ്ഞിരുന്നു. അതിന്റെ ദൃശ്യങ്ങളടക്കം പൊലീസിന്റെ കൈവശം ഉണ്ടായിട്ടും ഈ അഭിഭാഷകയേയോ, അല്ലെങ്കില്‍ ഈ കേസില്‍ തെളിവുകള്‍ നശിപ്പിച്ചു എന്ന് പറയുന്ന രാമന്‍ പിള്ളയേയോ, ഫിലിപ്പ് ടി വർഗീസിനെയോ ഒന്നും ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കഴിവ് കേടിന്റെ അങ്ങേയറ്റം എന്നല്ലാതെ എന്താണ് പറയാനുള്ളതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (4 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (4 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (4 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (6 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (7 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (7 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (8 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (16 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (18 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (20 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (20 hours ago)

Malayali Vartha Recommends